പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : തട്ടിയത് 2000 കോടിയോ അതോ 532 കോടിയോ …?

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സംസ്ഥാനത്ത് നിരവധി പേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭയിലെ മറുപടി ശെരിയല്ല എന്ന് കേന്ദ്ര അന്വേഷണ വകുപ്പായ ഈ ഡി യുടെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകും . പ്രതിപക്ഷ നേതാവിന്‍റെനിയമസഭയിലെ ചോദ്യത്തിന് ഉള്ള മറുപടിയായി 532 കോടി രൂപയാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തിയത് എന്നാണ് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞത് . എന്നാല്‍ ഈ കണക്ക് പൊരുത്തപ്പെടുന്നതല്ല . 2000 കോടി രൂപയുടെ എങ്കിലും തട്ടിപ്പ് നടത്തി എന്നാണ് ഇ ഡി കോടതിയില്‍ കൊടുത്ത പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത് . ഇ ഡി അന്വേഷണത്തില്‍ ഇത്രയും തുകയ്ക്ക് ഉള്ള തട്ടിപ്പ് നടത്തി എന്ന് കാണുന്നു . അപ്പോള്‍ മുഖ്യമന്ത്രി…

Read More

പോപ്പുലര്‍ ഫിനാന്‍സ് :സഹോദര .സ്ഥാപനം തുറക്കാന്‍ ഉള്ള നീക്കം സ്റ്റേ ചെയ്തു

  കോന്നി വാര്‍ത്ത : കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ്സില്‍ നിന്നും കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഉടമകള്‍ മറ്റൊരു പേരില്‍ നടത്തി വന്ന മേരി റാണി നിധി പോപ്പുലർ എന്ന സഹ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള ചില ജീവനക്കാരുടെയും ബോര്‍ഡ് അംഗങ്ങളും നടത്തിയ നീക്കം പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ സ്റ്റേ ചെയ്യിച്ചു . പോപ്പുലര്‍ ഫിനാന്‍സ് ,സഹ സ്ഥാപനങ്ങള്‍ എന്നിവ വഴി ഉടമകള്‍ കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തുകയും സ്ഥാപന എം ഡി യും ഭാര്യയും മൂന്ന് മക്കളും പോലീസ് പിടിയിലാവുകയും ഇപ്പോള്‍ റിമാന്‍റിലുമാണ് . ഇവരുടെ തന്നെ ഉടമസ്ഥതയില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ചു ഉള്ള മേരി റാണി നിധി പോപ്പുലർ എന്ന സ്ഥാപനം വഴിയും കോടികളുടെ തട്ടിപ്പ് നടത്തിയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത് . ഈ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉള്ള ഗൂഢ…

Read More