വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗൻവാടി ജീവനക്കാര്‍ മാർച്ചും ധർണ്ണയും നടത്തി

 

konnivartha.com: അംഗനവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ (CITU ) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗൻവാടി ജീവനക്കാർ തങ്ങളുടെ പ്രധാനാവശ്യങ്ങൾ ഉന്നയിച്ച്, കേന്ദ്ര സർക്കാർ സ്ഥാപനമായ പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ആഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,ഗ്രാറ്റിവിറ്റിയുമായി ബന്ധപ്പെട്ട് 2022 ഏപ്രിൽ 25 നു പുറപ്പെടുവിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുക,പാചക വാതക ഗ്യാസ് , പച്ചക്കറി, വൈദ്യുതി ബില്ല് , വാട്ടർ ബില്ല് , വാടക, പാൽ, മുട്ട, എന്നിവയുടെ ബില്ലുകൾ മാസം തോറും ജീവനക്കാർക്ക് നൽകാനുള്ള നടപടി സ്വീകരിക്കുക,പോഷകാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുളള പച്ചക്കറിയുടെ തുക ഒരു ഗുണഭോക്താവിന് 5 രൂപയാക്കി വർധിപ്പിക്കുക,കൂട്ടിയ ഓണറേറിയം ഓഗസ്റ്റ് മാസത്തിൽ തന്നെ അനുവദിക്കുക,ഐ.സി .ഡി എസ്സിനെ ശക്തിപ്പെടുത്തുക,ചൂടുള്ള ഭക്ഷണം ഓരോ കുഞ്ഞിന്റേയും അവകാശം,മുഴുവൻ ജീവനക്കാർക്കും സ്ഥലവും കെട്ടിടവും ഉറപ്പു വരുത്തുക അംഗൻവാടിയുടെ അടിസ്ഥാന ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക,മേലുദ്യോഗസ്ഥരുടെ തെറ്റായ നയസമീപനം അവസാനിപ്പിക്കുക,പ്രവർത്തനക്ഷമതയുള്ളതും ഗുണനിലവാരം ഉള്ളതുമായ തൊഴിൽ ഉപകരണങ്ങൾ നൽകി ജോലിഭാരം ലഘൂകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അംഗൻവാടി ജിവനക്കാർ കരിദിനമായി ആചരിച്ചു പ്രതിഷേധം സംഘടിപ്പിച്ചത്.

സി ഐ ടി യു ജില്ലാ സെക്രട്ടറി പി. ബി.ഹർഷകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.അംഗനവാടി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി.ജി. ശ്രീലേഖ അധ്യക്ഷത വഹിച്ചു.സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ, യൂണിയൻ നേതാക്കളായ സതി വിജയൻ, ലതാകുമാരി എന്നിവർ സംസാരിച്ചു.

error: Content is protected !!