നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സിപിഎം ആക്രമണം നടത്തുമ്പോൾ പൊലീസ് നിഷ്ക്രിയരായി നിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു . സിപിഎം നടത്തുന്ന ആക്രമണം നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും കോന്നിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലത്തും പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണ്. ബിജെപി പ്രവർത്തകരെ അക്രമിച്ച പ്രതികൾ നാട്ടിൽ വിലസി നടക്കുകയാണ്. മാവേലിക്കര എൻഡിഎ സ്ഥാനാർത്ഥിയെ വീടു കയറി അക്രമിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. കാസർഗോഡ് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീകാന്തിന്‍റെ രണ്ട് കാലും സിപിഎമ്മുകാർ വെട്ടി. പി.ജയരാജന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അന്വേഷിക്കണം. അക്രമത്തിന് പല സ്ഥലത്തും എസ്ഡിപിഐയുടെ സഹായം സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ തീവ്രവാദികളെ കൂട്ടുപിടിച്ചാണ് സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപിയുടെ ഭാഗത്ത് നിന്നും ജനാധിപത്യ രീതിയിൽ ചെറുത്ത് നിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.…
Read More