konnivartha.com/:കോന്നിയിലെ കടുവ ആക്രമണം. കൂട് സ്ഥാപിക്കുന്നതും മയക്കു വെടി വയ്ക്കുന്നതും ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ യു.ജനീഷ് കുമാർ എംഎൽഎ വനമന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകി.
കോന്നി നിയോജക മണ്ഡലത്തിൽ കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ അതുമ്പുംകുളം വരിക്കാഞ്ഞലി ഭാഗത്ത് ജൂലൈ 13ന് രാത്രിയിൽ കടുവ ഇറങ്ങുകയും,വീട്ടിൽ കെട്ടിയിട്ട് വളർത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.വീട്ടുകാർ കടുവയാണ് ആടിനെ കൊന്നതെന്ന് നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടുമുണ്ട്.
അതുംമ്പുംകുളം വരിക്കാഞ്ഞിലി കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയാണ് കടുവ കൊന്നത് .രണ്ട് ആടുകളെ കാണാതാകുകയും ചെയ്തു. വനംവകുപ്പ് ഡോക്ടർ ആടിന്റെ മൃതദേഹം പരിശോധിച്ച് കടുവയാണ് ആക്രമിച്ചതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ജനവാസമേഖലയിൽ കടുവയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ വലിയ പരിഭ്രാന്തിലും, ഭീതിയിലുമാണ്.കടുവയെ പിടിക്കാൻ ആവശ്യമായ കൂട് സ്ഥാപിക്കുകയും, മയക്കുവെടി വയ്ക്കുവാനും, ജനങ്ങളുടെ ഭീതി അകറ്റാനും കൂടുതൽ ഫോഴ്സിനെ പ്രദേശത്ത് വിന്യസിക്കേണ്ടതാണ്. കടുവയെ പിടികൂടുന്നതിനാവശ്യമായ അടിയന്തര നടപടികൾ വനം വകുപ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ മന്ത്രിയുടെ ഭാഗത്തു നിന്നും ആവശ്യമായ ഇടപെടീൽ ഉണ്ടാകണമെന്ന്
ആവശ്യപ്പെട്ടാണ് എംഎൽഎ മന്ത്രിക്ക് കത്ത് നൽകിയത്.