പ്രളയ നാശനഷ്ടം: നാല് പട്ടികജാതി കോളനികളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു

  കോന്നി വാര്‍ത്ത : പ്രളയത്തില്‍ക്കെടുതി അനുഭവിച്ച ജില്ലയിലെ നാലു പട്ടികജാതി കോളനികളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ളതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതുമായ കോളനികളുടെ പുനര്‍നിര്‍മ്മാണമാണു നടക്കുന്നത്. പ്രളയക്കെടുതിമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്താണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആകെ എസ്റ്റിമേറ്റ് തുകയ്ക്കു പരിധിയില്ലെങ്കിലും എസ്റ്റിമേറ്റ് ഒരു കോടി രൂപയില്‍ കൂടുന്നപക്ഷം ഭവന പുനരുദ്ധാരണം അത്യാവശ്യ വീടുകള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണു നിര്‍വഹണ ഏജന്‍സി. ആറന്മുള ഗ്രാമപഞ്ചായത്തിലെ പേരങ്ങാട്ട്‌മെയ്ക്കുന്ന്, തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മുട്ടം കോളനി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ, തിരുവല്ല നഗരസഭയിലെ അടുമ്പട എന്നീ പട്ടികജാതി കോളനികളിലാണു പുനര്‍നിര്‍മ്മാണം നടക്കുന്നത്. പേരങ്ങാട്ട്‌മെയ്ക്കുന്ന് കോളനിക്ക് 82,16,794 രൂപ, മുട്ടം കോളനി 89,86,523 രൂപ, പന്നിവേലിച്ചിറ കോളനി 76,20,788 രൂപ, അടുമ്പട കോളനിക്ക് 98,53,794 രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രളയ ബാധിത കോളനികളിലെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണു…

Read More