പത്തനംതിട്ട: പാതിവഴിയില്‍ പാട്ടു നിലച്ച ഗായകജന്മത്തിന് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കൊണ്ട് അര്‍ച്ചന ഒരുക്കി ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ പ്രേക്ഷക കൂട്ടായ്മ. എസ്.പി.ബിയുടെ ഗാനങ്ങളും അനുഭവകഥകളും പങ്കു വച്ചാണ് ഒരു പറ്റം സംഗീത പ്രേമികള്‍ അനുസ്മരണം ഒരുക്കിയത്. എസ്.പി.ബിയുടെ എക്കാലത്തെയും ഹിറ്റുകളായ ശങ്കരാ, ഇളയനിലാ, കാട്ടുക്കുയിലേ, താരാപഥം ചേതോഹരം, ഓംകാര നാദാനു സന്ധാനമേ, അദ്ദേഹം ആദ്യമായി മലയാളത്തില്‍ ആലപിച്ച ഈ കടലും മറുകടലും തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് പങ്കെടുത്തവര്‍ അര്‍ച്ചന നടത്തി. ആനന്ദഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗായിക പാര്‍വതി ജഗീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ സലിം പി. ചാക്കോ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.കെ. ജേക്കബ്, പത്തനംതിട്ട പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജി. വിശാഖന്‍, സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, അഡ്വ. ഷബീര്‍ അഹമ്മദ്, പി. സക്കീര്‍ശാന്തി, എസ്.അഫ്‌സല്‍, ടി.എ. പാലമൂട്,അജിത്ത് മണ്ണില്‍, മുരളി…
Read Moreവിഭാഗം: Featured
പരിസ്ഥിതി സൗഹൃദക്കൂട്ടായ്മയും കല്ലേൻ പൂക്കുടൻ സ്‌മൃതി സദസ്സും സംഘടിപ്പിച്ചു
കോന്നി പബ്ലിക്ക് ലൈബ്രറിയുടെയും ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ക്കൂട്ടായ്മയും കല്ലേൻ പൊക്കുടൻ സ്‌മൃതി സദസ്സും സംഘടിപ്പിച്ചു. കോന്നി പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. പ്രസിദ്ധ ഗായകൻ എസ്. പി. ബാല സുബ്രമഹ്ണ്യം, മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ്, മുൻ മന്ത്രി സി. എഫ്. തോമസ്, കലഞ്ഞൂർ ജി. എച്. എസ്. റിട്ടയർഡ് അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. ജി. രാമചന്ദ്രൻ നായർ , എന്നിവരുടെ ദേഹ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ലൈബ്രറി സെക്രട്ടറി എൻ എസ് മുരളി മോഹൻ സ്വാഗതം ആശംസിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോക്ടർ കെ. പി. കൃഷ്ണൻ കുട്ടി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം വി. എൻ. അനിൽ…
Read Moreപേന്‍ നാശിനിയായ ചെകുത്താൻപൂവ്
ഗ്ലോറിയോസ ലില്ലി മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു.തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്.ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. രക്തപ്രകോപകരമാണ് . അധികമായാൽ ഛർദി, അതിസാരം, ഉദരവേദന, ഹൃദയസ്തംഭനം ഇവ ഉണ്ടാകും. വിഷഹരശക്തിയുണ്ട്. പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിച്ചുവരുന്നു.ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താൻപൂവ് എന്നൊക്കെ ചിലയിടങ്ങളിൽ വിളിക്കുന്നത്. ഇതിന്റെ കിഴങ്ങ് പ്രധാനമായും വിഷചികിത്സയ്ക്കും, ത്വക്ക് രോഗശമനത്തിനും ഉപയോഗിക്കുന്നു. അധികം കഴിച്ചാൽ മരണം വരെ സംഭവിക്കാമത്രേ. പഴയകാലത്ത് ഗര്‍ഭഛിദ്രത്തിനും, പ്രസവം വേഗത്തിലാക്കാനുമൊക്കെ മേന്തോന്നിക്കിഴങ്ങ് ഉപയോഗിച്ചിരുന്നു. വിഷാംശമുള്ളതുകൊണ്ട് ഇതിന്റെ ഇല അരച്ചു പിഴിഞ്ഞെടുത്ത നീര് പേന്‍നാശിനിയായും ഉപയോഗിച്ചിരുന്നു.കോന്നി വന ഭാഗത്ത് ധാരാളമായി ഉണ്ട് .
Read Moreഎസ് പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍
കോവിഡ് ബാധിച്ച് ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് ഗായകനെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എഴുപത്തിനാലുകാരനായ എസ് പിയെ ആഗസ്ത് അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌മോ ഉപകരണത്തിലൂടെ ശ്വാസം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
Read Moreസ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആരോഗ്യത്തിന് ഹാനികരമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മേല്‍പറഞ്ഞ തൊഴിലില്‍ ഏര്‍പ്പെടുന്നുവെന്ന് തെളിയിക്കുന്നതിനു ബന്ധപ്പെട്ട തൊഴില്‍ ഉടമയില്‍ നിന്നും/സ്ഥാപന മേധാവിയില്‍ നിന്നുമുളള സാക്ഷ്യപത്രം സഹിതം അപേക്ഷ ഒക്ടോബര്‍ 10 നകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468 2322712.
Read Moreവിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
2019-2020 വര്‍ഷത്തെ സ്റ്റേറ്റ്/സി.ബി.എസ്.സി/ഐ.സി.എസ്.സി പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് / എ വണ്‍ കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ (ആര്‍മി, നേവി, എയര്‍ഫോഴ്‌സ്) മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിനായുളള അപേക്ഷകള്‍ ഒക്ടോബര്‍ 15 നകം പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222104.
Read Moreഡോ.എം.എസ്.സുനിലിന്‍റെ 178 – മത്തെ വീട് ആറംഗ കുടുംബത്തിന്
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാലാംബർക്ക് പണിതു നൽകുന്ന178 – മത്തെ സ്നേഹ ഭവനം, സ്ഥലവും വീടും ഇല്ലാത്ത അവസ്ഥയിൽ എങ്ങോട്ട് പോകണം എന്ന് അറിയാതെ കഴിഞ്ഞിരുന്ന ഇരവിപേരൂർ, കൂവപ്പുഴ പടിഞ്ഞാറ്റേതിൽ ജഗന്റെ ആറംഗ കുടുംബത്തിന് ഷിക്കാഗോ മലയാളിയായ ടോമി മെത്തിപ്പാറയുടേയും, സുഹൃത്തുക്കളുടെയും സഹായത്താൽ പൂതങ്കരയിൽ നിർമിച്ചു നൽകിയ വീടിന്റെ ഉത്ഘാടനവും, താക്കോൽദാനവും ടോമിയുടെ സുഹൃത്തുക്കളായ ജോണി ജോസും, തോമസ്കുട്ടി ജെറോമും കൂടി നിർവഹിച്ചു. ജഗന്റെ അമ്മ രമണി കരളിനും, പിത്താശയത്തിനും ക്യാൻസർ ബാധിച്ചു നടക്കാൻ വയ്യാത്ത അവസ്ഥയിൽ ആണ്. ജഗന്റെ ഭാര്യ രമണിയുടെ അനുജത്തി രജനിയും ഇവരോടൊപ്പമാണ് താമസം. ഇവർക്ക് കേൾക്കുവാനോ, സംസാരിക്കുവാനോ കഴിയില്ല. ജഗന്റെ രണ്ടു പെൺകുഞ്ഞുങ്ങളും, ഭാര്യയും, അനുജത്തിയും, അമ്മയും അടങ്ങിയ ആറംഗ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ മണികണ്ഠൻ, തന്റെ മൂന്നു സെന്റ് സ്ഥലം ദാനമായി നല്കിയതിലാണ് ടീച്ചർ…
Read Moreകൂടലില്‍ കരിങ്കൽ ക്വാറിയ്ക്കു അനുവാദം നല്‍കരുത്
ഹിയറിംഗിനുള്ള അറിയിപ്പ് നിയമവിരുദ്ധവും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്‍റെ നഗ്നമായ ലംഘനവും കോന്നി വാര്‍ത്ത ഡോട്ട് കോം : പാറപൊട്ടിക്കുന്നതിനുള്ള ദൂരപരിധി വ്യവസ്ഥ പരിഷ്ക്കരിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിജ്ഞാപന ഉത്തരവ് നിലനിൽക്കുമ്പോൾ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽ വില്ലേജിൽ കോന്നി താലൂക്കിൽ റീ സർവ്വേ 341/6 Pt നമ്പരിൽപ്പെട്ട സ്ഥലത്ത് കരിങ്കൽ ക്വാറി അനുവദിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി ഒക്ടോബർ 12 ന് നടത്തുന്ന പബ്ലിക്ക് ഹിയറിംഗിനുള്ള അറിയിപ്പ് നിയമവിരുദ്ധവും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിന്‍റെ നഗ്നമായ ലംഘനവുമാണെന്ന് വിജിൽ ഇന്ത്യ മൂവ്മെൻറ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇ എസ് എ വില്ലേജിൽ ഉൾപ്പെട്ടതും,പശ്ചിമഘട്ട മലനിരകളുടെ ഭാഗവും, ജനവാസ…
Read Moreപട്ടിണിയായ നായയ്ക്ക് രക്ഷകരായി പോലീസ്
പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടില്‍ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവല്‍നായക്ക് പോലീസ് രക്ഷകരായി. യജമാനനും കുടുംബവും ഉള്‍പ്പെട്ട കേസും വിവരവുമൊന്നും വീടു കാത്തുവന്ന രാജപാളയം ഇനത്തില്‍പ്പെട്ട നായയ്ക്ക് അറിയില്ല. പക്ഷേ, സമയാസമയം കിട്ടിക്കൊണ്ടിരുന്ന ആഹാരവും വീട്ടുകാരുടെ സ്നേഹവും കിട്ടാതെ വന്നപ്പോള്‍ നായ തളര്‍ന്നു. പോലീസും ആളും ബഹളവുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന വീട്ടില്‍ പട്ടിണികിടന്നു മരണം മുന്നില്‍കണ്ട നായയ്ക്ക് ഒടുവില്‍ പോലീസ് ഭക്ഷണമെത്തിച്ചെന്നു മാത്രമല്ല, സുരക്ഷിത കരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. അന്വേഷണസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ തെരുവ്നായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരെ ബന്ധപ്പെടുകയായിരുന്നു. അവര്‍ ഉടന്‍ എത്തുകയും, പോലീസിന്റെ നിര്‍ദേശം സ്വീകരിച്ച് നായയെ ഏറ്റെടുത്തു കൊണ്ടുപോകുകയും ചെയ്തു.
Read Moreദാരിദ്ര്യത്തില്‍ നിന്നും പിടിച്ചുകയറ്റിയത് സര്‍ക്കാരിന്‍റെ സാമൂഹ്യ ക്ഷേമപെന്‍ഷന്
”ദാരിദ്ര്യത്തില്‍ നിന്നും പിടിച്ചു കയറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ ലഭിച്ചതിനു ശേഷമാണ്…” അകക്കണ്ണിന്റെ കാഴ്ചയില്‍ ഇത് പറയുന്നത് പത്തനംതിട്ട വള്ളിക്കോട് നെടിയമണ്ണില്‍ ദേവകി അമ്മ യാണ്. ഓണത്തിന് മുന്‍പ് ഗഡുക്കളായി പെന്‍ഷന്‍ ലഭിച്ചതുകൊണ്ട് സന്തോഷമായി ഓണമാഘോഷിച്ചുവെന്നും 12 വര്‍ഷമായി ഇരു കണ്ണുകള്‍ക്കും കാഴ്ച ഇല്ലാത്ത ദേവകി അമ്മ പറയുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ട മരുന്നും വീട്ടിലേക്ക് ആവശ്യമായ റേഷനും ഓണക്കിറ്റും ഭക്ഷ്യക്കിറ്റും എല്ലാംതന്നെ ലഭിക്കുന്നതു സംസ്ഥാന സര്‍ക്കാരിന്റെ കനിവുകൊണ്ടാണെന്നും ഈ അമ്മ പറയുന്നു. 79 വയസുകാരിയായ ദേവകി അമ്മയ്ക്ക് 12 വര്‍ഷമായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടക്കമില്ലാതെ ലഭിക്കുന്നുണ്ട്. ആറു സെന്റ് സ്ഥലത്ത് രണ്ടു മുറികളും അടുക്കളയും ഒരു ടോയ്‌ലറ്റുമുള്ള കൊച്ചുവീട്ടിലാണ് ദേവിക അമ്മയും ഇളയ മകന്‍ പി. ജയകുമാറിനും മരുമകള്‍ എസ്.സബിതയ്ക്കും കൊച്ചുമക്കളായ ആര്‍ജിതയ്ക്കും ആദിസൂര്യക്കുമൊപ്പം ദേവകി അമ്മ താമസിക്കുന്നത്. നാളുകള്‍ കൂടുമ്പോള്‍…
Read More