തടി ഡിപ്പോകളില്‍ തേക്ക് മരങ്ങള്‍ കെട്ടി കിടക്കുന്നു :വനം വകുപ്പിന് കോടികളുടെ നഷ്ടം

 

പത്തനംതിട്ട.ജില്ലയിലെ വടശേരിക്കര അരീക്കകാവ്,കോന്നി കല്ലേലി തടി ഡിപ്പോകളില്‍ 35 കോടി രൂപക്ക് മുകളില്‍ വില വരുന്ന മരങ്ങള്‍ വില്‍ക്കാതെ കിടക്കുന്നു.അരീക്കകാവ്‌ മാതൃകാ തടി സംഭരണ കേന്ദ്രത്തില്‍ മാത്രം 24 കോടിയുടെ തടി ലേലം കൊള്ളാതെ കിടക്കുന്നുണ്ട്.ഇവിടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 3500 ക്യുബിക് മീറ്റര്‍ തടി വിവിധ കൂപ്പുകളില്‍ നിന്ന് വെട്ടിയിറക്കി അട്ടിവച്ചു. ജൂലൈ മാസം നടന്ന ലേലത്തില്‍ ആകെ 278 മീറ്റര്‍ തടി ലേലത്തില്‍ പോയി.ഓഗസ്റ്റില്‍ 51 മീറ്ററും സെപ്റ്റംബറില്‍ 17 മീറ്ററും ലേലം കൊണ്ടു.അടുത്ത മാസം 117 മീറ്റര്‍ വിറ്റ് പോയി.നവംബറില്‍ 143 മീറ്റര്‍ തടിക്കു ആവശ്യക്കാര്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം അവസാന മാസം നടന്ന ലേലത്തില്‍ 141 ക്യുബിക് മീ ലേലം നടന്നു.ജനുവരിയിലും മാര്‍ച്ചിലും 277 ക്യു.മീ മരത്തിനു ആവശ്യക്കാര്‍ ഉണ്ടായെങ്കില്‍മെയ്‌ മാസം വെറും 10 മീആണ് ലേലം നടന്നത്.ഈ വര്‍ഷം ഫെബ്രുവരിയിലാണ് സാമാന്യം നല്ല ഒരു കച്ചവടം നടന്നത്. 290 മീ വില്പനയിലൂടെ മൂന്ന് കോടിയിലേറെ രൂപാ സര്‍ക്കാര്‍ ഖജനാവില്‍ വന്നു.ഏപ്രില്‍ മാസത്തില്‍ 70ജൂണില്‍ 85 മീറ്റര്‍ എന്നിങ്ങനെയാണ് തടി വിറ്റ കണക്ക്.അര ലക്ഷം ക്യുബിക് അടി തേക്ക് തടിയും 8750 ക്യുബിക് അടി മറ്റു മരങ്ങളും വില്‍ക്കാതെ ഡിപ്പോയില്‍ കിടക്കുന്നു. അടിസ്ഥാന വിലയില്‍ കുറച്ചു ഓണ്‍ലൈനില്‍ ലേലംവിളി ഇല്ല എന്നതാണ് പ്രശ്‌നം.തേക്ക്‌ തടിക്കു പൊള്ളുന്ന വിലക്ക്‌ പുറമേ അതിന്‍റെ നാലില്‍ ഒന്ന് നികുതി കൂടി കൊടുക്കണം .പുറമെയാണ് ലോഡിംഗ് കൂലി.വണ്ടി കൂലി കൂടി വരുമ്പോള്‍ആകെ തുക ലേലം വിളിച്ചതിന്റെ ഇരട്ടിയോളം വരും . ഇത് വരെ വിറ്റ തടികളില്‍ ഏറെയും മരുതി,പാല,കുളമാവ് എന്നിവയാണ്,തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയില്‍ വീട് പണികള്‍ക്ക് മരുതി തടി ഉപയോഗിച്ച് വരുന്നതിനാലാണ് ആ തടിക്കു ആവശ്യക്കാര്‍ ഏറെ ഉണ്ടായത്. കാലാവസ്ഥയുടെയും മണ്ണിന്റെയും പ്രത്യേകത കൊണ്ട് ചിതല്‍ കയറാത്തതി നാല്‍ കട്ടളക്ക് വരെ അവിടെ ആ തടി ഉപയോഗിക്കുന്നു.പാലയും മറ്റും പാക്കിംഗ് പെട്ടികളുടെ നിര്‍മാണത്തിന് കേരളത്തിന്‌ പുറത്തു കൊണ്ടുപോകും.വില വളരെ കൂടിയത് കൊണ്ടും സ്റ്റീല്‍,ഫൈബര്‍ സാധനങ്ങളുടെ ഉപയോഗം കെട്ടിടം പണിക്ക് ലാഭമാണ് എന്നതിനാലും തേക്ക് തടി ഡിപ്പോകളില്‍ കെട്ടി കിടക്കുകയാണ്. ഓണ്‍ ലൈന്‍ വ്യാപാരത്തിലൂടെയാണ് ഇപ്പോള്‍ കച്ചവടം.അതുകൊണ്ട് സെയില്‍സ്‌ ഡി എഫ് ഓ മാരില്‍ നേരത്തെ നിക്ഷിപ്തമായിരുന്ന യുക്തി പൂര്‍വ വില്‍പ്പന ഇപ്പോള്‍ നടക്കുന്നില്ല.ഒരു വര്‍ഷത്തിനിടെ വെള്ള മരങ്ങള്‍ ഉള്‍പ്പടെ ആകെ അരീക്ക കാവില്‍ വിറ്റത് 1756 മീ തടി മാത്രം .ലോഡിങ് മാത്രം ഉപജീവനമാര്‍ഗ്ഗം ആയി സ്വീകരിച്ച ഡിപ്പോ തൊഴിലാളികള്‍ പട്ടിണിയിലായി എന്നതാണ് വില്പന ഇല്ലാത്തതിന്റെ പാര്‍ശ്വഫലം.അവര്‍ക്ക് തൊഴില്‍ കിട്ടാന്‍ വേണ്ടി കൂടിയാണ് കടും വെട്ട്‌ നടത്തുന്ന കൂപ്പുകളിലെ തടികള്‍ പല സംഭരണ കേന്ദ്രങ്ങളില്‍ അട്ടി വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!