കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്ന് പുറത്താക്കി

konnivartha.com : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായmala യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല കളക്കാട് യമുനനഗറിൽ ദർശന  വീട്ടിൽ വർഗീസ് മകൻ സ്റ്റാൻ വർഗീസ് (28) ആണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി IPS യുടെ ഉത്തരവിൻ പ്രകാരം നാടുകടത്തപ്പെട്ടത്.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞമാസം ഒടുവിൽ അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ ജയൻ (46) @ നെല്ലിമുകൾ ജയൻ എന്നയാളെ ഇതേപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി ഉത്തരവായിരുന്നു.

തിരുവല്ല, കോയിപ്രം പോലീസ്സ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ
പ്രതിയായ സ്റ്റാൻ വർഗീസ് പലതവണ റിമാൻഡ് ചെയ്യപ്പെടുകയും, കോടതികളിൽ കേസുകളിൽ
വിചാരണ നേരിടുകയും ചെയ്തുവരികയുമാണ്. 2016 മുതൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ 6 കേസുകളും കോയിപ്രം സ്റ്റേഷനിൽ രണ്ടു കേസുകളുമാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്ന് ആക്രമിക്കൽ, മാരകയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകശ്രമം, മോഷണം,കുസ്റ്റഡിയിൽ
നിന്ന് രക്ഷപ്പെടാനുള്ള ശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങൾ
ഉൾപ്പെടുന്നു.

നിലവിൽ ഇയാൾക്കെതിരെ തിരുവല്ല പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ഉണ്ട്.
ഉത്തരവ് നിലനിൽക്കേ മറ്റേതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ,
ഉത്തരവിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്‌താൽ ഉടനടി അറസ്റ്റ് ചെയ്ത് നിയമനടപടി
സ്വീകരിക്കുന്നതിനുള്ള ഡി ഐ ജിയുടെ നിർദേശം ജില്ലയിലെ എല്ലാ എസ് എച്ച് ഒമാർക്കും
നൽകിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ രേഖാമൂലമുള്ള മുൻ‌കൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കരുതെന്നും, ജില്ലയിൽ നിന്നും
പുറത്താക്കപ്പെട്ട 6 മാസക്കാലം താമസിക്കുന്ന മേൽവിലാസം പോലീസിനെ അറിയിച്ചിരിക്കണമെന്നും ഡി ഐ ജി യുടെ നാടുകടത്തൽ ഉത്തരവിൽ പറയുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

error: Content is protected !!