വാളയാർ ,ഗോപാലപുരം,ഗോവിന്ദാപുരം,മീനാക്ഷിപുരം ആർടിഒ ചെക്ക്പോസ്റ്റിൽ വിജിലൻസ് പരിശോധന .കൈക്കൂലിയായി വാങ്ങിയ 1,49,490 രൂപ പിടികൂടി. ശനി പുലർച്ചെ മൂന്നുവരെയായിരുന്നു പരിശോധന. പരാതികളുടെ അടിസ്ഥാനത്തില്‍ വേഷംമാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ലോറി ജീവനക്കാർക്കൊപ്പംനിന്ന് നിരീക്ഷിച്ചശേഷമാണ് ചെക്ക്പോസ്റ്റുകളിൽ വിശദമായ പരിശോധന നടത്തിയത് . തൃശൂർ, എറണാകുളം പാലക്കാട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയിൽ പങ്കെടുത്തു.ഓരോ വാഹനവും 500 മുതൽ 2000 രൂപവരെ കൈക്കൂലി നൽകുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. രേഖകളിൽ ക്രമക്കേടുണ്ടെങ്കിലും ഇല്ലെങ്കിലും പണം കൈമാറണം . ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽനിന്നുൾപ്പെടെ അനധികൃത പണപ്പിരിവ് നടത്തി.വാളയാർ ചെക്ക്പോസ്റ്റിൽ ഒരു എംവിഐയും മൂന്ന് എഎംവിഐമാരും ഒരു ഓഫീസ് അസിസ്റ്റന്റുമാണ് കൈക്കൂലി പണം പിടികൂടുമ്പോള്‍ ഉണ്ടായിരുന്നത് . കൈക്കൂലിയ്ക്ക് എതിരെ സര്‍ക്കാര്‍ അഹോരാത്രം ബോധവത്കരണം നടത്തുന്നു എങ്കിലും ചില സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നു . കേരളത്തിലെ ക്വാറി , പാറമട യൂണിറ്റുകളില്‍…
Read More