പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു,യുവാവ് അറസ്റ്റിൽ

 

konnivartha.com : സംരക്ഷിക്കാൻ ബാധ്യസ്ഥനായ യുവാവ്,വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ബന്ധുവായ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

ഏഴാംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തൻവീട്ടിൽ ഗോപാലന്റെ മകൻ രവി ജി കെ (43) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയുടെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയശേഷം, ഇയാളുടെയും മറ്റും സംരക്ഷണയിൽ പാർപ്പിക്കുകയും, തുടർന്ന് പലകായളവിലായി പീഡിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞവർഷം മാർച്ച് അവസാന ശനിയാഴ്ച്ചയും, ഈവർഷം ആഗസ്റ്റ് അവസാന ഞായർ വരെയുള്ള കാലയളവിൽ പലദിവസങ്ങളിൽ എല്ലാവരും ഉറങ്ങിയശേഷം കുട്ടിയെ ബലമായി
പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു നിലവിളിച്ചപ്പോൾ വായ് പൊത്തിപിടിച്ചായിരുന്നു ഇയാളുടെ ക്രൂരപീഡനം.

ശാരീരികമായും മാനസികമായും തകർന്ന കുട്ടിയിലെ ഭാവഭേദം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയായിരുന്നു. അവരുടെ ഇടപെടലിൽ, കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായ വിവരം ബോധ്യപ്പെട്ടപ്പോൾ പോലീസിനെ അറിയിച്ചു. പന്തളം പോലീസ് സ്കൂളിലെത്തി അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതി ക്രൂരമായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി.

 

തുടർന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കി, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി ഇടപെട്ട് അന്വേഷണം ശക്തിപ്പെടുത്തിയതിനെ തുടർന്ന്, പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 30 ന് രാത്രി
തുമ്പമണ്ണിൽ വച്ച് പിടികൂടുകയായിരുന്നു. ഇയാൾ സഞ്ചരിച്ച ബൈക്കും, മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തു. ഇന്നലെ ഇത്‌സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അയച്ചു.

പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു, തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ്
രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

error: Content is protected !!