കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് : സെപ്റ്റംബര്‍ 14 തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

കോന്നി വാര്ത്ത ഡോട്ട് കോം : കോന്നി ഗവണ്മെന്റ് മെഡിക്കല് കോളേജ് 2020 സെപ്റ്റംബര് 14 തിങ്കളാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത് നാടിന് സമര്പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര് എം.എല്.എ.യും, ജില്ലാ കളക്ടര് പി.ബി. നൂഹും വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര് ചടങ്ങില് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാര്, എം.പി., എം.എല്.എ.മാര് അടക്കമുള്ള പ്രമുഖര് പങ്കെടുക്കും. ഒ.പി. വിഭാഗവും ഇതോടൊപ്പം പ്രവര്ത്തനവും ആരംഭിക്കും. മെഡിക്കല് കോളേജ് പ്രവര്ത്തനം ആരംഭിക്കുന്നതോടെ മലയോര നാടിന്റെ ചിരകാല സ്വപ്നം യാഥാര്ത്ഥ്യമാകുകയാണ്.
കോവിഡ് മാനദണ്ഡങ്ങള് പൂര്ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടത്തുക.
പത്തനംതിട്ട ജില്ലയുടേയും കോന്നിയുടേയും ഉത്സവമായി മാറേണ്ട ഉദ്ഘാടന ചടങ്ങ് പരിമിതപ്പെടുത്തി നടത്തേണ്ടി വരുന്നത് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിലാണ്. നാടിന്റെ സവിശേഷമായ സാഹചര്യത്തിലെ പരിമിതികള് മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം അൻപതിൽ താഴെയായിരിക്കും. പ്രത്യേക ക്ഷണിതാക്കളും, മാധ്യമ പ്രവർത്തകരും മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. പൊതുജനങ്ങൾക്ക് ഉദ്ഘാടന ചടങ്ങിൽ പ്രവേശനം അനുവദിക്കില്ല. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അതിനു മുന്നോടിയായി കോവിഡ് ആൻ്റിജൻ ടെസ്റ്റിനു വിധേയമാക്കും. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴിയും, പ്രാദേശിക ചാനൽ വഴിയും ഉദ്ഘാടനം ലൈവായി കാണുന്നതിന് അവസരമൊരുക്കും.
നിര്മ്മാണം പൂര്ത്തിയാക്കിയ ആശുപത്രി കെട്ടിടം, അക്കാദമിക്ക് ബ്ലോക്ക് എന്നിവയാണ് മുഖ്യമന്ത്രി നാടിനു സമര്പ്പിക്കുന്നത്. 32,900 സ്ക്വയര് മീറ്റര് വിസ്തീര്ണമുളള ആശുപത്രി കെട്ടിടമാണ് നിര്മ്മിച്ചിട്ടുള്ളത്. കാഷ്വാലിറ്റി, ഒ.പി.വിഭാഗം, ഐ.പി.വിഭാഗം, അഡ്മിനിസ്ട്രേഷന് വിഭാഗം, ഓപ്പറേഷന് തീയറ്ററുകള്, കാന്റീന് ഉള്പ്പെടെ വിപുലമായ വിഭാഗങ്ങളാണ് ആശുപത്രി കെട്ടിടത്തിലുള്ളത്. നാലുനിലകളായി നിര്മ്മിച്ചിട്ടുള്ള കെട്ടിടത്തില് 10 വാര്ഡുകളിലായി 30 കിടക്കള് വീതം ആകെ 300 കിടക്കകളാണുള്ളത്.
അക്കാദമിക്ക് ബ്ലോക്കിന് നാല് നിലകളിലായി 16,300 സ്ക്വയര് മീറ്റര് വിസ്തീര്ണ മാണുള്ളത്. വിവിധ ഡിപ്പാര്ട്ട്മെന്റുകള്, ക്ലാസ് മുറികള്, ലാബ് ഉള്പ്പെടെ വിദ്യാര്ത്ഥികളുടെ പഠന പ്രവര്ത്തനങ്ങള്ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇതില് ഒരുക്കുന്നത്.
മെഡിക്കല് കോളേജ് ആശുപത്രി കെട്ടിടവും, അക്കാദമിക്ക് ബ്ലോക്കും ഉള്പ്പെടെ 49,200 സ്ക്വയര് മീറ്റര് വിസ്തീര്ണ്ണത്തിലുള്ള രണ്ട് കെട്ടിടങ്ങളാണ് പൂര്ത്തിയായിട്ടുള്ളത്. മെഡിക്കല് വിദ്യാഭ്യാസ വകുപ്പിന് റവന്യൂ വകുപ്പില് നിന്നും കൈമാറി നല്കിയ 50 ഏക്കര് ഭൂമിയിലാണ് മെഡിക്കല് കോളേജ് നിര്മ്മിച്ചിട്ടുള്ളത്.
പ്രൊജക്ട് മാനേജ്മെന്റ് കണ്സല്ട്ടന്റായി പ്രവര്ത്തിക്കുന്നത് ഹിന്ദുസ്ഥാന് ലൈഫ് കെയര് ലിമിറ്റഡ് ആണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഗാര്ജ്ജുന കണ്സ്ട്രങ്ക്ഷന് കമ്പനിയാണ് നിര്മ്മാണ കരാര് ഏറ്റെടുത്ത് നടത്തിയത്. 130 കോടിയ്ക്കാണ് ഒന്നാം ഘട്ട നിര്മ്മാണം പൂര്ത്തിയാക്കിയത്.
2012 മാര്ച്ച് 24 ന് ആണ് കോന്നിയില് മെഡിക്കല് കോളേജ് ആരംഭിക്കാന് സര്ക്കാര് ഉത്തരവുണ്ടാകുന്നത്. തുടര്ന്ന് ഉണ്ടായ ഉടമ്പടി പ്രകാരം 2013 ഡിസംബര് 23 ന് നിര്മ്മാണം ആരംഭിച്ച് 2015 ജൂണ് 22 ന് നിര്മ്മാണം പൂര്ത്തീകരിക്കേണ്ടിയിരുന്നു. 18 മാസമായിരുന്നു നിര്മ്മാണ കാലാവധി. എന്നാല് വിവിധ കാരണങ്ങളാല് 2014 മെയ് 15-ാം തീതി മാത്രമാണ് മെഡിക്കല് കോളേജ് നിര്മ്മാണം ആരംഭിക്കാന് കഴിഞ്ഞത്. തുടര്ന്നും ഫണ്ട് ലഭ്യമാകാതിരുന്നതിനാല് നിര്മ്മാണ പ്രവര്ത്തനം തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടായി.
2016 മുതലാണ് നിര്മ്മാണ കമ്പനിയുടെ കുടിശ്ശിഖ തീര്ത്ത് നിര്മ്മാണ പ്രവര്ത്തനങ്ങള് പുനരാരംഭിച്ച് വേഗത്തിലാക്കിയത്.
ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയായി ചുമതല ഏറ്റെടുത്തശേഷം മെഡിക്കല് കോളേജ് നിര്മ്മാണം പൂര്ത്തിയാക്കി ജനങ്ങള്ക്കായി തുറന്നുകൊടുക്കുന്നതിന് മുഖ്യപരിഗണന നല്കുകയും അതിനാവശ്യമായ ഇടപെടീല് നടത്തുകയും ചെയ്യാന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ മികച്ച പിന്തുണ ഇക്കാര്യത്തില് ഉണ്ടായിട്ടുണ്ട് എന്നുള്ളത് എടുത്തുപറയേണ്ടതാണ്.
ആരോഗ്യമന്ത്രി പങ്കെടുത്തുകൊണ്ട് കോന്നി മെഡിക്കല് കേളേജിലും തിരുവനന്തപുരത്തുമായി നിരവധി അവലോകന യോഗങ്ങള് ചേര്ന്നുട്ടുണ്ട്. മെഡിക്കല് കോളേജ് യാഥാര്ത്ഥ്യത്തിലേക്ക് എത്തിക്കുന്നതിന് ഈ യോഗങ്ങളിലൂടെ കൃത്യമായ ഇടപെടീലാണ് നടത്തിയിട്ടുളളത്.
ജില്ലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മെഡിക്കല് കേളേജ് യാഥാര്ത്ഥ്യത്തില് എത്തിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ തലവനെന്ന നിലയില് ജില്ലാ കളക്ടര് പി.ബി. നൂഹ് നടത്തിയിട്ടുള്ള പ്രവര്ത്തനങ്ങളും എടുത്തു പറയേണ്ടതുതന്നെയാണ്. എം.എല്.എ. പങ്കെടുത്തുകൊണ്ടുള്ള അവലോകന യോഗങ്ങള് ആഴ്ചതോറും ചേരാനും പരമാവധി ദിവസങ്ങളില് മെഡിക്കല് കേളേജില് നേരിട്ടെത്തിക്കൊണ്ട് നിര്മ്മാണ പ്രവര്ത്തനങ്ങള് വിലയിരുത്താനും എം.എല്.എ. എന്ന നിലയില് കഴിഞ്ഞിട്ടുണ്ട്. കൂട്ടായ പ്രവര്ത്തനങ്ങളി ലൂടെയും ഇടപെടീലിലൂടെയും മെഡിക്കല് കോളേജ് യാഥാര്ത്ഥ്യത്തില് എത്തിക്കാന് നടത്തിയ പരിശ്രമം ഇപ്പോള് ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. മെഡിക്കല് കേളേജിനായി പ്രയത്നിച്ച മുന്ജനപ്രതിനിധികളുടെയും ഇപ്പോഴത്തെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടേയും സേവനങ്ങള് നന്ദിയോടെ സ്മരിക്കുന്നു.
കേരളത്തിലെ 33-ാമത്തെ മെഡിക്കല് കോളേജാണ് കോന്നിയില് പ്രവര്ത്തനം ആരംഭിക്കുന്നത്. ജില്ലയിലെ ആദ്യ ഗവണ്മെന്റ് മെഡിക്കല് കോളേജുമാണ്. ക്ലാസുകള് ആരംഭിക്കുന്നതിനുള്ള അനുവാദത്തിനായി മെഡിക്കല് കൗണ്സലിന് ഉടന്തന്നെ അപേക്ഷ നല്കും. ഐ.പി. വിഭാഗവും ഈ വര്ഷംതന്നെ ആരംഭിക്കും. മെഡിക്കല് കോളേജിനോടുചേര്ന്നുള്ള ഒന്നര കിലോമീറ്റര് റോഡ് നാല് വരിപാതയായി നിര്മ്മാണം പൂര്ത്തിയാക്കിയിട്ടുണ്ട്.
കോന്നിയില് നിന്നും, പയ്യനാമണ്ണില് നിന്നുമുള്ള പ്രധാന റോഡുകള് മെഡിക്കല് കോളേജ് റോഡായി വികസിപ്പിക്കും.
പ്രതിദിനം അന്പത് ലക്ഷം ലിറ്റര് ജലം സംഭരിക്കാന് കഴിയുന്ന മെഡിക്കല് കോളേജ് ശുദ്ധല വിതരണ പദ്ധതിയുടെ നിര്മ്മാണവും പൂര്ത്തിയാക്കിയിട്ടുണ്ട്. 13.98 കോടി രൂപയുടെ നബാര്ഡ് സഹായത്തോടെ മെഡിക്കല് കോളേജിനോടു ചേര്ന്ന ഒരേക്കര് സ്ഥലത്താണ് ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കിയത്. അരുവാപ്പുലം പഞ്ചായത്തിലെ 1,2,14,15 വാര്ഡുകളിലും ഈ പദ്ധതിയില് നിന്ന് ജലം ലഭ്യമാക്കും.
എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് ഒ.പി. വിഭാഗം പ്രവര്ത്തനം ആരംഭിക്കുന്നത്. ഒ.പി.യില് ഉപകരണങ്ങള് വാങ്ങുന്നതിനായി എം.എല്.എ. ഫണ്ടില് നിന്നും ഒരു കോടി രൂപ ഇതിനോടകം നല്കികഴിഞ്ഞു. പ്രവര്ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ഫര്ണിച്ചറുകളും മറ്റ് ഉപകരണങ്ങളും മെഡിക്കല് കോളേജില് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
മെഡിക്കല് കോളേജിലെ എല്ലാ നിയമനങ്ങളും വ്യവസ്ഥാപിത മാര്ഗ്ഗങ്ങളില്ക്കൂടി മാത്രമായിരിക്കും. നിയമനങ്ങള് പി.എസ്സ്.സി., എംപ്ലോയ്മെന്റ് എക്സേഞ്ച് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് നടത്തുക. നിയമനങ്ങളുമായി ബന്ധപ്പെട്ട വസ്തുത ജനങ്ങള് ബോദ്ധ്യപ്പെട്ട് കുപ്രചരണങ്ങളെ തളളിക്കളയണമെന്ന് അഭ്യര്ത്ഥിക്കുന്നു.
നിര്മ്മാണം പൂര്ത്തീകരിച്ച രണ്ട് ലിഫ്റ്റുകളില് ഒന്ന് എം.എല്.എ.യും മറ്റൊന്ന് ജില്ലാ കളക്ടറും കമ്മീഷന് ചെയ്തിട്ടുണ്ട്. വൈദ്യൂതീകരണവുമായി ബന്ധപ്പെട്ട എല്.റ്റി. പാനല് കമ്മീഷനിംഗ് ആന്റോ ആന്റണി എം.പി.യാണ് നിര്വ്വഹിച്ചത്. നിര്മ്മാണം പൂര്ത്തീകരിച്ച ഡീസല് ജനറേറ്റര് സെറ്റിന്റെ കമ്മീഷനിംഗ് സെപ്റ്റംബര് 7 ന് നടക്കും. മെഡിക്കല് കോളേജിലെ സി.സി.റ്റി.വി. സംവിധാനത്തിന്റെ കമ്മീഷനിംഗ് സെപ്റ്റംബര് 9 നും മൂന്ന്, നാല് ലിഫ്റ്റുകളുടെ കമ്മീഷനിംഗ് സെപ്റ്റംബര് 11 നും നടക്കും.
കോന്നി മെഡിക്കല് കോളേജ് യാഥാര്ത്ഥ്യത്തിലേക്ക് എത്തിക്കുന്നതിന് പത്ര, ദൃശ്യ മാധ്യമങ്ങള് നടത്തിയ ഇടപെടീലിനെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നു. തുടര്ന്നും മാധ്യമങ്ങളുടെ എല്ലാവിധ പിന്തുണയും മെഡിക്കല് കോളേജിനുണ്ടാകണമെന്നും അഭ്യര്ത്ഥിക്കുന്നു.
വാര്ത്താ സമ്മേളനത്തില് എം.എല്യേയും ജില്ലാ കളക്ടറേയും കൂടാതെ മെഡിക്കല് കോളേജ് പ്രിന്സിപ്പാള് ഡോ. സി.എസ്. വിക്രമന്, മെഡിക്കല് കോളേജ് സൂപ്രണ്ട് ഡോ. സജിത്ത്കുമാര്, എന്.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര് ഡോ. എബി സുഷന്, എച്ച്.എല്.എല്. ചീഫ് പ്രോജക്ട് മാനേജര് ആര്. രതീഷ്കുമാര്, നാഗാര്ജ്ജുന കണ്സ്ട്രക്ഷന് കമ്പനി പ്രോജക്ട് മാനേജര് അജയകുമാര്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കോന്നി വിജയകുമാര് തുടങ്ങിയവര് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!