Trending Now

ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

Spread the love

ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു. 80 വയസായിരുന്നു. പാട്ട് പാടുന്നതിനിടെ  വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ്  നെഞ്ചുവേദന അനുഭവപ്പെട്ടത്. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചു. അൽപസമയത്തിനുശേഷം മരിച്ചു.

‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്.

തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമത്തിൽ ജനിച്ചു.പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തംപേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിൽ പഠിച്ചു. കോടമ്പള്ളി ഗോപാലപിള്ള, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കി. വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അക്കോർഡിയൻ തുടങ്ങിയ ഉപകരണങ്ങൾ ഗാനമേളകളിൽ അവതരിപ്പിച്ചു.

യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി ആർ 78 കമ്പോസർ, ജുപ്പിറ്റർ 4 എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളിൽ എത്തിച്ചത് ബഷീർ ആയിരുന്നു.ഓൾ കേരള മ്യുസീഷ്യൻസ് & ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ്.

എസ്.ജാനകിക്കൊപ്പം പാടിയ ‘വീണവായിക്കുമെൻ വിരൽത്തുമ്പിലെ..’ എന്ന് തുടുങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം. കെ.ജെ. ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..’ എന്ന ഗാനം അക്കാലത്തെ ഹിറ്റായിരുന്നു. രഘുവംശം എന്ന ചിത്രത്തിൽ എ.ടി. ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ ആദ്യ ചലച്ചിത്ര ഗാനം പാടി.കൂടുതലും ഗാന മേളകളില്‍ പാടിയാണ് ജന ഹൃദയം കയ്യടക്കിയത്

error: Content is protected !!