കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരുനിത്യചൈതന്യ യതിയുടെ സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വകയാറിലോ, കോന്നി , അരുവാപ്പുലം അല്ലെങ്കിൽ കലഞ്ഞൂർ പഞ്ചായത്ത് പ്രദേശത്തോ നിർമ്മിക്കുന്നതിന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട്
കേരള മുഖ്യമന്ത്രിയ്ക്കും സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും നിവേദനം നൽകുന്നതിന് കോന്നി സർഗ്ഗവേദി അടിയന്തിരയോഗം തീരുമാനിച്ചു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എസ്സ് . കൃഷ്ണകുമാർ, അഞ്ജിത. എസ്സ് , ബിനുകുമാർ, അജി എന്നിവർ സംസാരിച്ചു.
ഈ ആവശ്യം ഉന്നയിച്ച് 2017മുതല്‍ കോന്നി വാര്‍ത്ത ഡോട്ട് കോം മുഖ്യമന്ത്രി സാംസ്കാരിക വകുപ്പ് മന്ത്രി ,ധനകാര്യ വകുപ്പ് മന്ത്രി സ്ഥലം എം എല്‍ എ എന്നിവര്‍ക്ക് നിരന്തര നിവേദനം നല്‍കി . ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സാംസ്കാരിക വകുപ്പ് സ്വീകരിച്ചിരുന്നു .45 കോടി രൂപ ചിലവില്‍ അന്തരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമുള്‍പ്പെടെ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു .എന്നാല്‍ 5 ഏക്കര്‍ സ്ഥലം കണ്ടെത്തി നല്കുവാന്‍ കഴിഞ്ഞിട്ടില്ല .എന്നാല്‍ ചട്ടമ്പി സ്വാമികളുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കാന്‍ കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ കീഴിലുള്ള പൂതങ്കര നാലാം വാര്‍ഡിലെ അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തുകയും സാംസ്കാരിക വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു .
ഗുരു നിത്യ ചൈതന്യ യതിയെ പിന്നേയും സാംസ്കാരിക വകുപ്പ് മറന്നു . ഇത് അംഗീകരിക്കാന്‍ കഴിയില്ല . യതിയുടെ പേരില്‍ ജന്‍മ സ്ഥലത്തോ സമീപ സ്ഥലത്തോ റവന്യൂ ഭൂമി കണ്ടെത്തി ഉചിതമായ സ്മാരകം നിര്‍മ്മിക്കണം എന്നാണ് കോന്നി വാര്‍ത്തയുടെ ആവശ്യം . ഈ ആവശ്യം മുന്‍ നിര്‍ത്തി കോന്നിയില്‍ നിന്നും ആദ്യമായി കോന്നി സർഗ്ഗവേദി എന്ന സംഘടന മുന്നോട്ട് വന്നതിനെ അഭിനന്ദിക്കുന്നു .