കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 25/03/2023)

കർണാടകത്തിലെ ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു 
ന്യൂഡൽഹി : മാര്‍ച്ച് 25, 2023
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു. എസ്എംഎസ്ഐഎംഎസ്ആർ  മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും – തികച്ചും സൗജന്യമായി – എല്ലാവർക്കും നൽകും. 2023 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും.
ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ സർ എം എം വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമാണ് ചിക്കബല്ലാപ്പൂരെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ സമാധിയിൽ ആദരാഞ്ജലികൾ അർപ്പിക്കാനും അദ്ദേഹത്തിന്റെ മ്യൂസിയം സന്ദർശിക്കാനും അവസരം ലഭിച്ചതിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പുണ്യഭൂമിക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കും പൊതുജനങ്ങൾക്കും വേണ്ടി പുതിയ കണ്ടുപിടുത്തങ്ങൾ കൊണ്ടുവരാനും പുതിയ എഞ്ചിനീയറിംഗ് പ്രോജക്ടുകൾ വികസിപ്പിക്കാനും സർ വിശ്വേശ്വരയ്യയ്ക്ക് പ്രചോദനം നൽകിയത് ചിക്കബെല്ലാപൂരിന്റെ നാടാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സേവനത്തിന്റെ മഹത്തായ മാതൃകയാണ് സത്യസായി ഗ്രാമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സംരംഭങ്ങളിലൂടെ സ്ഥാപനം ഏറ്റെടുക്കുന്ന ദൗത്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്നത്തെ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം ഈ ദൗത്യത്തിന് കൂടുതൽ കരുത്ത് പകരുന്നതായി അദ്ദേഹം പറഞ്ഞു.
സേവനത്തിന്റെ മഹത്തായ മാതൃകയാണ് സത്യസായി ഗ്രാമമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സംരംഭങ്ങളിലൂടെ സ്ഥാപനം ഏറ്റെടുക്കുന്ന ദൗത്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്നത്തെ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം ഈ ദൗത്യത്തിന് കൂടുതൽ കരുത്ത് പകരുന്നതായി അദ്ദേഹം പറഞ്ഞു.
അമൃത കാലത്ത്‌   വികസിത രാഷ്ട്രമാകാനുള്ള രാഷ്ട്രത്തിന്റെ നിശ്ചയത്തെയും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു ബൃഹത്തായ ലക്‌ഷ്യം  സാക്ഷാത്കരിക്കാനുള്ള ജനങ്ങളുടെ ജിജ്ഞാസയെയും പ്രധാനമന്ത്രി പരാമർശിച്ചു. “ഒരു ഉത്തരമേയുള്ളൂ, ശക്തവും ദൃഢവും യുക്തിസഹവുമായ ഉത്തരം അതായത് സബ്ക പ്രയാസ്. ഓരോ രാജ്യക്കാരന്റെയും  പ്രയത്നത്താൽ ഇത് തീർച്ചയായും സാക്ഷാത്കരിക്കപ്പെടാൻ പോകുന്നു, പ്രധാനമന്ത്രി പറഞ്ഞു.
‘വികസിത  ഭാരതം ‘ കൈവരിക്കുന്നതിനുള്ള യാത്രയിൽ സാമൂഹികവും മതപരവുമായ സ്ഥാപനങ്ങളുടെ പങ്കും സന്യാസിമാരുടെയും ആശ്രമങ്ങളുടെയും മഠങ്ങളുടെയും മഹത്തായ പാരമ്പര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം  സാമൂഹികവും മതപരവുമായ സ്ഥാപനങ്ങൾ, വിശ്വാസവും ആത്മീയവുമായ വശങ്ങളോടൊപ്പം, പാവപ്പെട്ടവരെയും ദളിതരെയും പിന്നോക്കക്കാരെയും ആദിവാസികളെയും ശാക്തീകരിക്കുന്നു. “നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ‘സബ്ക പ്രയാസിന്റെ’ ആത്മാവിനെ ശക്തിപ്പെടുത്തുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
‘യോഗ കർമ്മസു കൗശലം’ എന്ന ശ്രീ സത്യസായി സർവകലാശാലയുടെ മുദ്രാവാക്യം പ്രധാനമന്ത്രി വിശദീകരിച്ചു, അതായത് പ്രവർത്തനത്തിലെ വൈദഗ്ദ്ധ്യം യോഗയാണ്. മെഡിക്കൽ രംഗത്തെ ഗവൺമെന്റിന്റെ ശ്രമത്തിലൂടെ ശ്രീ മോദി അത് ചിത്രീകരിച്ചു. 2014-ന് മുമ്പ് രാജ്യത്ത് 380-ൽ താഴെ മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് അത് 650-ലധികമായി ഉയർന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരുകാലത്ത് വികസനത്തിന്റെ കാര്യത്തിൽ പിന്നാക്കം നിന്നിരുന്ന രാജ്യത്തെ അഭിലാഷ ജില്ലകളിൽ 40 മെഡിക്കൽ കോളേജുകൾ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ടു.
കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം ഇരട്ടിയായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി . അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത്‌ നിന്നുള്ള   ഡോക്ടർമാരുടെ എണ്ണം സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഡോക്ടർമാരുടെ എണ്ണത്തിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് നടപ്പാക്കിയ വികസനത്തിന്റെ ഗുണഫലം കർണാടകവും  കൊയ്യുന്നുണ്ടെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്ത് ഏകദേശം 70 മെഡിക്കൽ കോളേജുകളുള്ള സംസ്ഥാനമാണ് സംസ്ഥാനമെന്നും ചിക്കബല്ലാപ്പൂരിൽ ഉദ്ഘാടനം ചെയ്ത മെഡിക്കൽ കോളേജ് ഇരട്ട എഞ്ചിൻ ഗവണ്മെന്റിന്റെ പരിശ്രമ ഫലത്തിന്  ഉദാഹരണമാണെന്നും അറിയിച്ചു. . ഈ വർഷത്തെ ബജറ്റിൽ  രാജ്യത്ത് 150-ലധികം നഴ്‌സിംഗ് സ്ഥാപനങ്ങൾ വികസിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് അദ്ദേഹം അറിയിച്ചു, ഇത് നഴ്‌സിംഗ് മേഖലയിൽ യുവജനങ്ങൾക്ക്‌  പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഭാഷയുടെ വെല്ലുവിളി പരാമർശിച്ച പ്രധാനമന്ത്രി, മെഡിക്കൽ വിദ്യാഭ്യാസത്തിൽ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് മുൻകാലങ്ങളിൽ വേണ്ടത്ര ശ്രമങ്ങൾ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി . ഗ്രാമങ്ങളിലെയും പിന്നാക്ക പ്രദേശങ്ങളിലെയും യുവജനങ്ങൾ മെഡിക്കൽ, എഞ്ചിനീയറിംഗ് മേഖലകളിൽ ഇടം കണ്ടെത്തുന്നത് കാണാൻ ഈ രാഷ്ട്രീയ പാർട്ടികൾ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ സർക്കാർ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. കന്നഡ ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരം  അത് നൽകിയിട്ടുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു.
ദരിദ്രരെ വോട്ട് ബാങ്കായി മാത്രം കണക്കാക്കുന്ന രാഷ്ട്രീയത്തിൽ രാജ്യത്ത് കാലങ്ങളായി തുടരുന്ന സമ്പ്രദായത്തിൽ  പ്രധാനമന്ത്രി ഖേദിച്ചു. “ദരിദ്രരെ സേവിക്കുന്നത് അതിന്റെ പരമോന്നത കടമയായി ഞങ്ങളുടെ ഗവണ്മെന്റ്  കണക്കാക്കുന്നു. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യത്തിന് ഞങ്ങൾ മുൻഗണന നൽകിയിട്ടുണ്ട്,” ശ്രീ മോദി പറഞ്ഞു. ജൻ ഔഷധി കേന്ദ്രങ്ങളുടെയും  കുറഞ്ഞ വിലയ്ക്കുള്ള  മരുന്നുകളുടെയും  ഉദാഹരണം അദ്ദേഹം പറഞ്ഞു, ഇന്ന് രാജ്യത്തുടനീളം ഏകദേശം 10,000 ജൻ ഔഷധി കേന്ദ്രങ്ങളുണ്ടെന്നും അതിൽ 1000 ലധികം കർണാടകത്തിലാണെന്നും അറിയിച്ചു. ഇത്തരമൊരു സംരംഭം പാവപ്പെട്ടവർക്ക് ആയിരക്കണക്കിന് കോടി രൂപ മരുന്നുകളുടെ കാര്യത്തിൽ ലാഭം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവർക്ക് ചികിൽസിക്കാൻ ആശുപത്രികൾ താങ്ങാനാകാതെ വന്ന ഭൂതകാലത്തിലേക്കും പ്രധാനമന്ത്രി വെളിച്ചം വീശി. ദരിദ്രരുടെ ഈ ആശങ്ക ഇപ്പോഴത്തെ ഗവണ്മെന്റിന്റെ  ശ്രദ്ധയിൽപ്പെടുകയും പാവപ്പെട്ട കുടുംബങ്ങൾക്കായി ആശുപത്രികളുടെ വാതിലുകൾ തുറന്ന ആയുഷ്മാൻ ഭാരത് യോജനയിലൂടെ അത് പരിഹരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കർണാടകത്തിലെ ലക്ഷക്കണക്കിന് ആളുകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്ന് അടിവരയിട്ട്  കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “ദരിദ്രർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഗവണ്മെന്റ്  ഉറപ്പുനൽകിയിട്ടുണ്ട്.” ഹൃദയ ശസ്ത്രക്രിയ, കാൽമുട്ട് മാറ്റിവയ്ക്കൽ, ഡയാലിസിസ് തുടങ്ങിയ ചെലവേറിയ ശസ്ത്രക്രിയകളുടെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി, ചെലവേറിയ ഫീസ് കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഗവണ്മെന്റ്  സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
“ആരോഗ്യവുമായി ബന്ധപ്പെട്ട നയങ്ങളിൽ അമ്മമാർക്കും സഹോദരിമാർക്കും ഞങ്ങൾ മുൻഗണന നൽകുന്നു”, പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അമ്മമാരുടെ ആരോഗ്യവും പോഷണവും മെച്ചപ്പെടുമ്പോൾ മുഴുവൻ തലമുറയുടെയും ആരോഗ്യം മെച്ചപ്പെടുമെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇതിനായി ഗവണ്മെന്റ് പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്നും ടോയ്‌ലറ്റുകൾ നിർമ്മിക്കുക, സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകുക, പൈപ്പ് വെള്ളം നൽകുക തുടങ്ങിയ പദ്ധതികൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും  ചെയ്തു. എല്ലാ വീട്ടിലും സൗജന്യ സാനിറ്ററി പാഡുകൾ നൽകുകയും പോഷകസമൃദ്ധമായ ഭക്ഷണത്തിനായി ബാങ്കിലേക്ക് നേരിട്ട് പണം അയയ്ക്കുകയും ചെയ്യുക. സ്തനാർബുദത്തിന് ഗവണ്മെന്റ്  നൽകുന്ന പ്രത്യേക ശ്രദ്ധയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം ഗ്രാമങ്ങളിൽ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ തുറക്കുന്നുണ്ടെന്നും അത്തരം രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ പരിശോധിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അറിയിച്ചു. സംസ്ഥാനത്ത് 9,000-ത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ സ്ഥാപിച്ചതിന് ബൊമ്മായി ജിയെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
എഎൻഎം, ആശാ പ്രവർത്തകരെ ശക്തിപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനും കർണാടക ഗവണ്മെന്റിനെ  പ്രധാനമന്ത്രി പ്രശംസിച്ചു. കർണാടകയിലെ 50,000 എഎൻഎം, ആശാ പ്രവർത്തകർക്കും രജിസ്റ്റർ ചെയ്ത ഒരു ലക്ഷത്തോളം നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ആധുനിക ഉപകരണങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവർക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും നൽകാൻ ഇരട്ട എഞ്ചിൻ ഗവണ്മെന്റ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യത്തോടൊപ്പം, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലും ഇരട്ട എൻജിൻ ഗവണ്മെന്റ്  പൂർണ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  കർണാടകത്തെ   പാലിന്റെയും പട്ടിന്റെയും നാടെന്ന് വിശേഷിപ്പിച്ച  പ്രധാനമന്ത്രി, കന്നുകാലികളെ വളർത്തുന്ന കർഷകർക്കായുള്ള  കിസാൻ ക്രെഡിറ്റ് കാർഡിനെക്കുറിച്ച് അറിയിച്ചു. 12,000 കോടി  രൂപ ചെലവിൽ കന്നുകാലികൾക്കുള്ള വൻ വാക്സിനേഷൻ യജ്ഞം, ക്ഷീര സഹകരണ സംഘങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ  ശ്രമം കൂടിയാണ് . ഗ്രാമങ്ങളിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെയും ശാക്തീകരിക്കുന്നുവെന്ന്  പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ആരോഗ്യമുള്ളതായിരിക്കുകയും ‘സബ്ക പ്രയാസ്’ വികസനത്തിനായി സമർപ്പിക്കുകയും ചെയ്യുമ്പോൾ, വികസിത ഇന്ത്യ എന്ന ലക്ഷ്യം വേഗത്തിൽ കൈവരിക്കാനാകും,” അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിന്റെ അവസാനം , ഭഗവാൻ സായി ബാബയുമായും സൻസ്ഥാനുമായും ഉള്ള ദീർഘകാല ബന്ധം പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹം പറഞ്ഞു, “ഞാൻ ഇവിടെ അതിഥിയല്ല, ഞാൻ ഈ സ്ഥലത്തിന്റെയും ഭൂമിയുടെയും ഭാഗമാണ്. ഓരോ തവണയും ഞാൻ നിങ്ങളുടെ ഇടയിലേക്ക് വരുമ്പോൾ ബന്ധം പുതുക്കുകയും ശക്തമായ ബന്ധത്തിനുള്ള ആഗ്രഹം ഹൃദയത്തിൽ ഉദിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കർണാടക മുഖ്യമന്ത്രി  ശ്രീ. ബസവരാജ് ബൊമ്മൈ, ശ്രീ സത്യസായി സഞ്ജീവനി സെന്റർ ഫോർ ചൈൽഡ് ഹാർട്ട് കെയർ ചെയർമാൻ ഡോ സി ശ്രീനിവാസ്, സദ്ഗുരു ശ്രീ മധുസൂദൻ സായി എന്നിവർ പങ്കെടുത്തു.
പശ്ചാത്തലം
പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഈ മേഖലയിൽ പ്രാപ്യവും താങ്ങാനാവുന്നതുമായ ആരോഗ്യപരിരക്ഷ പ്രദാനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്നതിനുമായി ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് (SMSIMSR) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ചിക്കബെല്ലാപ്പൂരിലെ മുദ്ദേനഹള്ളിയിലെ സത്യസായി ഗ്രാമത്തിൽ ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഫോർ ഹ്യൂമൻ എക്സലൻസാണ് ഇത് സ്ഥാപിച്ചത്. ഒരു ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്നതും മെഡിക്കൽ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും വാണിജ്യവൽക്കരിക്കുക എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ എസ്എംഎസ്ഐഎംഎസ്ആർ എല്ലാവർക്കും മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും – തികച്ചും സൗജന്യമായി – പ്രദാനം ചെയ്യും. 2023 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും.
ചിക്കബല്ലാപ്പൂരിൽ സർ എം വിശ്വേശ്വരയ്യയ്ക്ക് പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി
ന്യൂഡൽഹി : മാര്‍ച്ച് 25, 2023
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ സർ എം വിശ്വേശ്വരയ്യയ്ക്ക് പുഷ്പാർച്ചന നടത്തി.
ശ്രീ മോദി ഇന്ന് കർണാടക സന്ദർശിക്കുകയാണ് .
ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് (കടുഗോഡി) മുതൽ കൃഷ്ണരാജപുര മെട്രോ ലൈൻ വരെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി : മാര്‍ച്ച് 25, 2023
ബാംഗ്ലൂർ മെട്രോയുടെ വൈറ്റ്ഫീൽഡ് മുതൽ കൃഷ്ണരാജപുര മെട്രോ ലൈൻ വരെയുള്ള  മെട്രോ പാത  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പുതുതായി ഉദ്ഘാടനം ചെയ്ത മെട്രോയിൽ  അദ്ദേഹം യാത്രയും  ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരു മെട്രോയിലാണ്, ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ആശയവിനിമയം ചെയ്തു.
വൈറ്റ്‌ഫീൽഡ് (കടുഗോഡി) മെട്രോ സ്‌റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി ആദ്യം ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങുകയും തുടർന്ന് ചടങ്ങിൽ ഒരുക്കിയ പ്രദർശനം  കാണുകയും ചെയ്തു. വൈറ്റ് ഫീൽഡ് മെട്രോ ലൈനിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്ത ശേഷം മെട്രോയിൽ കയറാൻ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങി. യാത്രയ്ക്കിടെ ബാംഗ്ലൂർ മെട്രോയിലെ തൊഴിലാളികളുമായും ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു.
പ്രധാനമന്ത്രിക്കൊപ്പം കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെലോട്ടും കർണാടക മുഖ്യമന്ത്രി ശ്രീ ബസ്വരാജ് ബൊമ്മൈയും ഉണ്ടായിരുന്നു.
രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള മഹത്തായ ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ന്യൂഡൽഹി : മാര്‍ച്ച് 25, 2023
രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള മഹത്തായ ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും മനോഹരമാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ശ്രീ മോദി പറഞ്ഞു.
ഐജിഎൻസിഎ കാമ്പസിലെ വേദ പൈതൃക പോർട്ടലും കലാ വൈഭവും (വെർച്വൽ മ്യൂസിയം) കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതായുള്ള  ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിന്റെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിക്കുകയായിരുന്നു ശ്രീ മോദി.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വൈദിക് ഹെറിറ്റേജ് പോർട്ടൽ തയ്യാറാക്കിയിട്ടുണ്ടെന്നും ഐജിഎൻസിഎ ഡൽഹി അറിയിച്ചു. 18 ആയിരത്തിലധികം വേദ മന്ത്രങ്ങളുടെ ഓഡിയോയും വിഷ്വലുകളും ഇതിൽ ലഭ്യമാണ്.
കേന്ദ്രത്തിലെ മേൽപ്പറഞ്ഞ വികസനത്തെക്കുറിച്ച് Iഐജിഎൻസിഎ ഡൽഹിയുടെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഏറ്റവും നല്ല ശ്രമം! രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.”
രാജ്യത്തിന്റെ വികസനം സംസ്ഥാനങ്ങളുടെ വികസനത്തിലാണ്: പ്രധാനമന്ത്രി
ന്യൂഡൽഹി : മാര്‍ച്ച് 25, 2023
ജാർഖണ്ഡിലെ റാഞ്ചിയിൽ 9400 കോടി രൂപ ചെലവിൽ 21 ദേശീയപാതാ പദ്ധതികൾക്ക് അംഗീകാരം നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്കും പാർലമെന്റ് അംഗം ശ്രീ സഞ്ജയ് സേത്ത് ഒരു ട്വീറ്റിൽ ഹൃദയംഗമമായ നന്ദി അറിയിച്ചു.
മേൽപ്പറഞ്ഞ പദ്ധതിയെക്കുറിച്ചുള്ള പാർലമെന്റ് അംഗം ശ്രീ സഞ്ജയ് സേത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“രാജ്യത്തിന്റെ വികസനം സംസ്ഥാനങ്ങളുടെ വികസനത്തിലാണ്. ഈ ദേശീയ പദ്ധതികൾ ജാർഖണ്ഡ് ഉൾപ്പെടെ രാജ്യത്തിന്റെ മുഴുവൻ പുരോഗതിക്കും ഒരു പുതിയ ഉണർവ് നൽകും.
ബിലാസ്പൂർ ഡിവിഷൻ, റായ്പൂർ ഡിവിഷൻ, സംബൽപൂർ ഡിവിഷൻ, നാഗ്പൂർ ഡിവിഷൻ, ഛത്തീസ്ഗഡിലെ വാൾട്ടയർ ഡിവിഷൻ എന്നിവിടങ്ങളിൽ റെയിൽവേയുടെ 100% വൈദ്യുതീകരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ന്യൂഡൽഹി : മാര്‍ച്ച് 25, 2023
ഛത്തീസ്ഗഢിലെ ബിലാസ്പൂർ ഡിവിഷൻ, റായ്പൂർ ഡിവിഷൻ, സംബൽപൂർ ഡിവിഷൻ, നാഗ്പൂർ ഡിവിഷൻ, വാൾട്ടയർ ഡിവിഷൻ എന്നിവിടങ്ങളിൽ റെയിൽവേയുടെ 100% വൈദ്യുതീകരണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“റെയിൽവേ മേഖല മുന്നോട്ട് കുതിക്കുന്നു! ഛത്തീസ്ഗഡിന് ഒരു വലിയ വാർത്ത
ധാർവാർഡിലെ ഇലക്‌ട്രോണിക് നിർമ്മാണ  കൂട്ടായ്മകൾ   ഈ  പ്രദേശത്തെ  ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും: പ്രധാനമന്ത്രി
ന്യൂഡൽഹി : മാര്‍ച്ച് 25, 2023
ധാർവാർഡിലെ ഇലക്ട്രോണിക് നിർമ്മാണ കൂട്ടായ്മകൾ  ധാർവാർഡിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഉൽപ്പാദനത്തിന്റെയും നൂതനത്വത്തിന്റെയും ലോകത്തിൽ കർണാടത്തിന്റെ  കുതിപ്പിന് ഇത് ആക്കമേകുമെന്നും  ശ്രീ. മോദി കൂട്ടിച്ചേർത്തു.
കർണാടകത്തിലെ ധാർവാഡ് ജില്ലയ്ക്ക് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ ലഭിച്ചതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ത്രെഡിൽ അറിയിച്ചിരുന്നു . 1,500 കോടി രൂപയുടെ  നിക്ഷേപം ആകർഷിക്കുകയും 18,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ക്ലസ്റ്റർ ജില്ലയുടെയും സംസ്ഥാനത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“ഇത് ധാർവാർഡിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. ഉൽപ്പാദനത്തിന്റെയും നൂതനത്വത്തിന്റെയും ലോകത്ത് കർണാടത്തിന്റെ  കുതിപ്പിന് ഇത് ആക്കമേകും.”
error: Content is protected !!