konnivartha.com/ അടൂർ: കാടുപിടിച്ച പുരയിടത്തിലെ ഒറ്റപ്പെട്ട വീടിനുള്ളിൽ നാല് വർഷം ആരുടെയും സഹായമില്ലാതെയാണ് തൊണ്ണൂറ് വയസ്സുകാരിയായ ഒൻപത് മക്കളുടെ അമ്മ കഴിഞ്ഞിരുന്നത്.വെള്ളവും വെളിച്ചവുമില്ല, ശുചി മുറിയില്ല, മാസങ്ങളായി കുളി പോലുമില്ലാതെ പഴകി പൊടിഞ്ഞ വസ്ത്രവുമിട്ട് പൂട്ടിയിട്ട ഗേറ്റിനുള്ളിൽ തടവിലാക്കപ്പെട്ടത് അടൂർ മനമേക്കര ചാങ്കൂർ വീട്ടിൽ നിര്യാതനായ പാപ്പച്ചൻ്റെ ഭാര്യ മേരികുട്ടിയമ്മയായിരുന്നു. പൂട്ടിയിട്ട ഗേറ്റിൽ മകൻ വല്ലപ്പോഴുമെത്തി പോളിത്തീൻ കവറിൽ തൂക്കിയിട്ട് പോകുന്ന ഭക്ഷണ പൊതി മാത്രമായിരുന്നു അടൂരിലെ ആദ്യകാല സ്വകാര്യ ബസ് കമ്പിനിയായ ഗീത മോട്ടോർസിൻ്റെ ഉടമയുടെ ഏക ജീവനോപാധി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉന്നത നിലയിലായിരുന്നു മേരികുട്ടിയമ്മയുടെ മക്കളും കൊച്ചുമക്കളും. മേരികുട്ടി അമ്മ തനിച്ചാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർക്ക് അറിവില്ലായിരുന്നു.അമ്മ താമസിച്ചിരുന്ന വീടിൻ്റെ ഉടമസ്ഥനായ മകനും കുടുംബവും വർഷങ്ങളായി വിദേശത്താണ്.ഈ വീട്ടിൽ രാത്രിയിൽ എത്തിയ സന്ദർകർ ഗേറ്റ് തുറക്കാനാവാതെ ചുറ്റിത്തിരിയുന്നത് നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് ഇവിടെ…
Read More