യുവതിയടക്കമുള്ള നിരപരാധികളെ മര്‍ദിച്ച പത്തനംതിട്ട എസ് ഐയെ സസ്പെന്‍റ് ചെയ്തു

  konnivartha.com: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പോലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട പോലീസിലെ എസ്ഐ ജിനു ജോസ്  മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥരായ  ജിബിൻ ജോസഫ്, അഷാഖ് റഷീദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത് . ഡിഐജി അജിത ബീഗത്തിന്റേതാണ്  നടപടി. എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു  സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്‍റെ മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ10 പേർക്കെതിരെയുമാണ് കേസ്.ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വിവാഹസംഘത്തെ ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണു സംഭവം.  വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം.മർദനത്തിൽ…

Read More

പത്തനംതിട്ട എസ് ഐയ്ക്ക് എതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം

    വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധം.സ്ത്രീകളടക്കമുള്ള സംഘത്തെ അകാരണമായി മര്‍ദിച്ച സംഭവത്തില്‍ പത്തനംതിട്ട എസ്.ഐക്കെതിരെ എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് എടുക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ജനങ്ങളെ അകാരണമായി ഉപദ്രവിക്കുന്ന ഈ പോലീസുകാരന്‍ സേനയ്ക്ക് തന്നെ അപമാനം ആണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു .എസ്.ഐ. ജിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാത്രം സ്ഥലം മാറ്റിയ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു .പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് സ്ഥലം മാറ്റം എന്നും തുടര്‍നടപടി ഉണ്ടാകുമെന്നും പോലീസിലെ ഉന്നതര്‍ പറയുന്നു എങ്കിലും പരാതിക്കാര്‍ തൃപ്തര്‍ അല്ല . എസ് ഐയ്ക്ക് എതിരെ ഉള്ള നടപടി കുറഞ്ഞുപോയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു.സ്ത്രീകളടക്കമുള്ള സംഘമായിരുന്നു. അകാരണമായാണ് മര്‍ദിച്ചത്. ജീപ്പില്‍…

Read More

വിവാഹസംഘത്തെ മർദിച്ച കേസിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ച

  വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്ഐ എസ്.ജിനുവിനെ ജില്ലാ പൊലീസ് ഓഫിസിലേക്കു സ്ഥലം മാറ്റി.   സംഭവത്തിൽ 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ 10 പേർക്കെതിരെയുമാണ് കേസ്.വിഷയത്തിൽ പ്രതിഷേധിച്ചു കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.   ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്.കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. മർദനത്തിൽ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ…

Read More

ഡോ.എം .എസ്. സുനിലിന്റെ 341 – മത് സ്നേഹഭവനം കുഞ്ഞമ്മയ്ക്കും 5 കൊച്ചുമക്കൾക്കും

  konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 341 – മത് സ്നേഹഭവനം വർഗീസ് കുര്യന്റെ സഹായത്താൽ കുമ്പഴ വെട്ടൂർ റേഡിയോ ജംഗ്ഷനിൽ ആനക്കുടി വീട്ടിൽ കുഞ്ഞമ്മയ്ക്കും അവരുടെ 5 ചെറു മക്കൾക്കുമായി പണി പൂർത്തീകരിച്ച് നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും വർഗീസ് കുര്യൻ നിർവഹിച്ചു. വർഷങ്ങളായി മാതാപിതാക്കൾ നഷ്ടപ്പെട്ട 5 ചെറുമക്കളുമായി എങ്ങോട്ട് പോകണമെന്ന് അറിയാതെ വിഷമ അവസ്ഥയിൽ കഴിയുമ്പോൾ ആണ് ലൈഫിൽ നിന്നും കുഞ്ഞമ്മയ്ക്ക് അഞ്ച് സെൻറ് സ്ഥലം വാങ്ങുവാൻ സാധിച്ചത്. എന്നാൽ വെള്ളമോ വൈദ്യുതിയോ ലഭിക്കാത്ത പ്രസ്തുത സ്ഥലത്ത് വീട് പണിയാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിച്ച് പൊളിഞ്ഞു വീഴാറായ ഒരു ചെറിയ കുടിലിൽ ആയിരുന്നു വൈദ്യുതി പോലുമില്ലാതെ ഈ അഞ്ചു കുട്ടികൾ ഈ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ…

Read More

സിഎംഎഫ്ആർഐ മേള:ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി

konnivartha.com: സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ത്രിദിന മത്സ്യമേളയിൽ പൊതുജന ശ്രദ്ധ നേടി ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി. ഏറെ സാധ്യതകളുള്ള ആഴക്കടലിലെ മത്സ്യവൈവിധ്യങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് സംയുക്ത ഗവേഷണ പദ്ധതി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. എന്നാൽ, ഇവ പിടിക്കപ്പെടാതെ കിടക്കുകയാണ്. ഇരുന്നൂറ് മീറ്റർ മുതൽ ആയിരം മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന മിസോപെലാജിക് മത്സ്യങ്ങളെ മത്സ്യത്തീറ്റ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള ഗവേഷണ-വികസന ശ്രമങ്ങളാണ് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. മെഴുക് ധാരാളമടങ്ങിയിരിക്കുന്നതിനാൽ ഇവ മനുഷ്യർക്ക് ഭക്ഷ്യയോഗ്യമല്ല. എന്നാൽ, മത്സത്തീറ്റക്ക് ഇവയെ ഉപയോഗിക്കുന്നതിലൂടെ ഈ ആവശ്യങ്ങൾക്ക് തീരക്കടലുകളിലെ മത്തി പോലുള്ള വാണിജ്യമത്സ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് തടയാനാകും. തീരക്കടലുകളിലെ മീനുകളിന്മേലുള്ള അമിത സമ്മർദം ഒഴിവാക്കി സുസ്ഥിരത മെച്ചപ്പെടുത്തുകയാണ് ഈ സംയുക്ത പദ്ധതിയുടെ ലക്ഷ്യം. ഫാറ്റി ആസിഡുകളും കൊഴുപ്പുകളും കൊണ്ട് സമ്പന്നമാണ്…

Read More

ഇന്ത്യയിലെ ആദ്യത്തെ ‘ റെറ്റിന ബയോ ബാങ്ക് ‘ പ്രവർത്തനമാരംഭിച്ചു

  konnivartha.com: നേത്രരോഗ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പായി ഇന്ത്യയിലെ ആദ്യത്തെ ‘റെറ്റിന ബയോ ബാങ്ക്’ അമൃത ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന ഊഷ്മാവിൽ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകൾ കണ്ണുകളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗങ്ങളെ പഠിക്കുന്നതിനും ജനിതകവും ജീവശാസ്ത്രപരവുമായ ഗവേഷണങ്ങൾക്കും പ്രയോജനപ്പെടും. അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗത്തിന്റെയും ക്ലിനിക്കൽ ട്രയൽ നെറ്റ്‌വർക്കിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദ്യശാസ്ത്ര ഗവേഷകരുടെ ദേശീയ ത്രിദിന സമ്മേളനമായ മെറ്റാറസ് 2025 ന്റെ ഭാഗമായി നടന്ന ചടങ്ങിൽ അമൃത സ്കൂൾ ഓഫ് നാനോമെഡിസിൻ ആൻഡ് മോളിക്കുലാർ മെഡിസിൻ മേധാവി പ്രൊഫ. ശാന്തികുമാർ നായർ റെറ്റിന ബയോ ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. നേത്രരോഗ സംബന്ധമായ മെഡിക്കൽ ചിത്രീകരണങ്ങളുടെ രാജ്യത്തെ ഏറ്റവും വിപുലമായ ശേഖരമായ ഇന്ത്യൻ റെറ്റിനൽ ഇമേജ് ബാങ്കിന്റെ ഉൽഘാടനം അമൃത വിശ്വ വിദ്യാപീഠം അസോസിയേറ്റ്…

Read More

കരിമാൻതോട് തൃശൂർ,കരിമാൻ തോട് – തിരുവനന്തപുരം സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു

konnivartha.com: കെ എസ് ആർ ടി സി കോന്നി കരിമാൻതോട് തൃശൂർ (സ്റ്റേ )സർവീസും,കരിമാൻ തോട് – തിരുവനന്തപുരം (സ്റ്റേ ) സർവീസും കോന്നി പുതിയ ബസ് സ്റ്റേഷനിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കരിമാൻതോടു നിന്നും രാവിലെ 04:45 ഇന് പുറപ്പെടും. 05:25 ksrtc കോന്നി ഡിപ്പോയിൽ എത്തും, 06:00 മണിക്ക് പത്തനംതിട്ടകെ എസ് ആര്‍ ടി സി ഡിപ്പോയിൽ എത്തി ചേരുകയും ചെയ്യും. അതിനോടൊപ്പം വൈറ്റില്ലയിൽ 09:40 നും , തൃശൂർ 11:55 എത്തിച്ചേരുകയും ചെയ്യുന്നതായിരിക്കും. റൂട്ട് വിവരങ്ങൾ താഴെ ചേർക്കുന്നു. konnivartha.com: കരിമാൻതോട് – തേക്കുതോട്- പ്ലാൻ്റേഷൻ- തണ്ണിത്തോട് മൂഴി- തണ്ണിത്തോട് – തണ്ണിത്തോട് മൂഴി- മുണ്ടോംമൂഴി- എലിമുള്ളും പ്ലാക്കൽ- ഞള്ളൂർ- അതുമ്പുംകുളം- ചെങ്ങറമുക്ക്- പയ്യനാമൺ- കോന്നി- ഇളകൊള്ളൂർ- പൂങ്കാവ്- തകിടിയത്ത് മുക്ക്-…

Read More

ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്‍റെ ചേരുവകൾ ; നാസ

  ഭൂമിയിൽ നിന്ന്‌ എട്ടു കോടി കിലോമീറ്റർ അകലെയുള്ള ഒരു ഛിന്നഗ്രഹമാണ് ബെന്നു. നാസയുടെ ഒറിജിൻസ്, സ്പെക്ട്രൽ ഇൻ്റർപ്രെറ്റേഷൻ, റിസോഴ്സ് ഐഡൻ്റിഫിക്കേഷൻ, സെക്യൂരിറ്റി-റെഗോലിത്ത് എക്സ്പ്ലോറർ (OSIRIS-REx) എന്ന ബഹിരാകാശ പേടകം വഴി ​ഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോളാണ് ജീവൻ നിലനിന്നതിന്റെ തെളിവുകൾ ലഭിച്ചത്. 2016ലാണ് നാസ ഒസിരിസ്‌ റെക്‌സ്‌ ദൗത്യപേടകം വിക്ഷേപിച്ചത്. 2023 സെപ്‌തംബർ 24ന് പേടകം ബെന്നുവിൽ നിന്നുള്ള പാറയും പൊടികളുമായി മടങ്ങി എത്തി. ജീവന്റെ ചേരുവയായ 20 അമിനോ ആസിഡുകളിൽ 14 എണ്ണം സാമ്പിളുകളിൽ കണ്ടെത്തി. കൂടാതെ ഉപ്പുവെള്ളത്തിൻ്റെ അംശങ്ങളും ഇതിൽ കണ്ടെത്തുകയുണ്ടായി. ആയിരക്കണക്കിന്‌ വർഷങ്ങളിലെ ബാഷ്‌പീകരണ പ്രക്രിയയിലൂടെ രൂപപ്പെട്ട ഉപ്പുകല്ല്‌, ചുണ്ണാമ്പുകല്ല്‌ തുടങ്ങിയവയുടെ സാന്നിധ്യവും തിരിച്ചറിയാനായി. ഭൂമിയിൽ ജീവന്റെ ചേരുവകൾ എത്തിയത്‌ ഛിന്നഗ്രഹങ്ങളിൽനിന്നാണെന്നാണ്‌ ശാസ്‌ത്ര നിഗമനം. ജീവന്റെ രസതന്ത്രത്തിലേക്ക്‌ വലിയ വാതായനമാണ്‌ ഒസിരിസ്‌ റെക്‌സ്‌ ദൗത്യം തുറന്നു നൽകിയിരിക്കുന്നതെന്ന്‌ നാസ അസോസിയേറ്റ്‌…

Read More

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു;വോട്ടെടുപ്പ് ഫെബ്രുവരി 24 ന്

  ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനമായിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണം. അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറു വരെ സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മ പരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 10. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മുതല്‍. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ 2000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 4000 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക; പട്ടിക വിഭാഗക്കാര്‍ക്ക് നിശ്ചിതതുകയുടെ 50 ശതമാനം മതിയാകും. പ്രചാരണത്തിനുള്ള പരമാവധി തുകവിനിയോഗം ഗ്രാമപഞ്ചായത്ത്…

Read More

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

  ജനാധിപത്യത്തിന് ശക്തിപകരാന്‍ വിവരാവകാശനിയമത്തിനായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മാര്‍ ക്രിസോസ്റ്റം കൊളജില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായാണ് വിവരാവകാശ നിയമം പ്രവര്‍ത്തിക്കുന്നത്. ഭരണത്തില്‍ സുതാര്യത കൈവന്നു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വര്‍ധിച്ചു. അഴിമതി പുറത്തുകൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഫയലുകള്‍ മനപ്പൂര്‍വം താമസിപ്പിക്കാനാകാത്ത സ്ഥിതിവന്നു. വിവിധ ഫണ്ടുകള്‍ അനുവദിക്കുന്നതിലെ കാലതാമസവും ഒഴിവായി. ഈ പശ്ചാത്തലത്തില്‍ വിവരാവകാശ നിയമം ഉദ്യോഗസ്ഥര്‍ ക്യത്യമായി മനസിലാക്കിയിരിക്കണം. അതേസമയം നിയമത്തെ ദുരുപയോഗം ചെയ്യുന്നവരുണ്ടെന്നുതും ശ്രദ്ധേയമാണ്, ഈ വെല്ലുവിളി നേരിടാനായാല്‍ നിയമത്തെ യഥാവിധി പ്രയോജനപ്പെടുത്താനാകുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ സുപ്രധാന നിയമങ്ങളില്‍ ഒന്നാണ് വിവരാവകാശമെന്ന് അധ്യക്ഷനായ വിവരാവകാശ കമ്മിഷണര്‍ ഡോ. കെ. എം. ദിലീപ് പറഞ്ഞു. ജനാധിപത്യത്തെ വിപുലീകരിക്കാനും സാധാരണകാര്‍ക്ക് ഭരണത്തില്‍ പങ്കാളിയാകാനും കഴിഞ്ഞതിന് പിന്നിലും ഇതേനിയമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

Read More