അടൂർ മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി തമിഴ്നാട് അരമന അഴകൻദേശം കൊല്ലവിളാഹം മണി (81) വാർദ്ധക്യ സഹചമായ രോഗകാരണങ്ങളാൽ ചികിത്സയിലിരിക്കെ അന്തരിച്ചു. വർഷങ്ങളായി നാടുവിട്ട് കേരളത്തിയ ഇദ്ദേഹം കൂലിവേലകൾ ചെയ്ത് പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞു വന്നിരുന്നതാണ്. രോഗാതുരനായതോടെ ഒറ്റപ്പെട്ട് ദുരിതത്തിലാവുകയും പത്തനംതിട്ട നഗരസഭാ കൗൺസിലർ കെ. ജാസിംകുട്ടി മുഖാന്തിരം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഇടപെട്ടാണ് 2024 സെപ്റ്റമ്പറിൽ മഹാത്മയിൽ എത്തിച്ചത്. മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു, ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ സംസ്കാരചടങ്ങുകൾക്കായ് വിട്ടു നല്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു
Read Moreവിഭാഗം: Digital Diary
ശബരിമല നട ഇന്ന് തുറക്കും :ഏപ്രിൽ രണ്ടിന് ഉത്സവത്തിന് കൊടിയേറും
ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45നും മധ്യേ ഉത്സവത്തിനു കൊടിയേറും. ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രിൽ 14ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം ഉണ്ടാകും. വിഷു ദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.
Read Moreആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു: കെ.സുരേന്ദ്രൻ
ആശമാരോടുള്ള സർക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മനസാക്ഷിയുള്ളവർക്ക് ഈ സമരത്തിന് പിന്തുണനൽകാതിരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ് നടയിൽ നടന്ന മുടിമുറിക്കൽ സമരത്തിന് പിന്തുണയുമായെത്തിയ അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാൻ പോലും അവർ തയ്യാറായത് വേറെ മാർഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സർക്കാരിന്റെ ധൂർത്ത് മാത്രം ഒഴിവാക്കിയാൽ മതി ആശാവർക്കർമാരുടെ പ്രശ്നം പരിഹരിക്കാം. പിഎസ്.സി മെമ്പർമാരുടെ ഓണറേറിയം, ഹെലികോപ്റ്റർ വാടക, മന്ത്രിമാരുടെ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും തുടങ്ങിയ അനാവശ്യ ധൂർത്ത് ഒഴിവാക്കിയാൽ ആശമാർക്ക് 21,000 രൂപ നൽകാൻ സാധിക്കും. ഒരു സ്ത്രീയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി. അവർ സ്ത്രീകളുടെ സമരത്തെ തിരിഞ്ഞുനോക്കാത്തത് ഞെട്ടിക്കുന്നു. കേരളത്തിലെ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകും. കേരളത്തിലെ മുഴുവൻ…
Read Moreകാല്‍ വഴുതി നദിയില്‍ വീണു : 15 കാരി മരണപ്പെട്ടു
പത്തനംതിട്ട വലഞ്ചുഴിയില്‍ അച്ചന്‍കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട 15 കാരി മരിച്ചു. അഴൂര്‍ സ്വദേശി ആവണി ആണ് മരിച്ചത്. പുഴയില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. പിതാവിനൊപ്പം നടക്കുമ്പോള്‍ നടപ്പാലത്തില്‍ നിന്ന് കാല്‍ വഴുതി നദിയില്‍ വീഴുകയായിരുന്നു. പുഴയില്‍ വീണ അച്ഛനും ഒപ്പം ഉണ്ടായിരുന്ന ആളും നീന്തി കയറി. പെണ്‍കുട്ടിക്കായി ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവര്‍.
Read Moreകോന്നിയിലെ കിണര്‍ വെള്ളത്തില്‍ നിറ വ്യത്യാസം :പഞ്ചായത്ത് ഇടപെട്ടു
konnivartha.com: കോന്നിയിലെ കിണര്‍ വെള്ളത്തില്‍ നിറ വ്യത്യാസം വന്നത് സംബന്ധിച്ച് കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത നല്‍കിയതിനു പിന്നാലെ കോന്നി പഞ്ചായത്ത് വിഷയത്തില്‍ ഇടപെട്ടു . നിറ വ്യത്യാസം സംബന്ധിച്ച് ആവശ്യമായ നടപടി ഉണ്ടാകണം എന്ന് കോന്നി ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യം ഉന്നയിച്ചു എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് അറിയിച്ചു . അടുത്തദിവസം തന്നെ വെള്ളം എടുത്തു പരിശോധിക്കാം എന്ന് ആണ് അധികാരികളുടെ മറുപടി . കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാല്‍ നിറം എന്ന് കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുകയും ചെയ്തു . വീട്ടുകാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗമടക്കം വീട്ടില്‍ എത്തി .പല പ്രാവശ്യം കോന്നി ആരോഗ്യ വകുപ്പില്‍ ബന്ധപെട്ടു എങ്കിലും ഫോണ്‍ സ്വിച് ഓഫ് ആയിരുന്നു .…
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ടോ
konnivartha.com: നാട്ടില്‍ നടക്കുന്ന പൊതുജന ആരോഗ്യ വിഷയം കൃത്യമായി അന്വേഷിച്ചു അതിനു പരിഹാരം കാണേണ്ട കോന്നി താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു “ഓഫ് ലൈനില്‍ “ആണ് .ജനങ്ങള്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത ഇങ്ങനെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കോന്നി നിവാസികള്‍ക്ക് എന്തിന് ആണ് .വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം . ജനം വിളിക്കുന്നത് കാര്യം ഉള്ളതിനാല്‍ . ഫോണ്‍ ഓഫ് ആണെന്ന് ജനപ്രതിനിധികള്‍ പോലും പറയുന്നു . ഈ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവം അല്ല . കോന്നി താലൂക്ക് ആശുപത്രി നിയന്ത്രിയ്ക്കുന്ന അധികാരികള്‍ ഇനി എങ്കിലും നല്ല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കോന്നി പോലെ വിശാലമായ മേഖലയില്‍ നിയമിക്കണം . ആര് വിളിച്ചാലും എടുത്തു മറുപടി പറയുകയും തന്നാല്‍ കഴിയുന്ന കാര്യം ചെയ്തു കൊടുക്കണം . കോന്നിയിലെ പൊതുജന…
Read Moreകോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാല്‍ നിറം :വീട്ടുകാര്‍ ആശങ്കയിൽ
konnivartha.com: കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാല്‍ നിറം. വീട്ടുകാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗമടക്കം വീട്ടില്‍ എത്തി . അതുമ്പുംകുളം നിരവേല്‍ ആനന്ദന്‍റെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ ആണ് പാല്‍ നിറം കണ്ടത് .ഇടയ്ക്ക് ചുമപ്പ് നിറവും ഉണ്ടായി . മോട്ടോര്‍ പോലും വെക്കാത്ത കിണറില്‍ നിന്നും ദിനവും കോരി ആണ് വെള്ളം ശേഖരിക്കുന്നത് . വലയിട്ട് വൃത്തിയായി സൂക്ഷിക്കുന്ന കിണറിലെ വെള്ളത്തിനാണ് നിറ വ്യത്യാസം കണ്ടത്.തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ വെള്ളത്തിന് യാതൊരു നിറവ്യത്യാസവുമില്ല.രാവിലെ വീട്ടിലെ ആവശ്യത്തിന് വെള്ളം കോരാൻ എത്തിയപ്പോഴാണ് വെള്ളത്തില്‍ നിറവ്യത്യാസം കാണുന്നത്. ഇവര്‍ക്ക് മറ്റ് കുടിവെള്ള സ്രോതസുകള്‍ നിലവില്‍ ഇല്ല . ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി വെള്ളം ശേഖരിച്ചു പരിശോധനയ്ക്ക് അയക്കണം എന്നാണ് ആവശ്യം . വെള്ളത്തില്‍ നിറവ്യത്യാസം കണ്ടതോടെ വീട്ടുകാര്‍ ആശങ്കയിലാണ്…
Read Moreടയർ പൊട്ടിത്തെറിച്ചു: മൈലപ്രായില്‍ വാഹനത്തിന് തീ പിടിച്ചു
konnivartha.com:ഓടിവന്ന കൂറ്റൻ ട്രെയിലറിന്‍റെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടർന്നു .പെട്രോൾ പമ്പിന് മുന്നിൽ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയർഫോഴ്സും മനസ്സാന്നിധ്യം കൈവിടാതെ പരിശ്രമിച്ചു അഗ്നിബാധ ഒഴിവാക്കി. പത്തനംതിട്ട മൈലപ്ര പെട്രോൾ പമ്പിന്റെ മുന്നിലാണ് സംഭവം .വാഹനത്തിന്റെ പഴയ ടയറുകളിൽ ഒന്ന് പൊട്ടിത്തെറിക്കുകയും തീപിടിച്ചു ആളിക്കത്തുകയുമായിരുന്നു .തൊട്ടടുത്ത പമ്പിൽ നിന്ന് അഗ്നിശമന യന്ത്രം കൊണ്ടുവന്നു തീ അണയ്ക്കാന്‍ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല . ഉടൻതന്നെ അഗ്നിശമനസേന സ്ഥലത്ത് വന്ന് നിയന്ത്രണവിധേയമാക്കി. ദേശീയപാത വികസനത്തിനുള്ള നിർമ്മാണ സാധനങ്ങള്‍ എടുക്കാൻ വന്ന വാഹനത്തിന്‍റെ ടയറാണ് പൊട്ടിത്തെറിച്ചത് . മെറ്റലിനും മറ്റും വന്നതാണെന്ന് ഡ്രൈവർ പ്രേമന്‍ നായർ പറയുന്നു. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് .ടയറിനുള്ളിലെ കമ്പികൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ വെളിയില്‍ വന്നു . ഒരു ടയർ മാത്രമാണ് കത്തിയത് എന്നും ഡ്രൈവർ പറഞ്ഞു.…
Read Moreബെംഗളൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ:റിസർവേഷൻ ആരംഭിച്ചു
konnivartha.com: തിരുവനന്തപുരം നോർത്തിൽനിന്ന് ബെംഗളൂരുവിലേയ്ക്കു എസി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) ഏപ്രിൽ 4 മുതൽ മേയ് 5 വരെ സർവീസ് നടത്തും.വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക ട്രെയിൻ (06556) ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബെംഗളൂരുവിലെത്തും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ,തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടെ സ്റ്റോപ്പുകൾ ഉണ്ട് . സെക്കൻഡ് എസി–2, തേഡ്–16 എന്നിങ്ങനെയാണു കോച്ചുകൾ. തേഡ് എസിയിൽ 1490 രൂപയും സെക്കൻഡ് എസിയിൽ 2070 രൂപയുമാണു ബെംഗളൂരു–തിരുവനന്തപുരം നിരക്ക്. റിസർവേഷൻ ആരംഭിച്ചു.
Read Moreജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി: അമ്മയും മകളും മരിച്ചു
വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി 2 മരണം. പേരേറ്റിൽ സ്വദേശിയായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടുമടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു. ഉത്സവം കണ്ട് മടങ്ങുന്ന ജനക്കൂട്ടത്തിനിടയിലേക്ക് വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനം ഇടിച്ചു കയറിയത്. റിക്കവറി വാഹനം മറ്റു വാഹനങ്ങളിൽ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയും ആയിരുന്നു. വാഹനത്തിലെ ഡ്രൈവർ ഇറങ്ങിയോടി. ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More