കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 17/10/2022 )

പ്രധാനമന്ത്രി 90-ാമത് ഇന്റർപോൾ പൊതുസഭയെ അഭിസംബോധന ചെയ്യും

 

konnivartha.com : പ്രധാനമന്ത്രി നരേന്ദ്രമോദി 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയെ ഒക്ടോബർ 18-ന് ഉച്ചകഴിഞ്ഞ് 1:45-ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ അഭിസംബോധന ചെയ്യും.

ഇന്റർപോളിന്റെ 90-ാമത് പൊതുസമ്മേളനം ഒക്ടോബർ 18 മുതൽ 21 വരെ നടക്കും. മന്ത്രിമാർ, രാജ്യങ്ങളിലെ പോലീസ് മേധാവികൾ, ദേശീയ സെൻട്രൽ ബ്യൂറോ മേധാവികൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 195 ഇന്റർപോൾ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. INTERPOL-ന്റെ പരമോന്നത ഭരണ സമിതിയാണ് ജനറൽ അസംബ്ലി, അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് വർഷത്തിലൊരിക്കൽ യോഗം ചേരുന്നു.

ഏകദേശം 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ ഇന്റർപോൾ ജനറൽ അസംബ്ലി നടക്കുന്നത് – ഇത് അവസാനമായി നടന്നത് 1997 ലാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷിക ആഘോഷത്തോടനുബന്ധിച്ച് 2022 ൽ ന്യൂഡൽഹിയിൽ ഇന്റർപോൾ ജനറൽ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം വൻ ഭൂരിപക്ഷത്തോടെ പൊതുസഭ. അംഗീകരിച്ചു. ഇന്ത്യയുടെ ക്രമസമാധാന സംവിധാനത്തിലെ മികച്ച കീഴ്വഴക്കങ്ങൾ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള അവസരമാണ് സമ്മേളനം നൽകുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി, ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റൈസി, സെക്രട്ടറി ജനറൽ ജുർഗൻ സ്റ്റോക്ക്, സിബിഐ ഡയറക്ടർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും

PM to address 90th INTERPOL General Assembly on 18th October

Prime Minister Shri Narendra Modi will address the 90th Interpol General Assembly on 18th October at around 1:45 PM in Pragati Maidan, New Delhi.

The 90th General Assembly of INTERPOL will be held from 18th to 21st October. The  meeting will be attended by delegations from 195 INTERPOL member countries comprising of Ministers, Police Chiefs of countries, Heads of National Central Bureaus and Senior police officers. The General Assembly is INTERPOL’s supreme governing body and meets once a year to take key decisions related to its functioning.

The INTERPOL General Assembly meeting is taking place in India after a gap of about 25 years – it was last held in 1997. India’s proposal to host the INTERPOL General Assembly in 2022 at New Delhi coinciding with celebrations for 75th year of India’s independence was accepted by the General Assembly with overwhelming majority. The event provides an opportunity to showcase best practices in India’s law and order system to the entire world.

Union Home Minister, INTERPOL President Ahmed Naser Al Raisi and Secretary General Mr Jurgen Stock, CBI Director will also be present on the occasion

 

 

പിഎം കിസാൻ സമ്മാൻ സമ്മേളനം 2022′ ന്യൂഡൽഹിയിലെ ദേശീയ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി, ഒക്ടോബർ 17, 2022

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ദേശീയ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎം കിസാൻ സമ്മാൻ സമ്മേളനം 2022 ഉദ്ഘാടനംചെയ്തു. രാസവസ്തു-രാസവളം മന്ത്രാലയത്തിനു കീഴിലുള്ള 600 പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (പിഎംകെഎസ്‌കെ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ, പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന – ഒരു രാഷ്ട്രം ഒരു വളം പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു. ചടങ്ങിനിടെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി(പിഎം-കിസാൻ)യുടെ 12-ാം ഗഡു തുകയായ 16,000 കോടിരൂപയും നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി വിതരണംചെയ്തു. അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവും പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. രാസവളത്തെക്കുറിച്ചുള്ള ഇ-മാഗസിൻ ‘ഇന്ത്യൻ എഡ്ജ്’ പ്രധാനമന്ത്രി പ്രകാശനംചെയ്തു. സ്റ്റാർട്ടപ്പ് പ്രദർശനത്തിന്റെ തീം പവലിയനിലൂടെ ശ്രീ മോദി സഞ്ചരിക്കുകയും ഉൽപ്പന്നങ്ങൾ പരിശോധിക്കുകയുംചെയ്തു.

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ എന്നിവയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി, ഈ സന്ദേശത്തിന്റെ തത്സമയരൂപം നമുക്ക് ഇന്നിവിടെ കാണാൻ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ജീവിതം സുഗമമാക്കുന്നതിനും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും നൂതന കാർഷികസാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉപാധിയാണു കിസാൻ സമ്മേളനം എന്ന് അദ്ദേഹം വിശദീകരിച്ചു.

“600ലധികം പ്രധാൻ മന്ത്രി സമൃദ്ധി കേന്ദ്രങ്ങൾ ഇന്ന് ഉദ്ഘാടനംചെയ്തു” – ശ്രീ മോദി പറഞ്ഞു. ഈ കേന്ദ്രങ്ങൾ കേവലം വളംവിൽപ്പനകേന്ദ്രങ്ങളല്ലെന്നും രാജ്യത്തെ കർഷകരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള സംവിധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) പുതിയ ഗഡുവിനെക്കുറിച്ചുപറയവേ, ഇടനിലക്കാരെ ഉൾപ്പെടുത്താതെ നേരിട്ടു കർഷകരുടെ അക്കൗണ്ടുകളിൽ പണം എത്തുമെന്നു പ്രധാനമന്ത്രി അറിയിച്ചു. “പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയായി കോടിക്കണക്കിനു കർഷകകുടുംബങ്ങൾക്ക് 16,000 കോടിരൂപയുടെ മറ്റൊരു ഗഡുകൂടി അനുവദിച്ചു”. ദീപാവലിക്കു തൊട്ടുമുമ്പ് ഈ ഗഡു കർഷകരിലേക്ക് എത്തുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കർഷകർക്കു താങ്ങാനാകുന്ന വിലയിൽ ഭാരത് ബ്രാൻഡിന്റെ ഗുണമേന്മയുള്ള വളം ഉറപ്പാക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന – ഒരു രാജ്യം ഒരു വളം എന്ന പദ്ധതിയും ഇന്നാരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

2014നുമുമ്പുള്ള കാലത്ത്, പ്രതിസന്ധിയിലായ കാർഷികമേഖലയെക്കുറിച്ചും യൂറിയയുടെ കരിഞ്ചന്തയെക്കുറിച്ചും പറഞ്ഞ പ്രധാനമന്ത്രി കർഷകർ ആ കാലത്തുനേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തമാക്കി. യൂറിയയുടെ കരിഞ്ചന്തയെ 100% വേപ്പുപൂശിയതിലൂടെയാണു ഗവണ്മെന്റ് നേരിട്ടതെന്നു പ്രധാനമന്ത്രി പറഞ്ഞു. “വർഷങ്ങളായി അടച്ചിട്ടിരുന്ന രാജ്യത്തെ ഏറ്റവും വലിയ 6 യൂറിയ ഫാക്ടറികൾ പുനരാരംഭിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചു”- അദ്ദേഹം കൂട്ടിച്ചേർത്തു.
കഠിനാധ്വാനികളായ കർഷകർക്ക് ഏറെ പ്രയോജനംചെയ്ത നടപടികൾ എടുത്തുകാട്ടി, ദ്രവീകൃത നാനോ യൂറിയ ഉൽപ്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് അതിവേഗം നീങ്ങുകയാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപ്പാദനത്തിനുള്ള മാധ്യമമാണു നാനോ യൂറിയ”- ശ്രീ മോദി ചൂണ്ടിക്കാട്ടി. ഒരു ചാക്കുനിറയെ യൂറിയയ്ക്കുപകരം ഇനി ഒരു കുപ്പി നാനോ യൂറിയ മതിയെന്ന് അതിന്റെ നേട്ടങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. യൂറിയയുടെ ഗതാഗതച്ചെലവു ഗണ്യമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ രാസവളം പരിഷ്കരണകഥയിൽ പ്രധാനമന്ത്രി രണ്ടു പുതിയ നടപടികളെക്കുറിച്ചു പരാമർശിച്ചു. ഒന്നാമതായി, രാജ്യത്തുടനീളമുള്ള 3.25 ലക്ഷത്തിലധികം വളം വിൽപ്പനശാലകൾ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള ക്യാമ്പയിന് ഇന്നു തുടക്കംകുറിക്കുകയാണ്. കർഷകർക്കു വളവും വിത്തും വാങ്ങാൻ മാത്രമല്ല, മണ്ണുപരിശോധന നടത്താനും കൃഷിരീതികളെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന കേന്ദ്രങ്ങളായിരിക്കും ഇവ. രണ്ടാമതായി, ഒരു രാഷ്ട്രം ഒരു വളം എന്നതിലൂടെ, വളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും അതിന്റെ ലഭ്യതയെക്കുറിച്ചുമുള്ള എല്ലാത്തരം ആശയക്കുഴപ്പങ്ങളിൽനിന്നും കർഷകർ മുക്തിനേടാൻ പോകുകയാണ്. “ഇപ്പോൾ രാജ്യത്തു വിൽക്കുന്ന യൂറിയ ഒരേപേരിൽ, ഒരേ ബ്രാൻഡിൽ, ഒരേ ഗുണനിലവാരമുള്ളതായിരിക്കും, ഈ ബ്രാൻഡാണു ഭാരത്! ഇനി യൂറിയ ‘ഭാരത്’ ബ്രാൻഡിൽ മാത്രമേ രാജ്യത്തുടനീളം ലഭ്യമാകൂ”- ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇതു രാസവളങ്ങളുടെ വില കുറയ്ക്കുന്നതിനും അവയുടെ ലഭ്യത വർധിപ്പിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആധുനിക കൃഷിരീതികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കൃഷിയിൽ പുതിയ സംവിധാനങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും തുറന്ന മനസ്സോടെ കൂടുതൽ ശാസ്ത്രീയവും സാങ്കേതികവുമായ രീതികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഈ ചിന്തയോടെ, കാർഷിക മേഖലയിലെ ശാസ്ത്രീയരീതികൾ വർധിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗത്തിനും ഞങ്ങൾ ഊന്നൽ നൽകി. ഇതുവരെ 22 കോടി മണ്ണുസംരക്ഷണകാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും മികച്ച ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കുന്നതിനുള്ള ശാസ്ത്രീയ ശ്രമങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. “കഴിഞ്ഞ 7-8 വർഷത്തിനിടയിൽ മാറിയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ 1700 പുതിയ ഇനം വിത്തുകൾ കർഷകർക്കു ലഭ്യമാക്കിയിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ ചെറുധാന്യങ്ങളെക്കുറിച്ചറിയാനുള്ള വർധിച്ചുവരുന്ന ഉത്സാഹത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഇന്ന്, ഇവിടെയുള്ള പരമ്പരാഗത നാടൻ ധാന്യങ്ങളുടെ വിത്തുകളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി രാജ്യത്തു നിരവധി കേന്ദ്രങ്ങൾ ഒരുക്കുന്നു”. ലോകമെമ്പാടുമുള്ള ഇന്ത്യയുടെ നാടൻ ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളിലേക്കു വെളിച്ചംവീശി, അടുത്തവർഷം നാടൻ ധാന്യങ്ങളുടെ അന്താരാഷ്ട്രവർഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജലസേചനത്തിനായി വിവേചനരഹിതമായ അളവിൽ വെള്ളം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുനൽകിയ പ്രധാനമന്ത്രി, ഓരോ തുള്ളിയ‌ിലും കൂടുതൽ വിള, കണികാജലസേചനം, തുള്ളിനന, എന്നീ ദിശയിലുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ ആവർത്തിച്ചുവ്യക്തമാക്കി. കഴിഞ്ഞ 7-8 വർഷത്തിനിടെ 70 ലക്ഷം ഹെക്ടറിലധികം ഭൂമി മൈക്രോ ഇറിഗേഷനു കീഴിൽ കൊണ്ടുവന്നതായി അദ്ദേഹം അറിയിച്ചു.

പ്രകൃതിദത്തകൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഭാവിയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് അതു പ്രദാനംചെയ്യുന്നതെന്നു പറഞ്ഞു. ഇന്നു രാജ്യത്തുടനീളം വളരെയധികം അവബോധം നമുക്കു ലഭിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും യുപിയിലും ഉത്തരാഖണ്ഡിലും പ്രകൃതിദത്തകൃഷിക്കായി കർഷകർ വലിയതോതിൽ പ്രവർത്തിക്കുന്നുണ്ട്. ഗുജറാത്തിൽ ജില്ലാ, ഗ്രാമപഞ്ചായത്തുതലത്തിലും ഇതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.

പിഎം-കിസാനെന്ന പരിവർത്തനാത്മകസംരംഭം ചൂണ്ടിക്കാട്ടി, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽനിന്നു ചെറുകിടകർഷകർ എങ്ങനെ പ്രയോജനം നേടുന്നു എന്നതിന്റെ ഉദാഹരണമാണു പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഈ പദ്ധതി ആരംഭിച്ചതുമുതൽ, 2 ലക്ഷംകോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറിയിട്ടുണ്ട്. രാജ്യത്തെ കർഷകരിൽ 85 ശതമാനത്തിലധികം വരുന്ന ചെറുകിട കർഷകർക്ക് ഇതു വലിയ പിന്തുണയാണ്”- അദ്ദേഹം പറഞ്ഞു.

“ഇന്നു നമ്മുടെ കർഷകർക്കു ‘ജീവിതം സുഗമമാക്കുന്ന’ നടപടികളുണ്ട്. മികച്ചതും ആധുനികവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചു ഞങ്ങൾ കൃഷിയിടവും വിപണിയും തമ്മിലുള്ള അകലം കുറയ്ക്കുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. പഴങ്ങൾ, പച്ചക്കറികൾ, പാൽ, മത്സ്യം തുടങ്ങിയ വേഗംനശിക്കുന്ന ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ചെറുകിടകർഷകനും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ്. കിസാൻ റെയിൽ, കൃഷി ഉഡാൻ വിമാനസർവീസ് എന്നിവ ഇതിന് ഏറെ സഹായകമാണ്. ഈ ആധുനികസൗകര്യങ്ങൾ ഇന്നു കർഷകരുടെ വയലുകളെ രാജ്യത്തെ പ്രമുഖനഗരങ്ങളുമായും വിദേശവിപണികളുമായും ബന്ധിപ്പിക്കുന്നു. കാർഷികകയറ്റുമതിയിൽ ആദ്യ 10 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആഗോളമഹാമാരിയുടെ പ്രത‌ിസന്ധികൾക്കിടയിലും കാർഷികകയറ്റുമതി 18 ശതമാനം വർധിച്ചു. ഒരു ജില്ല ഒരുൽപ്പന്നം പദ്ധതിക്കുകീഴിൽ ഈ സംരംഭങ്ങൾക്കു പിന്തുണ നൽകുകയും ജില്ലാതലത്തിൽ കയറ്റുമതികേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ടെന്നും ഓരോ മേഖലയിലെയും നിർദ‌ിഷ്ടകയറ്റുമതിയെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. അതുപോലെതന്നെ, സംസ്കരിച്ച ഭക്ഷണം കർഷകർക്കു കൂടുതൽ വരുമാനം ലഭ്യമാക്കുന്നുണ്ട്. വലിയ ഭക്ഷ്യപാർക്കുകളുടെ എണ്ണം 2ൽനിന്ന് 23 ആയി ഉയർന്നു. അതോടൊപ്പം എഫ്‌പിഒകളെയും എസ്എച്ച്ജികളെയും ഈ പാർക്കുകളുമായി ബന്ധിപ്പിക്കുന്നു. ഇ-നാം കർഷകരുടെ ജീവിതത്തിൽ മികച്ച സ്വാധീനംചെലുത്തി. സാങ്കേതികവിദ്യ ഉപയോഗിച്ചു രാജ്യത്തെ ഏതു വിപണിയിലും കർഷകർക്കു തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഇ-നാം സഹായിക്കുന്നു. “1.75 കോടിയിലധികം കർഷകരും 2.5 ലക്ഷം വ്യാപാരികളും ഇ-നാമുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇ-നാം വഴിയുള്ള ഇടപാടുകൾ 2 ലക്ഷം കോടി കവിഞ്ഞു”- അദ്ദേഹം പറഞ്ഞു.

രാജ്യത്തു കാർഷികമേഖലയിൽ വർധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലേക്കു വെളിച്ചംവീശി, ഈ മേഖലയ്ക്കും ഗ്രാമീണസമ്പദ്‌വ്യവസ്ഥയ്ക്കും ഇതു ശുഭപ്രതീക്ഷ നൽകുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “സ്റ്റാർട്ടപ്പുകളും നൂതനാശയങ്ങളുള്ള യുവജനതയും ഇന്ത്യൻ കാർഷികമേഖലയുടെയും ഗ്രാമീണസമ്പദ്‌വ്യവസ്ഥയുടെയും ഭാവിയാണ്. ചെലവുമുതൽ ഗതാഗതംവരെ, എല്ലാ പ്രശ്നങ്ങൾക്കും നമ്മുടെ സ്റ്റാർട്ടപ്പുകളുടെ കൈയിൽ പരിഹാരമുണ്ട്”- ശ്രീ മോദി പറഞ്ഞു.

സ്വയംപര്യാപ്തതയ്ക്കുവേണ്ടിയുള്ള തന്റെ നിരന്തരമായ നിർബന്ധത്തിന്റെ കാരണങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഭക്ഷ്യ എണ്ണ, രാസവളം, അസംസ്കൃത എണ്ണ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾ വലിയ സാമ്പത്തികശച്ചെലവിനും ആഗോള സ്ഥിതിവിശേഷങ്ങൾക്കും കാരണമാകുമെന്നു പറഞ്ഞു. ഡിഎപിയുടെയും മറ്റു വളങ്ങളുടെയും കാര്യങ്ങൾ അദ്ദേഹം ഉദാഹരിച്ചു. ക്രമാതീതമായി വില വർധിച്ചപ്പോൾ ഇന്ത്യക്ക് കിലോയ്ക്ക് 75-80 രൂപ നിരക്കിൽ യൂറിയ വാങ്ങേണ്ടി വന്നു. എങ്കിലും കർഷകർക്കു കിലോയ്ക്ക് 5-6 രൂപ നിരക്കിലാണു വിതരണംചെയ്തിരുന്നത്. ഈ വർഷവും കർഷകർക്കു താങ്ങാനാകുന്നനിരക്കിൽ വളം ഉറപ്പാക്കാൻ ഗവണ്മെന്റ് 2.5 ലക്ഷംകോടിരൂപ ചെലവഴിക്കുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. അസംസ്കൃത എണ്ണയുടെയും വാതകത്തിന്റെയും വിദേശ ആശ്രിതത്വം കുറയ്ക്കുന്നതിനായി ജൈവ ഇന്ധനത്തിന്റെയും എഥനോളിന്റെയും കാര്യത്തിലുള്ള നടപടികളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

ഭക്ഷ്യ എണ്ണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ചുവടുവയ്പായ ‌ഓയിൽ പാം ദൗത്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി രാജ്യത്തെ കർഷകരോട് അഭ്യർഥിച്ചു. എണ്ണക്കുരു ഉൽപ്പാദനം വർധിപ്പിക്കുന്നതിലൂടെ ഭക്ഷ്യ എണ്ണകളുടെ ഉപയോഗം കുറയ്ക്കാൻ ഇന്ത്യക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ കർഷകർക്ക് ഈ രംഗത്ത് ഏറെ കഴിവുകളുണ്ട്”- ശ്രീ മോദി കൂട്ടിച്ചേർത്തു. പയർവർഗങ്ങളുടെ ഉൽപ്പാദനം സംബന്ധിച്ച് 2015ൽ നടത്തിയ ആഹ്വാനം അനുസ്മരിച്ച്, പയർവർഗങ്ങളുടെ ഉൽപ്പാദനം 70% വർധിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും കർഷകർക്കു നന്ദി അറിയിക്കുകയും ചെയ്തു. “ആസാദി കാ അമൃത് മഹോത്സവി’ൽ നാം കൃഷിയെ ആകർഷകവും സമൃദ്ധവുമാക്കും”- എല്ലാ കർഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ആശംസകൾ നേർന്നാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

കേന്ദ്ര കൃഷി-കർഷകക്ഷേമമന്ത്രി നരേന്ദ്ര സിങ് തോമർ, കേന്ദ്ര രാസവസ്തു-രാസവളം മന്ത്രി മൻസുഖ് മാണ്ഡവ്യ, കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രിമാരായ ശോഭ കരന്ദ്‌ലാജെ, കൈലാഷ് ചൗധരി, കേന്ദ്ര രാസവസ്തു-രാസവളം സഹമന്ത്രി ഭഗവന്ത് ഖുബ തുടങ്ങിയവർ പങ്കെടുത്തു.

പശ്ചാത്തലം:
രാജ്യത്തുടനീളമുള്ള 13,500ലധികം കർഷകരും 1500ഓളം അഗ്രി സ്റ്റാർട്ടപ്പുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഒരു കോടിയിലധികം കർഷകർ പരിപാടിയിൽ വെർച്ച്വലായി പങ്കെടുക്കുന്നു. ഗവേഷകരുടെയും നയരൂപകർത്താക്കളുടെയും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും പങ്കാളിത്തത്തിനു സമ്മേളനം സാക്ഷ്യംവഹിക്കുന്നു.

കേന്ദ്ര രാസവസ്തു-രാസവളം മന്ത്രാലയത്തിനു കീഴിലുള്ള 600 പ്രധാൻമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളും (പി.എം.കെ.എസ്.കെ ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിപ്രകാരം, രാജ്യത്തെ വളം ചില്ലറവിൽപ്പനശാലകളെ ഘട്ടംഘട്ടമായി പി.എം.കെ.എസ്.കെ ആക്കി മാറ്റും. പി.എം.കെ.എസ്.കെ കർഷകരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുകയും കാർഷികവൃത്തിക്കാവശ്യമായ വസ്തുക്കൾ (വളം, വിത്തുകൾ, ഉപകരണങ്ങൾ) നൽകുകയുംചെയ്യും. മണ്ണ്, വിത്തുകൾ, വളങ്ങൾ എന്നിവയുടെ പരിശോധനാസൗകര്യങ്ങളും ലഭ്യമാക്കും. കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുകയും വിവിധ ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ബ്ലോക്ക്/ജില്ലാതല വിപണകേന്ദ്രങ്ങളിൽ ചില്ലറവിൽപ്പനക്കാരുടെ ശേഷിവർധിപ്പിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും. 3.3 ലക്ഷത്തിലധികം ചില്ലറ വളംവിൽപ്പനശാലകളെ പി.എം.കെ.എസ്.കെ ആക്കി മാറ്റാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന – ഒരു രാഷ്ട്രം ഒരു വളം പദ്ധതിയും ഉദ്ഘാടനം ചെയ്തു. പദ്ധതിക്കുകീഴിൽ, ഭാരത് യൂറിയ ബാഗുകളും പ്രധാനമന്ത്രി പുറത്തിറക്കി. ഇത് ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡിൽ വളങ്ങൾ വിപണനംചെയ്യാൻ കമ്പനികളെ സഹായിക്കും.

കർഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ പ്രതിഫലനമായി, ചടങ്ങിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ)ക്കു കീഴിലെ 12-ാം ഗഡുവിന്റെ തുകയായ 16,000 കോടിരൂപ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി അനുവദിച്ചു. പദ്ധതിപ്രകാരം, അർഹരായ കർഷക കുടുംബങ്ങൾക്ക് 2000 രൂപയുടെ മൂന്ന് തുല്യഗഡുക്കളായി പ്രതിവർഷം 6000 രൂപയുടെ ആനുകൂല്യം നൽകും. അർഹരായ കർഷക കുടുംബങ്ങൾക്ക് ഇതുവരെ പി.എം-കിസാനു കീഴിൽ 2 ലക്ഷം കോടി രൂപയിലധികം ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്.

അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവിന്റെയും പ്രദർശനത്തിന്റെയും ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. കൃത്യമായ കൃഷി, വിളവെടുപ്പിനുശേഷമുള്ള മൂല്യവർധിത പരിഹാരങ്ങൾ, അനുബന്ധ കൃഷി, മാലിന്യത്തിൽനിന്നു സമ്പത്തിലേക്ക്, ചെറുകിട കർഷകർക്കുള്ള യന്ത്രവൽക്കരണം, വിതരണശൃംഖല പരിപാലനം, ആർജി-ലോജിസ്റ്റിക് എന്നിവയുമായി ബന്ധപ്പെട്ട തങ്ങളുടെ നൂതനാശയങ്ങൾ 300 സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിക്കും. കർഷകർ, എഫ്.പി.ഒകൾ, കാർഷിക വിദഗ്ധർ, കോർപ്പറേറ്റുകൾ തുടങ്ങിയവയുമായി സംവദിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ഈ വേദി സൗകര്യമൊരുക്കും. സാങ്കേതിക സെഷനുകളിൽ സ്റ്റാർട്ടപ്പുകൾ അവരുടെ അനുഭവം പങ്കിടുകയും മറ്റു പങ്കാളികളുമായി സംവദിക്കുകയും ചെയ്യും.

ചടങ്ങിൽ, രാസവളത്തെക്കുറിച്ചുള്ള ഇ-മാഗസിനായ ഇന്ത്യൻ എഡ്ജും പ്രധാനമന്ത്രി പുറത്തിറക്കി. സമീപകാല സംഭവവികാസങ്ങൾ, വിലപ്രവണതകളുടെ വിശകലനം, ലഭ്യതയും ഉപഭോഗവും, കർഷകരുടെ വിജയഗാഥകൾ എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര-അന്തർദേശീയ വളങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതു ലഭ്യമാക്കും.

 

കോവിഡ്-19: പുതിയ വിവരങ്ങൾ

ന്യൂഡൽഹി, ഒക്ടോബർ 17, 2022

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് മൊത്തം 219.33 കോടി (94.96 കോടി രണ്ടാമത്തെ ഡോസും, 21.86 കോടി കരുതൽ ഡോസും) ഡോസ് വാക്‌സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,013 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 26,834 പേർ

ചികിത്സയിലുള്ളത് 0.06 ശതമാനം പേർ

രോഗമുക്തി നിരക്ക് 98.75%

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,841 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,40,75,149 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,060 പേർക്ക്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.86%)

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.02%)

ആകെ നടത്തിയത് 89.86 കോടി പരിശോധനകൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 1,10,863 പരിശോധനകൾ.

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 219.33 കോടി കവിഞ്ഞു

ന്യൂഡൽഹി, ഒക്ടോബർ 17, 2022

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 219.33 കോടി (2,19,33,43,651) പിന്നിട്ടു.

12-14 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാർച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.11 കോടിയിലധികം (4,11,47,585) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 10415330
രണ്ടാം ഡോസ് 10120047
കരുതൽ ഡോസ് 7058237

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 18437030
രണ്ടാം ഡോസ് 17718655
കരുതൽ ഡോസ് 13720437

12-14 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 41147585
രണ്ടാം ഡോസ് 32127377

15-18 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 61986688
രണ്ടാം ഡോസ് 53243367

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 561376594
രണ്ടാം ഡോസ് 516157426
കരുതൽ ഡോസ് 99462901

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 204043629
രണ്ടാം ഡോസ് 197043851
കരുതൽ ഡോസ് 50290967

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 127678175
രണ്ടാം ഡോസ് 123197737
കരുതൽ ഡോസ് 48117618

കരുതൽ ഡോസ് 21,86,50,160

ആകെ 2,19,33,43,651

രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 26,834 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.75 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,841 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,75,149 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,060 പേർക്കാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,10,863 പരിശോധനകൾ നടത്തി. ആകെ 89.86 കോടിയിലേറെ (89,86,99,680) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.02 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.86 ശതമാനമാണ്.

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്റഗ്രേറ്റഡ് പെൻഷനേഴ്‌സ് പോർട്ടൽ നാളെ ഉദ്ഘാടനം ചെയ്യും.

ന്യൂ ഡൽഹി: ഒക്‌ടോബർ 17, 2022

2020, 2021, 2022 വർഷങ്ങളിലെ മികച്ച കുറിപ്പുകൾക്കുള്ള അവാർഡ് ജേതാക്കളെ അനുമോദിക്കുന്നതിനായി പെൻഷൻ, പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് നാളെ ന്യൂഡൽഹിയിൽ ‘അനുഭവ്’ അവാർഡ് ദാന ചടങ്ങ് നടത്തും.

കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രി ഡോ ജിതേന്ദ്ര സിംഗ് അവാർഡ് ദാന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പെൻഷൻകാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമായ സംയോജിത പെൻഷനേഴ്‌സ് പോർട്ടൽ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ പോർട്ടലിനെ കേന്ദ്രപെൻഷൻ വകുപ്പിന്റെ പോർട്ടലുമായി സംയോജിപ്പിച്ചിരിക്കുന്നു. എസ് ബി ഐയും ഉദ്ഘാടന പരിപാടിയുടെ ഭാഗമായിരിക്കും.

2015 മാർച്ചിൽ പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് (DoPPW) ‘അനുഭവ്’ എന്ന പേരിൽ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. വിരമിച്ച ജീവനക്കാർക്ക് അവരുടെ സേവന കാലയളവിൽ കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിവരിക്കുന്നതിനുള്ള ഒരു മാർഗമാണിത്. വിരമിച്ചവർ അനുഭവക്കുറിപ്പ് പങ്കുവെക്കുന്ന ഈ സംസ്‌കാരം ഭാവിയിൽ സദ്ഭരണത്തിന്റെയും ഭരണപരിഷ്‌കാരത്തിന്റെയും അടിസ്ഥാനശിലയായി മാറുമെന്നാണ് കരുതുന്നത്. കേന്ദ്രഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ നിന്നും വിരമിച്ച ജീവനക്കാർക്ക്, അവർ ജോലി ചെയ്തകാലയളവിലെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി ‘അനുഭവ് ‘പോർട്ടൽ ഒരു വേദി നൽകുന്നു. 92 മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ സ്ഥാപനങ്ങൾ പെൻഷൻ വകുപ്പിന്റെ അനുഭവ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും 30.09.2022 വരെ 8722 കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിരമിച്ച ജീവനക്കാർക്ക്സ്വമേധയാ, ആവശ്യമെങ്കിൽ ഉചിതമായ അറ്റാച്ച്‌മെന്റുകൾക്കൊപ്പം 5000 വാക്കുകൾ വരെ പോർട്ടലിൽ എഴുതാനാകും . പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള 20 മേഖലകളിൽ ഏതെങ്കിലുമൊരു മേഖലയിൽ അനുഭവക്കുറിപ്പ് സമർപ്പിക്കാം. മെഡലും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.

പെൻഷൻകാരുടെ “ജീവിതം അനായാസമാക്കുന്നതിനായി “, ഭവിഷ്യ പോർട്ടൽ അടിസ്ഥാന പോർട്ടലായി ഉപയോഗിച്ച് ഒരു സംയോജിത പെൻഷനേഴ്‌സ് പോർട്ടലും വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്. പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകളുടെ പോർട്ടലുകൾ ഇപ്പോൾ ഈ സംയോജിത പോർട്ടലുമായി യോജിപ്പിച്ചിരിക്കുന്നു. പെൻഷൻകാർക്ക് അവരുടെ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഈ പോർട്ടൽ ഉപയോഗപ്പെടുത്താൻ കഴിയും. തുടക്കത്തിൽ, ഭവിഷ്യ പോർട്ടൽ മുഖേന ഇടപാടുകൾ നടത്തുന്ന 1.7 ലക്ഷം കേന്ദ്ര ഗവൺമെന്റ് സിവിൽ പെൻഷൻകാർക്ക് ഈ സേവനങ്ങൾ ലഭ്യമാകും.തുടർന്ന് എല്ലാ കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്കും ഇത് ലഭ്യമാക്കും .

ആത്മനിർഭരത എന്ന ആശയത്തെ ആദ്യം പ്രാവർത്തികമാക്കിയത് ആരോഗ്യമേഖല : കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരൻ

തിരുവനന്തപുരം, 17 ഒക്ടോബര്‍ 2022

പ്രധാനമന്ത്രി മുന്നോട്ടുവച്ച ആത്മനിർഭരത എന്ന ആശയത്തെ ആദ്യം പ്രാവർത്തികമാക്കി കാണിച്ച മേഖലയാണ് ആരോഗ്യമേഖലയെന്ന് കേന്ദ്ര വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി ‘ മെഡിക്കൽ ഉപകരണങ്ങൾ : 2047 ലേക്കുള്ള പരിവർത്തനവും ദിശാബോധവും ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ‘ശ്രീചിത്ര കോൺക്ലേവ് – 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏത് പ്രതിസന്ധിയിലും അവസരത്തിനൊത്തുയരാൻ ഇന്ത്യൻ ആരോഗ്യമേഖലയ്ക്ക് കഴിയും എന്ന് തെളിയിച്ച അവസരമാണ് കോവിഡ് 19. മാർച്ച് 2020 ന് മുമ്പ് സീറോ പ്രൊഡക്ഷനാണ് പിപിഇ കിറ്റുകളുടെ കാര്യത്തിലെങ്കിൽ ഇന്ന് 23 ലക്ഷത്തിലധികമാണ്. അമേരിക്കയിലേക്കടക്കം പി പി ഇ കിറ്റുകൾ കയറ്റി അയക്കുന്നു.

ശ്രീ ചിത്ര വികസിപ്പിച്ച പിഎപിആർ പ്യൂരിഫൈയിങ് റെസിപ്പറേറ്റർ കിറ്റ് കിറ്റുകൾ ആരോഗ്യപ്രവർത്തകർക്ക് വലിയ ആശ്വാസമാണ് നൽകിയതെന്നും, കുറഞ്ഞ ചിലവിൽ വേഗത്തിൽ ടെസ്റ്റ് റിസൾട്ട് ലഭിക്കുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതുൾപ്പെടെയുള്ള ആത്മ നിർഭരതയുടെ മികച്ച മാതൃകകൾ രാജ്യത്തിന് കാണിച്ചു കൊടുത്ത സ്ഥാപനമാണ് ശ്രീ ചിത്രയെന്നും അദ്ദേഹം പറഞ്ഞു.

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം കേരളത്തിൽ മാത്രം 68.32 ലക്ഷം പേർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു.

ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ 980-ലധികം ജൻ ഔഷധി കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് കേന്ദ്ര ഗവൺമെന്റ് സ്ഥാപിച്ചതെന്നും ശ്രീ. വി. മുരളീധരൻ പറഞ്ഞു. 2540-ലധികം ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു.

ആരോഗ്യ ഉൽപ്പന്ന നിർമാണ മേഖലയിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം. മേയക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഉപകരണ നിർമാണ പാർക്കുകൾക്ക് കേരളത്തിലടക്കം കേന്ദ്രം അനുമതി നൽകിയത് ഈ ലക്ഷ്യത്തോടെയാണ്. ലോകോത്തര നിലവാരത്തിലുള്ള മെഡിക്കൽ ഉപകരണങ്ങൾ ഇതിലൂടെ ലഭ്യമാക്കാൻ നമുക്ക് സാധിക്കും.

ഏഷ്യയിൽ മെഡിക്കൽ ഉപകരണങ്ങളുടെ ഏറ്റവും വലിയ വിപണിയിലൊന്നാണ് ഇന്ത്യ. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ എന്നിവ കഴിഞ്ഞാൽ ഏഷ്യയിലെ നാലാമത്തെ വലിയ മെഡിക്കൽ ഉപകരണ വിപണിയാണ് ഇന്ത്യയെന്നും, കൂടാതെ ആഗോളതലത്തിൽ മികച്ച 20 മെഡിക്കൽ ഉപകരണ വിപണികളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. വി കെ സാരസ്വത് അധ്യക്ഷനായിരുന്നു.

ആരോഗ്യമന്ത്രി ശ്രീമതി. വീണാ ജോർജ്ജിന്റെ വീഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു.

ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസ് പ്രൊഫ. അതുൽ ഗോയൽ , കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. എസ് ചന്ദ്രശേഖർ, കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം സ്പെഷ്യൽ ഓഫീസർ ശ്രീ. സി പത്മകുമാർ , എന്നിവർ സംസാരിച്ചു.

‘ പുതിയ സഹസ്രാബ്ദത്തിലെ ശാസ്ത്രവും ശാസ്ത്രജ്ഞരും : ഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം’ എന്ന വിഷയത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മുൻ സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ, ജി. പാർത്ഥസാരഥി സ്മാരക പ്രഭാഷണം നടത്തി.

ശ്രീ ചിത്ര ഡയറക്ടർ പ്രൊഫ. സജ്ഞയ് ബെഹാരി സ്വാഗതവും, ബി എം ടി വിഭാഗം മേധാവി ഡോ. എച്ച് കെ വർമ്മ നന്ദിയും പറഞ്ഞു.

കർഷകരുടെ സമ്പത്ത് വർധിപ്പിക്കുക എന്നതാണ് കേന്ദ്രനയം: കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം, 17 ഒക്ടോബര്‍ 2022

കർഷകരെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയവും നിലപാടുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരം വെള്ളനാട് നടന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡുവിൻറെ വിതരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഇതുവരെ നൽകി. കേരളത്തിൽ 36 ലക്ഷത്തോളം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. കിസാൻ സമ്മാൻ നിധിയും കിസാൻ ക്രഡിറ്റ് കാർഡ് മാത്രമല്ല രാജ്യമെമ്പാടും പതിനായിരം എഫ്പിഒകൾ പ്രവർത്തിച്ചു തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ മാത്രം നൂറിലധികം എഫ്പിഒകൾ പ്രവർത്തിക്കുന്നുണ്ട്. കർഷകന് ലോകത്തെവിടെയും സ്വന്തം വിപണി കണ്ടെത്താനാകും മട്ടിൽ മാറ്റങ്ങളുണ്ടായി. കാർഷിക കയറ്റുമതി ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. അഗ്രിസ്റ്റാർട്ടപ്പുകൾ വലിയ വിപ്ലവമായെന്നും വി.മുരളീധരൻ പറഞ്ഞു. കർഷരുടെ സമ്പത്ത് വർധിപ്പിക്കുക എന്നതിലൂന്നിതന്നെയാണ് എല്ലാ കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു

കിസാൻ സമ്മാൻ നിധി വിതരണത്തിന് പുറമേ കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാൻമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളുടെയും പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന-ഒരു രാഷ്ട്രം ഒരു വളം പദ്ധതിയുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചു. ഭാരത് യൂറിയ ബാഗുകളും പ്രധാനമന്ത്രി പുറത്തിറക്കി.

error: Content is protected !!