Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്

 

konnivartha.com: കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ചു പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച എല്‍ ഡി എഫിന് തിരിച്ചടി . കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് . ചിറ്റാര്‍ പഞ്ചായത്തില്‍ ആണ് എ ബഷീര്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

13 അംഗ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 6 സി എം അഞ്ചു ബി ജെ പി രണ്ടു എന്നിങ്ങനെ ആയിരുന്നു കക്ഷി നില . അടൂര്‍ പ്രകാശ്‌ എം പിയുടെ സാന്നിധ്യത്തില്‍ കോൺഗ്രസ്സിൽ പ്രസിഡന്റ് പദവി പങ്കു വെക്കാന്‍ ധാരണയായി .ഇതിന്‍ പ്രകാരം ആദ്യ രണ്ടര വര്‍ഷം എ ബഷീറും ശേഷിച്ച കാലം സജി കുളത്തുങ്കലും പ്രസിഡന്റാകും എന്നായിരുന്നു ധാരണ . എന്നാല്‍ ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സജി വാശി പിടിച്ചു . ലഭിക്കാതെ വന്നതോടെ സി പി എം ന് ഒപ്പം ചേര്‍ന്ന് സജി പ്രസിഡന്റായി . കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി .തുടര്‍ന്ന് സജിയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കി .

ഇതോടെ യു ഡി എഫ് എല്‍ ഡി എഫ് അംഗ സംഖ്യ തുല്യമായി . ഇന്ന് രാവിലെ 11 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസിൽ നിന്നും എ ബഷീറും സി പി എമ്മില്‍ നിന്നും മൂന്നാം വാര്‍ഡ്‌ അംഗം നിഷയും മത്സരിച്ചു . ഇരു കൂട്ടര്‍ക്കും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തി . ബഷീറിന്റെ പേര് വന്നതോടെ ബഷീറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു . ബി ജെ പി അംഗങ്ങള്‍ വോട്ടില്‍ നിന്നും വിട്ടുനിന്നു . സജിയുടെ അയോഗ്യതയെ തുടര്‍ന്ന് ഒഴിവു വന്ന രണ്ടാം വാര്‍ഡില്‍ അടുത്ത മാസം ഉപ തെരഞ്ഞെടുപ്പു നടക്കും . ഇവിടെ വിജയിക്കുന്ന കക്ഷിയ്ക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാം . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടിനാണ് രണ്ടാം വാര്‍ഡില്‍ നിന്ന് സജി സി പി എം നേതാവ് എം എസ് രാജേന്ദ്രനെ തോല്‍പ്പിച്ച