ജനം അണിനിരന്നു : കൂടല്‍ ഗ്രാമത്തെ രക്ഷിക്കാന്‍ : അദാനിയുടെ ഹിയറിങ് മാറ്റി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജനം അണിനിരന്നതോടെ അദാനി ഗ്രൂപ്പിന് അനുകൂലമായി നടത്തുവാന്‍ ഇരുന്ന ഓണ്‍ലൈന്‍ ജനഹിത അഭിപ്രായം പത്തനംതിട്ട ജില്ലാ കളക്ടര്‍ മാറ്റി . കോവിഡ് വ്യാപനം മൂലം ഉള്ള സുരക്ഷ കണക്കില്‍ എടുത്താണ് ഓണ്‍ലൈന്‍ അഭിപ്രായം മാറ്റി എന്നു പറയുന്നു എങ്കിലും കൂടലിലെ പാറകള്‍ പൊട്ടിച്ച് കടത്തുവാന്‍ ഉള്ള അദാനിയുടെ നീക്കം ജനം ഒന്നായി അണിനിരന്നു തടഞ്ഞു . ഈ മാസം 12 നു പത്തനംതിട്ട കളക്ടര്‍ ആണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിയോടെ ഓണ്‍ലൈന്‍ ജനഹിതം പരിപാടി ” ആസൂത്രണം “ചെയ്തത് . അതിനായി പത്ര പരസ്യവും നല്‍കി . അന്ന് മുതല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും , വിജില്‍ ഇന്ത്യാ മൂവ്മെന്‍റും ശക്തമായ പ്രതിക്ഷേധം കൊണ്ടുവന്നു . ഇതിനെ തുടര്‍ന്നു കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ജനത്തിന് ഒപ്പം നിന്നുകൊണ്ടു ജനകീയ ആവശ്യത്തിന് വേണ്ടി ശബ്ദിച്ചു . പത്തനംതിട്ട ജില്ല കളക്ടര്‍ ഓണ്‍ലൈന്‍ കൂടി നടത്താന്‍ ഉദേശിച്ച “അദാനിയുടെ പാറമട “മോഹം ജനപ്രതിനിധികളും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും , വിജില്‍ ഇന്ത്യാ മൂവ്മെന്‍റും ചേര്‍ന്ന് പരാജയപ്പെടുത്തി . തീയതി മാറ്റിയതില്‍ ഉള്ള കാരണമായി ജില്ലാ കളക്ടര്‍ പറയുന്നത് കോവിഡ് മൂലം ഉള്ള തടസം ആണ് .എന്നാല്‍ അതല്ല കാരണം എന്നു വിജില്‍ ഇന്‍ഡ്യ മൂവ്മെന്‍റ് പറയുന്നു . കലഞ്ഞൂര്‍ പഞ്ചായത്തില്‍ ഇനിയൊരു പാറമട വേണ്ടാ എന്നാണ് ജനം ആഗ്രഹിക്കുന്നത് .ജനം വലിയ സമരത്തിലേക്ക് നീങ്ങും എന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വെ നടത്തുവാന്‍ ഉള്ള തീരുമാനം തല്‍ക്കാലം “കോവിഡ് അണുവിന്‍റെ “പേരില്‍ മാറ്റി . അദാനിയുടെ വിഴിഞ്ഞം പദ്ധതിയ്ക്ക് വേണ്ടി ഒരു പിടി മണ്ണ് പോലും കോന്നി മണ്ഡലത്തില്‍ നിന്നും കൊണ്ടുപോകുവാന്‍ ജനം അനുവദിക്കില്ല .ഹിയറിങ് മാറ്റിവെച്ച നടപടിയെ വിജില്‍ ഇന്ത്യാ മൂവ്മെന്‍റ് സ്വാഗതം ചെയ്തു

error: Content is protected !!