konnivartha.com : കടുവ, പുലി ഉൾപ്പെടെ വന്യമൃഗങ്ങളെ ജനവാസ മേഖലയിൽ കണ്ടുവെന്ന് വ്യാപകമായി പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണത്തിന് പുറമേ ഉപഗ്രഹ ചിത്രങ്ങൾക്കൂടി പരിശോധിച്ച് സത്യസ്ഥിതി ബോദ്ധ്യപ്പെട്ടതിനു ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാവൂവെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഭരണാധികാരികൾക്കും, കേരള ഭരണകർത്താക്കൾക്കും നിവേദനം നൽകുന്നതിന് ഗ്രീൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിയുടെ അടിയന്തിര യോഗം തീരുമാനിച്ചതായി ജില്ലാ കൺവീനർ സലിൽ വയലാത്തല അറിയിച്ചു
Read Moreലേഖകന്‍: News Editor
കോന്നി വകയാര്‍ മേഖലയില്‍ പുലിയെ കണ്ടെന്ന് അഭ്യൂഹം
konnivartha.com : കോന്നി വകയാര്‍ മേഖലയില്‍ പുലിയെ കണ്ടെന്ന് അഭ്യൂഹം . കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ അനി സാബു ഇത് സംബന്ധിച്ച് വനം വകുപ്പിലുംപോലീസിലും വിവരം അറിയിച്ചു . ആദ്യം വകയാര്‍ സാറ്റ് ടവര്‍ സ്ഥലത്തുകൂടി പുലി ഓടി പോകുന്നതായി അന്യ സംസ്ഥാന തൊഴിലാളികള്‍ കണ്ടെന്നു പറയപ്പെടുന്നു . വൈകിട്ട് വകയാര്‍ മന്ത്ര പാറ മേഖലയില്‍ പുലിയെന്നു സംശയിക്കുന്ന ജീവി ചാടി പോകുന്നതായും പ്രദേശ വാസികള്‍ പറയുന്നു . മന്ത്ര പാറയ്ക്ക് അടുത്ത് ഏക്കര്‍ കണക്കിന് റബര്‍ തോട്ടം ഉണ്ട് .ഇവിടെ കാട് കയറികിടക്കുന്ന സ്ഥലം ആണ് . വന്യ മൃഗങ്ങള്‍ ഇതില്‍ ഉണ്ടെങ്കില്‍ കണ്ടെത്തുക പ്രയാസകരം ആണ് . കൂടല്‍ കലഞ്ഞൂര്‍ മേഖലയില്‍ പുലിയെ കണ്ടെത്തിയതോടെ വകയാര്‍ മേഖലയിലും ഭീതിയില്‍ ആണ് . പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടല്‍ മേഖലയില്‍…
Read Moreപ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് ചെളിക്കുഴി വെള്ളച്ചാട്ടം
konnivartha.com : പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക . കല്ലേലി ചെളിക്കുഴിയില്‍ മഴക്കാലമായാല്‍ സഞ്ചാരികളുടെ വരവ് ആണ് . പാറയില്‍ നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള്‍ ആ കുളിരില്‍ ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല്‍ ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില്‍ നിന്നും ആണ് പാറ മുകളില്‍ നിന്നും ഈ ജല ധാര . കല്ലേലി ജംഗ്ഷനിൽ നിന്ന്…
Read Moreകേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/12/2022)
മഹാരാഷ്ട്രയിൽ 75,000 കോടിരൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ന്യൂഡൽഹി, ഡിസംബർ 11, 2022 മഹാരാഷ്ട്രയിൽ 75,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ രാജ്യത്തിന് സമർപ്പണവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. 1500 കോടിയിലധികം രൂപ ചെലവുവരുന്ന ദേശീയ റെയിൽ പദ്ധതികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത് (എൻ.ഐ.ഒ), നാഗ്പൂർ, നാഗ് നദിയിലെ മലിനീകരണ നിയന്ത്രണ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിപാടിയിൽ ചന്ദ്രപൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (സിപെറ്റ്) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ചന്ദ്രാപൂർരിലെ സെന്റർ ഫോർ റിസർച്ച്, മാനേജ്‌മെന്റ് ആൻഡ് കൺട്രോൾ ഓഫ് ഹീമോഗ്ലോബിനോപതിയുടെ, ഉദ്ഘാടനവും നിർവഹിച്ചു. അതിന് മുൻപേ ഇന്ന് നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും നാഗ്പൂർ മെട്രോയുടെ…
Read Moreഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ആദ്യ ധനകാര്യ, സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗം ബെംഗളൂരുവിൽ
ആദ്യ ജി20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്‌സിബിഡി) യോഗം 2022 ഡിസംബർ 13-15 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ധനകാര്യ മേഖലയിലെ (ഫിനാൻസ് ട്രാക്ക്) കാര്യപരിപാടികളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന ഈ യോഗത്തിന് ധനമന്ത്രാലയവും റിസർവ് ബാങ്കും സംയുക്തമായി ആതിഥേയത്വം വഹിക്കും. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും നയിക്കുന്ന ജി20 ഫിനാൻസ് ട്രാക്ക് സാമ്പത്തിക-ധനകാര്യ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോള സാമ്പത്തിക ചർച്ചകൾക്കും നയ ഏകോപനത്തിനും ഇത് ഫലപ്രദമായ ഒരു ഫോറം നൽകുന്നു. ആദ്യ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം 2023 ഫെബ്രുവരി 23 മുതൽ 25 വരെ ബെംഗളൂരുവിൽ നടക്കും. എഫ്‌സിബിഡി-യുടെ യോഗത്തിൽ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശ്രീ അജയ് സേട്ട്, ആർബിഐ ഡെപ്യൂട്ടി ഗവർണർ ഡോ മൈക്കൽ ഡി പത്രയും സഹ-അധ്യക്ഷത…
Read Moreകനത്ത മഴ :ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്( 12/12/2022)
സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഏഴ് ജില്ലകളിൽ മഞ്ഞ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ (13/12/2022) വരെ മത്സ്യബന്ധനത്തിന് പോകുന്നതിനും നിരോധനമുണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർവരെ, ചിലയവസരങ്ങളിൽ 55 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/12/2022)
ശബരിമല തീര്‍ഥാടനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കനത്ത തോതിലുള്ള വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. പ്രതിദിനം ഒരു ലക്ഷത്തോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ടു വര്‍ഷമായി തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ദര്‍ശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ശബരിമലയില്‍ തിങ്കളാഴ്ചത്തെ ബുക്കിംഗ് 1,07,260;തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ശബരിമലയില്‍ നാളെ (ഡിസംബര്‍ 12) ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 പേരാണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു ലക്ഷത്തിന്…
Read Moreമുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
konnivartha.com : : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാംപാറ ആദിവാസി കോളനിയിൽ ആയിരുന്നു സംഭവം. മലമ്പണ്ടാരവിഭാഗത്തിൽ പെടുന്ന കോട്ടാംപാറ ആദിവാസി കോളനിയിലെ പത്മനാഭൻ, വിലാസിനി ദമ്പതികളുടെ പെൺകുഞ്ഞ് ആണ് മരിച്ചത്.ഒൻപതാം തീയതി രാത്രി ഉറങ്ങിയ ശേഷം അടുത്ത ദിവസം രാവിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആണ് കുഞ്ഞ് മരണപെട്ടതെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി
Read Moreകുവൈറ്റില്‍ കോന്നി സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു
konnivartha.com/കുവൈറ്റ് സിറ്റി : കോന്നി സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ പുത്തൻചിറയിൽ എബ്രഹാം അലക്സാണ്ടർ (അലക്സ് – 62) ആണ് മരണമടഞ്ഞത്. ഹാദി ഹോസ്പിറ്റൽ ജീവനക്കാരനാണ്.ഭാര്യ – മറിയാമ്മ എബ്രഹാം, മകൻ – എബി എബ്രഹാം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
Read Moreപമ്പയിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മാറ്റി
പത്തനംതിട്ട: പമ്പയിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പമ്പ പോലീസ് സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. കേരള ഹൈകോടതിയുടെ ഉത്തരവിനെതുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം, പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് വാഹനങ്ങൾ ഹിൽ ടോപ് ഭാഗത്തേക്ക് മാറ്റുകയും,വാഹന ഉടമകളിൽ നിന്നും പിഴ ഈടാക്കുകയും, ഉടമകൾക്ക് താക്കീത് നൽകുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് മുമ്പ് വരെ ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന അമ്പതിലധികം വാഹനങ്ങൾ നീക്കംചെയ്തു. 15 പേർക്ക് വരെ സഞ്ചരിക്കാവുന്ന വാഹനങ്ങൾ പമ്പ വരെയെത്തി തീർത്ഥാടകരെ അവിടെ ഇറക്കിയശേഷം നിലക്കലെത്തി പാർക്ക് ചെയ്യണമെന്നും, ദർശനം കഴിഞ്ഞു തീർത്ഥാടകർ പമ്പയിൽ തിരികെയെത്തുമ്പോൾ, വാഹനങ്ങളെത്തി കയറ്റിക്കൊണ്ട് തിരിച്ചുപോകണമെന്നും ഹൈക്കോടതി വിധി നിലവിലുണ്ട്. നിലക്കൽ നിന്നും പമ്പ വരെയുള്ള റോഡിൽ പാർക്കിങ്ങിന് അനുമതിയില്ല. അനധികൃതമായി പാർക്ക് ചെയ്‌താൽ നീക്കം ചെയ്യണമെന്നും…
Read More