
konnivartha.com / പത്തനംതിട്ട : പത്താം ക്ലാസ്സ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതിന് രജിസ്റ്റർ ചെയ്ത കേസിൽ
സ്വകാര്യ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു.വടശ്ശേരിക്കര പെരുനാട് മാടമൺ കോട്ടൂപ്പാറ, തടത്തിൽ വീട്ടിൽ രാജന്റെ മകൻ ഷിബിൻ കെ ആർ (32) ആണ് മൂഴിയാർ പോലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി.
സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. മാതാവിന്റെ ഫോണിൽ നിന്ന് കുട്ടി ഇയാളെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നത്രെ. ഇത്
ശ്രദ്ധയിൽപ്പെട്ടപ്പോൾ അമ്മ കാൾ റെക്കോർഡർ സംവിധാനം ഫോണിൽ ഏർപ്പെടുത്തുകയും കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ഷിബിൻ ഇന്നലെ(11.07.2022) വെളുപ്പിന്, കുട്ടിയെ വശത്താക്കി കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി ഫോണിൽ ഏറ്റവും ഒടുവിൽ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചപ്പോൾ, മകൾ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഇന്ന് രാവിലെ തിരികെയെത്തിക്കാമെന്നുംപ്രതികരിച്ചു.
കുട്ടിയെയും കൊണ്ട് ഇയാൾ ആലപ്പുഴയിലും തുടർന്ന് ചേർത്തല, ഏറ്റുമാനൂർ വഴി കോട്ടയത്തും എത്തി. പിന്നീട് മെഡിക്കൽ കോളേജ് ബസ് സ്റ്റാന്റിനടുത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് തങ്ങി .
സുഹൃത്തിൽ നിന്നും കടം വാങ്ങിയ 500 രൂപയുമായാണ് പ്രതി കടന്നത്.
ചേർത്തലയിൽ എത്തിയപ്പോൾ കുട്ടിയുടെ കമ്മൽ ജ്വല്ലറിയിൽ വിറ്റ് 3500 രൂപ വാങ്ങി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശത്തേതുടർന്ന്, മൂഴിയാർ പോലീസ് ഇരുവർക്കുമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് ഇവരെ ഉടനടി കണ്ടെത്താൻ സഹായിച്ചു.
ബസ് സ്റ്റാന്റുകൾ,റെയിൽവേ പൊതുസ്ഥലങ്ങൾഎന്നിവടങ്ങളിൽപ്രചരിപ്പിക്കുകയും പോലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തിര സന്ദേശം എത്തിക്കുകയും പോലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ ലോഡ്ജുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതിനെതുടർന്ന് ഇരുവരെയും
പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു.
ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുനടത്തിയ ഊർജ്ജിതമായ അന്വേഷണത്തേതുടർന്ന് ഇന്നലെ വൈകിട്ട് 4 മണിക്ക് കുട്ടിയെ ഇയാൾക്കൊപ്പം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കുശേഷം കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ പാർപ്പിച്ചു.
പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്തതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ് ഐ കിരൺ വി എസ്, സി പി ഓമാരായ ലാൽ പി കെ, ബിനുലാൽ, ഷൈജു, ഷൈൻ, ഗിരീഷ് , അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്.