സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ട സമയം :  ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപോലിത്ത

 

KONNIVARTHA.COM / മഞ്ഞിനിക്കര (പത്തനംതിട്ട ) ; ജനകീയ സർക്കാർ സമൂഹത്തിലെ അധര്മികത നോക്കിനിൽക്കരുത് , സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും , കാലതാമസം കൂടാതെ നിയമനിർമാണം നടത്തി സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റീ ജോസഫ് മോർ ഗ്രീഗോറിയോസ്
മെത്രപൊലീത്ത .

മഞ്ഞിനിക്കരയിൽ മോർ ഏലിയാസ് ബാവായുടെ 90 മത് പെരുന്നാളിന് അനുബന്ധിച്ചു അനുസ്മരണ പ്രസംഗം നടത്തുക ആയിരുന്നു .

 

വിശ്വാസികളും , പൊതുസമൂഹവും , സഭയും, ബഹുമാനപെട്ട കോടതികളും സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് . സഭകൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു , അതിനു ഏക പോംവഴി നിയമനിർമ്മാണം മാത്രമാണ് . അത് നടത്താൻ ആർജവം ഉള്ള ജനകീയ സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് പൊതു സമൂഹത്തിനും , വിശ്വാസികൾക്കും അറിയാം .
ക്രിസ്തിയ സഭകൾ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ് ഇത് . എന്ത് സാക്ഷ്യമാണ് സഭകൾ സമൂഹത്തിനു നൽകുന്നത് എന്ന് ചിന്തിച്ചാൽ എല്ലാ തർക്കങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും . ദൈവികമായ ചിന്തകൾ സഭയിൽ നിന്നും ഉണ്ടാകാത്തതാണ് കലഹങ്ങളും , തർക്കങ്ങളും , പ്രതിബന്ധങ്ങളും ക്രിസ്തിയ സഭയിൽ വന്നു ചേരുന്നത് .

 

പുതിയ തലമുറയ്ക്ക് ക്രിസ്തിയ സാക്ഷ്യം എന്താണെന്നു മനസിലാക്കി നൽകേണ്ട ഒരു സന്ദർഭവും , കാലഘട്ടവും ആണിത് . അതിനായി ഒന്നിച്ചു സമാദാനത്തോടെ മുന്നോട്ടു പോകുകയാണ് വേണ്ടത് . കാലഘട്ടത്തിന്റെ ആവശ്യവും , സഭകളുടെ ആവശ്യവും ആണിത് .

 

മലങ്കര ഓർത്തഡോക്സ് – യാക്കോബായ സഭകൾ തമ്മിൽ രണ്ടായി പിരിഞ്ഞു സഹോദരി സഭകളായി മാറുകയാണ് തർക്കങ്ങൾക്ക് അവസാനവും , കാലഘട്ടത്തിന്റെ ആവശ്യവും . അത് സമാദാനത്തിലേക്കുള്ള വഴി ആയിരിക്കും എന്നതിന് സംശയമില്ല .

 

സഭയിൽ സമാധാനം ഉണ്ടാക്കാനാണ് മോർ എലിയാസ് ബാവ രോഗത്തെ പോലും വകവയ്ക്കാതെ ഇവിടെ എത്തിയത് . സമാധാനം ഉണ്ടാകാനുള്ള എല്ലാ അവസരങ്ങളും മറു വിഭാഗത്തിന് ബാവ തുറന്നു നൽകി . എന്നാൽ അവസാന നിമിഷവും സമാധാനത്തിന്റെ വഴിയല്ല മറു വിഭാഗമായ മലങ്കര ഓർത്തഡോസ് സഭക്ക് ഉള്ളത് എന്ന് ബാവക്കു മനസിലായി . മരണം വരെയും ബാവ സമാധാനത്തിനു വേണ്ടി ഇ മണ്ണിൽ നിന്ന് ശ്രമം നടത്തി . ബാവായുടെ കബറിടവും അനേകർക്ക്‌ സമാധാനത്തിന്റെ, അനുഗ്രഹത്തിന്റെ കേന്ദ്രമായി മാറിയെന്നും മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപോലിത്ത വ്യക്തമാക്കി . .രാവിലെ മുതൽ തീർത്ഥാടകർ കബറിങ്കലെത്തി പ്രാർത്ഥിക്കുന്നത് കാണാമായിരുന്നു. നിരവധി പള്ളികളിൽ നിന്നും ചെറിയ സംഘങ്ങളായി കാൽ നട തീർത്ഥാടകർ എത്തിയിരുന്നു.

വൈകുന്നേരം നടന്ന സന്ധ്യാ പ്രാർത്ഥനയ്ക്ക് മോർ ഗ്രീഗോറിയോസ് ജോസഫ് മൊതാപ്പോലിത്ത നേതൃത്വം നൽകി. തുടർന്ന നടന്ന യോഗത്തിൽ അനുസ്മരണ പ്രഭാഷണവും നടത്തി.ദയറാ തലവൻ മോർ അത്താനാസ്യോസ് ഗീവർഗീസ്, മോർ മിലിത്തിയോസ് യൂഹാനോൻ , മോർ തേവോദോസ്യോസ് മാത്യൂസ്, മോർ മാത്യൂസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ് , കുര്യാക്കോസ് മോർ ഗ്രീഗോറിയോസ്, ഗീവർഗീസ് മോർ കൂറീലോസ്, മാത്യൂസ് മോർ അപ്രേം, ഏലിയാസ് മോർ അത്താനാസ്യോസ്, ജേക്കബ് തോമസ് മാടപ്പാട്ട് കോറെപ്പിസ്കോപ്പ , ഫാ. ബെൻസി മാത്യു , ഫാ. സാംസൺ വർഗ്ഗീസ്, ഫാ. റോബി ആര്യാട്ട്, ഫാ. ഏലിയാസ് ജോർജ്ജ്, എന്നിവർ പങ്കെടുത്തു. സൺഡേ സ്കൂൾ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു .വയനാട് മീനങ്ങാടിയിൽ നിന്നും ആരംഭിച്ച കാൽ നട തീർത്ഥയാത്രാ സംഘത്തിന്റെ നടമേൽ പളളിയിൽ നിന്നും വന്ന തീർത്ഥയാത്രാ സംഘത്തെ ദയറാ കവാടത്തിൽ മോർ തീമോത്തിയോസ് മാത്യൂസ്, മോർ ഈ വാനിയോസ് കുര്യാക്കോസ് , ജേക്കബ് തോമസ് മാടപ്പാട്ട് കോറെപ്പിസ്കോപ്പ, ഫാ. എബി സ്റ്റീഫൻ, ഫാ. സാംജി വർഗ്ഗീസ്, ഫാ. CP. സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

 

ഇന്ന് രാവിലെ3 മണിക്ക് മഞ്ഞനിക്കര മോർ സ്തേഫാനോസ് കത്തി ഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപോലീത്തയുടെ കാർമികത്വത്തിൽ വി കുർബാനയും.. ദയറ കത്തിഡ്രലിൽ 5.45 ന് മൈലപ്പൂർ ബഗ്ലൂരു ഭദ്രസനത്തിന്റെ മോർ ഒസ്താതിയോസ് ഐസക് അങ്കമാലി ഭദ്രസനത്തിന്റെ കോതമംഗലം ഹൈറേഞ്ച് മേഖലകളുടെ മോർ യൂലിയോസ്‌ ഏലിയാസ്, മുംബൈ ഭദ്രസനത്തിന്റെ മോർ അലക്സന്ത്രയോസ് തോമസ് എന്നീ മെത്രപോലീത്തമാരുടെ കാർമികത്വത്തിൽ വി മൂന്നിൻ മേൽ കുർബ്ബാനയും.നടത്തും
.8.30 നു വി കുർബ്ബാനയോടെ പെരുന്നാൾ സമാപിക്കും

 

error: Content is protected !!