മൊറോക്കോയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് രാജ്യരക്ഷാ മന്ത്രി:ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സംയമനവും ദൃഢനിശ്ചയവും ചർച്ചയായി മൊറോക്കോയിലെ റബാത്തിൽ നടന്ന പരിപാടിയിൽ രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ സമൂഹവുമായി സംവദിച്ചു.ഓപ്പറേഷൻ സിന്ദൂർ സമയത്ത് സായുധസേന നടത്തിയ നിർണായക നടപടിയെ ഇന്ത്യൻ സമൂഹം അഭിനന്ദിച്ചു. പൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാർക്ക് നേരെ നടന്ന ഭീരുത്വപരമായ ആക്രമണത്തിന് ശേഷം സായുധ സേന പൂർണ്ണമായും സജ്ജരായിരുന്നുവെന്നും പ്രതികരിക്കാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നുവെന്നും രക്ഷാ മന്ത്രി ആവർത്തിച്ചു.ഇന്ത്യയുടെ നടപടികൾ നിയന്ത്രിതവും സംഘർഷം വഷളാക്കാത്തതുമായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യത്തിൻ്റെ ഉറച്ചതും എന്നാൽ സംയമനപരവുമായ സമീപനത്തെ വിവരിക്കുന്നതിനായി രാമചരിതമാനസത്തെ ഉദ്ധരിച്ച് “ഞങ്ങൾ അവരുടെ മതത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവരുടെ കർമ്മത്തെ അടിസ്ഥാനമാക്കിയാണ് തിരിച്ചടി കൊടുത്തത്” എന്നും പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ബഹുമുഖ പുരോഗതിയെക്കുറിച്ചും ചർച്ചയിൽ രാജ്നാഥ്…
Read Moreവിഭാഗം: World News
ആഗോള അയ്യപ്പ സംഗമം:ക്രിയാത്മക നിർദ്ദേശങ്ങൾ
ആഗോള അയ്യപ്പ സംഗമം: തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും ക്രിയാത്മക നിർദ്ദേശങ്ങൾ ശബരിമലയിൽ വരുംവർഷങ്ങളിൽ പ്രതിദിന തീർത്ഥാടന സംഖ്യ മൂന്ന് ലക്ഷത്തിലെത്തുന്ന സാഹചര്യം മുൻകൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്ന നടപടി വേഗത്തിലാക്കണമെന്ന് അയ്യപ്പ സംഗമത്തിൽ നിർദേശം. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് തിരക്ക് നിയന്ത്രിക്കാൻ ക്രിയാത്മക നിർദേശങ്ങൾ ഉയർന്നത്. മുൻ ഡിജിപി ജേക്കബ് പുന്നൂസ് സംഗമത്തിന്റെ മൂന്നാം വേദിയായ ശബരിയിൽ നടന്ന ചർച്ചയിൽ മോഡറേറ്ററായി. രണ്ടു ലക്ഷത്തോളം ഭക്തജനങ്ങൾ എത്തുന്ന ശബരിമലയുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ കൂടി കണക്കിലെടുത്തു വേണം സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കേണ്ടത്. നിർമിത ബുദ്ധി ഉൾപ്പെടയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ തീർത്ഥാടകരും സന്നിധാനത്ത് ചിലവഴിക്കുന്ന സമയം കണ്ടെത്തി അതിന്റെ…
Read MoreSeven Natural Heritage Sites from India Added to UNESCO’s Tentative List of World Heritage
konnivartha.com: India continues to make significant strides in safeguarding and showcasing its rich natural and cultural heritage on the global stage. In a moment of national pride, seven remarkable natural heritage sites from across the country have been successfully included in UNESCO’s Tentative List of World Heritage Sites, increasing India’s count on the Tentative List from 62 to 69 properties. With this inclusion, India now has a total of 69 sites under consideration by UNESCO, comprising 49 cultural, 17 natural, and 3 mixed heritage properties. This accomplishment reaffirms India’s…
Read Moreവര്‍ക്കലയിലെ പാറക്കെട്ടുകള്‍ ഉള്‍പ്പെടുത്തി
ലോക പൈതൃക കേന്ദ്രങ്ങളുടെ താല്‍കാലിക പട്ടികയില്‍ വര്‍ക്കലയിലെ പാറക്കെട്ടുകള്‍ ഉള്‍പ്പെടുത്തി konnivartha.com; രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിലും ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണ്. ദേശീയ അഭിമാനത്തിന്റെ ഒരു നിമിഷമായി, രാജ്യത്തുടനീളമുള്ള ഏഴ് ശ്രദ്ധേയ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ താല്‍കാലിക പട്ടികയില്‍ വിജയകരമായി ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യയുടെ താല്‍കാലിക പട്ടികയിലെ പൈതൃക കേന്ദ്രങ്ങളുടെ ആകെ എണ്ണം 62 ല്‍ നിന്ന് 69 ആയി ഉയര്‍ന്നു. ഈ ഉള്‍പ്പെടുത്തലിന് ശേഷം ഇന്ത്യയില്‍ നിന്ന് സാംസ്‌കാരിക പ്രാധാന്യമുള്ള 49 ഉം പ്രകൃതിദത്ത പ്രാധാന്യമുള്ള 17 ഉം സാംസ്‌കാരികവും പ്രകൃതിദത്തവുമായ പ്രാധാന്യമുള്ള 3 സ്ഥലങ്ങളും ഉള്‍പ്പെടെ ആകെ 69 കേന്ദ്രങ്ങള്‍ നിലവില്‍ യുനെസ്‌കോയുടെ പരിഗണനയിലാണ്. അപൂര്‍വ്വമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ നേട്ടം ഊട്ടിയുറപ്പിക്കുന്നു.…
Read MoreIndia to Host 89th General Meeting of International Electrotechnical Commission (IEC) from 15–19 September 2025
The Bureau of Indian Standards (BIS) announced that India will host the 89th General Meeting (GM) of the International Electrotechnical Commission (IEC) from 15 to 19 September 2025 at Bharat Mandapam, New Delhi. The event will bring together over 2,000 experts from more than 100 countries, who will deliberate on setting international electrotechnical standards that will foster a sustainable, all-electric and connected world. This is the fourth time India is hosting the prestigious IEC General Meeting, after 1960, 1997 and 2013. The Opening Ceremony will be inaugurated by Shri…
Read Moreവാട്സ്ആപ്പ് അക്കൗണ്ട് ഹാക്കിംഗ് : പോലീസ് മുന്നറിയിപ്പ്
konnivartha.com: ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കി . അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി നിരവധി സൈബർ കുറ്റകൃത്യങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു. തട്ടിപ്പുകാർ സാധാരണക്കാരുടെ ഫോണിൽ വിളിച്ച് വിശ്വാസം നേടിയെടുക്കുകയോ, എസ്എംഎസ് /എ പി കെ പോലുള്ളവ ഫോണിൽ അയച്ചു ഒ.ടി.പി പോലുള്ള രേഖകൾ കൈക്കലാക്കുകയും തുടർന്ന് അക്കൗണ്ടുകൾ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്യുകയും ചെയ്യുന്നു. അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തിൽഒ റ്റി പി നൽകാൻ കഴിയാതെ 12 മുതൽ 24 മണിക്കൂർ വരെ വാട്സ്ആപ്പ് പ്രവർത്തന രഹിതമാകുന്നു . ഈ സമയം ഹാക്കർമാർ ഉടമയുടെ…
Read Moreപരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാള്‍ സെപ്റ്റം. 14-ന്
konnivartha.com:കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബർ 14 തീയതി നടത്തപ്പെടും. സെപ്റ്റംബർ 7ന് വൈകുന്നേരം 4:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം നിർവഹിച്ചു. സെപ്റ്റംബർ 14ന് വൈകുന്നേരം 2:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് പ്രസുദേന്തീ വാഴ്ച തുടർന്ന് പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവ്വമായ കുര്‍ബാനയും നടക്കുന്നതായിരിക്കും . ഫാദർ അനീഷ് പൂവ്വത്തിൽ തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും , ഫാദർ എബി തമ്പി മുഖ്യ കാർമികത്വം വഹിക്കും , മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായി , ഫാദർ ജിൻസ് കുപ്പക്കര , ഫാദർ ആന്റണി ചൂരവടി എന്നിവർ ചേർന്നായിരിക്കും തിരുനാൾ കുർബാന അർപ്പിക്കുന്നത്…
Read Moreമാനസ സരോവര യാത്രികരുടെ 15 അംഗ ബാച്ച് കേരളത്തിൽ തിരിച്ചെത്തി
konnivartha.com: നേപ്പാൾ അതിർത്തിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടുന്ന മാനസ സരോവര യാത്രികരുടെ 15 അംഗ ബാച്ച് ഇന്ന് കേരളത്തിൽ തിരിച്ചെത്തിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു . നേപ്പാളിൽ കലാപം പടർന്നതോടെ ചൈന അതിർത്തി അടച്ചതിനെ തുടർന്ന് ഡാർചനിൽ (ചൈന) 3000-ൽ പരം യാത്രികർ കുടുങ്ങിയിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റയുമായി ബന്ധപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എല്ലാ യാത്രികരും ഇപ്പോൾ നേപ്പാളിലെ സിമികോട്ടിലാണ്. ഇവിടെ നിന്ന് 250-ഓളം പേരെ എയർലിഫ്റ്റ് ചെയ്യുന്നു, കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് സർവീസ് വൈകിയതെന്നു അധികൃതർ അറിയിച്ചു. ഭാരതത്തിന്റെ അഭ്യർത്ഥനപ്രകാരം നേപ്പാൾ അധികൃതർ യാത്രികരെ സന്ദർശിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.
Read Moreചാര്‍ലി കിര്‍ക്ക് യൂട്ട വാലി സര്‍വകലാശാലയില്‍ വെടിയേറ്റ് മരിച്ചു
konnivartha.com: വലതുപക്ഷ ആക്ടിവിസ്റ്റും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. മരണവാര്‍ത്ത ഡൊണാള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.അമേരിക്കൻ ദേശസ്നേഹിയായ ചാർളി കിർക്കിന്റെ ബഹുമാനാർത്ഥം, ഞായറാഴ്ച വൈകുന്നേരം 6 മണി വരെ അമേരിക്കയിലുടനീളമുള്ള എല്ലാ അമേരിക്കൻ പതാകകളും പകുതി താഴ്ത്തിക്കെട്ടാൻ ഡൊണാള്‍ഡ് ജോൺ ട്രംപ് ഉത്തരവിട്ടു.ഇക്കാര്യം ഡൊണാള്‍ഡ് ജോൺ ട്രംപ് തന്‍റെ ഉടമസ്ഥതയില്‍ ഉള്ള ട്രൂത്ത് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തു . യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനും കൂടിയാണ് ചാര്‍ലി.യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുന്ന ചാര്‍ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു . വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുക്കിയതാണ് പിന്നീട് ചടങ്ങിലുണ്ടായിരുന്നവര്‍ കണ്ടത്. പതിനെട്ടാം വയസ്സില്‍ ആണ് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക്…
Read Moreഖത്തറിൽ ഇസ്രയേൽ ആക്രമണം നടത്തി : ദോഹയിൽ ഉഗ്രസ്‌ഫോടനം
konnivartha.com: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തി. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം .10 ഇടങ്ങളില്‍ ഉഗ്രസ്‌ഫോടനം നടന്നു . കത്താര പ്രവിശ്യയിലായിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
Read More