മകരവിളക്ക് ദര്‍ശനത്തിന് ശബരിമല തയാര്‍ : നടവരുമാനം 128 കോടി രൂപ കവിഞ്ഞു

അമൂല്യ രത്നങ്ങള്‍ പതിച്ച സ്വര്‍ണ്ണ കിരീടം ആന്ധ്രാ നിവാസിയായ മാറം വെങ്കിട്ട സുബയ്യ അയ്യപ്പ ഭഗവാന് സമര്‍പ്പിച്ചു

കോവിഡ് മഹാമാരിയില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് നന്ദി സൂചകമായി അയ്യപ്പന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി. കര്‍ണൂല്‍ ജില്ലക്കാരനായ ബിസിനസുകാരന്‍ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കിരീടം ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത്.

 

സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതു വണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ.  അടുത്തിടെ കൊറോണ മൂര്‍ശ്ചിച്ച് ഇദ്ദേഹം 15 ദിവസത്തോളം ഐ സി യു വില്‍ മരണവുമായി മല്ലിട്ടു. ആശുപത്രികിടക്കയില്‍ ആശ്വാസവുമായി അയ്യപ്പ സ്വാമി എത്തിയെന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയെന്നുമാണ് സുബ്ബയ്യ വിശ്വസിക്കുന്നത്. അന്ന് നേര്‍ന്നതാണ് ഈ സ്വര്‍ണ കിരീടം.

 

പിന്നീട് കേരളത്തിലെ ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട സമര്‍പ്പണത്തിന് അവസരമൊരുങ്ങിയത്.

 

മകരവിളക്ക് ദര്‍ശനത്തിന് ശബരിമല തയാര്‍ : നടവരുമാനം 128 കോടി രൂപ കവിഞ്ഞു

കോന്നി വാര്‍ത്ത ഡോട്ട് കോം  :  വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി മകരവിളക്ക് ദര്‍ശനത്തിന് സന്നിധാനം  സജ്ജമെന്നു  തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 75,000 അയ്യപ്പഭക്തരെയാണ് ഇക്കൊല്ലം മകരവിളക്ക് ദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത് . കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം.
ഉച്ചകഴിഞ്ഞ് നാലു മണിയോടെ മര കൂട്ടത്  എത്തുന്ന  തിരുവാഭരണ ഘോഷയാത്രയെ ഉപചാരപൂര്‍വം സ്വീകരിച്ച് ആനയിക്കും. വൈകിട്ട്  ആറിന് സന്നിധാനത്ത് എത്തുന്ന  തിരുവാഭരണം ഭഗവാനെ അണിയിച്ച് ആയിരിക്കും 6.45 ന് ദീപാരാധന നടത്തുക.

 

തുടര്‍് എല്ലാ ഭക്തര്‍ക്കും മകരജ്യോതി ദര്‍ശനം നടത്താന്‍ സാധിക്കും വിധമാണ് ക്രമീകരണങ്ങള്‍ നടത്തിയി’ുള്ളതെും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷിതമായ മകരളവിളക്ക് ദര്‍ശനമാണ് ലക്ഷ്യമിടുതെും അനന്തഗോപന്‍ പറഞ്ഞു.
ഇക്കൊല്ലം നടവരവ് 128,84,57,458 രൂപ യാണ്. ഇതില്‍ അപ്പം അരവണ വിത്പനയിലൂടെയുള്ള 5,98,09960 രൂപയും 51,4742230 രൂപയും ഉള്‍പ്പെടും.

രാവിലെ 11 മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

മകരവിളക്കിനോട് അനുബന്ധിച്ച് രാവിലെ 11 മുതല്‍ നില്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. 12 മണിക്ക് ശേഷം പമ്പയില്‍ നിന്നും  ഭക്തരെ കയറ്റിവിടില്ല. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത്  എത്തിയതിന് ശേഷം മാത്രമേ ഭക്തരെ തുടര്‍ന്ന്  കയറ്റിവിടുകയുള്ളൂ.

അന്നദാന  മണ്ഡപത്തില്‍ പാചകത്തിന് ആധുനിക ഉപകരണങ്ങള്‍ 

അന്ന ദാന മണ്ഡപത്തില്‍ പാചകത്തിന് ഇനിമുതല്‍ ആധുനിക ഉപകരണങ്ങളും. ലക്ഷക്കണക്കിന് ഭക്തര്‍ പ്രതിദിനം എത്തു ഈ ഊ’ുപുരയില്‍ ആഹാരങ്ങള്‍ വളരെ വേഗം തയ്യാറാക്കാന്‍ ഇതുവഴി സാധിക്കും. വലിയ ഗ്രൈന്റര്‍, അരി കഴുകാനുള്ള യന്ത്രങ്ങള്‍ തുടങ്ങി ഉള്ളിയും ഉരുളക്കിഴങ്ങലും തൊലികളയാനുള്ള ഉപകരണങ്ങളും കൂടാതെ ട്രോളികളും മസാല ട്രോളികളും ഉണ്ട്.

ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കു മുരളീ കൃഷ്ണന്‍ എ അയ്യപ്പന്റെ നേതൃത്വത്തിലാണ് ഇത്രയും ഉപകരണങ്ങള്‍ അദാന മണ്ഡപത്തിന് സംഭാവനയായി ലഭിച്ചത്.

മകരസംക്രമ അഭിഷേകത്തിന് നെയ്‌തേങ്ങയുമായി കവടിയാര്‍ കൊട്ടാര പ്രതിനിധിയെത്തി

മകര സംക്രമ ദിനത്തില്‍ അയ്യപ്പന് അഭിഷേകം ചെയ്യാനുള്ള നെയ്‌ത്തേങ്ങയും പേറി കവടിയാര്‍ കൊ’ാര പ്രതിനിധി കിഅയ്യപ്പന്‍ കൗശിക് സിധാനത്തെത്തി. കൊ’ാരത്തില്‍ നിും കിഅയ്യപ്പന്‍മാര്‍ നെയ്‌ത്തേങ്ങ മകരസംക്രമ ദിനത്തില്‍ സിധാനത്ത് കൊണ്ടുവരു ചടങ്ങിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്.
കൊ’ാരത്തിലെ മുതിര്‍ തമ്പുരാന്‍ മൂലം തിരുനാള്‍ രാമവര്‍മ നിറച്ച എ’ു നെയ്‌തേങ്ങയാണ് കൗശിക് സിധാനത്ത് കൊണ്ടു വത്. ഇക്കൊല്ലത്തെ മകര സംക്രമ സമയമായ ഉച്ചയ്ക്ക് 2.29ന് തിരുനടയില്‍ കൊ’ാരത്തില്‍ നിും കൊണ്ടുവ തേങ്ങ വയ്ക്കും. തന്ത്രിയാണ് ഈ തേങ്ങ ഉടച്ച് അഭിഷേകം നടത്തുത്.

ഹരിവരാസനം പുരസ്‌കാര സമര്‍പ്പണം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇക്കൊല്ലത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥിന് സമ്മാനിക്കും. രാവിലെ എ’ിന് നടപ്പന്തലിലെ ഓഡിറ്റോറിയത്തില്‍ പ്രമോദ് നായരണന്‍ എം എല്‍ എ അധ്യക്ഷത വഹിക്കു ചടങ്ങില്‍ ആന്റോ ആന്റണി എം പി മുഖ്യാതിഥിയാവും. ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ സ്വാഗതം പറയും. പ്രിന്‍സിപ്പല്‍ സെക്ര’റി കെ ആര്‍ ജ്യോതിലാല്‍ പ്രശസ്തിപത്ര പാരായണം നടത്തും.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ജയകുമാര്‍ ഐ എ എസ്, റി’േര്‍ഡ് ജസ്റ്റിസുമാരായ പി ആര്‍ രാമന്‍, എസ് സിരിജഗന്‍ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി എം തങ്കപ്പന്‍, കെ മനോജ് ചെരളയില്‍, എം മനോജ്, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ബി എസ് പ്രകാശ് തുടങ്ങിയവര്‍ സംസാരിക്കും.

error: Content is protected !!