ഗുരു നിത്യ ചൈതന്യയതിയെ വകയാര്‍ നിവാസികള്‍ മറന്നു : സാംസ്ക്കാരിക നിലയം കോന്നി നിന്നും പോയി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : 2017 മുതല്‍ കോന്നി വാര്‍ത്ത ഒരേ ഒരു കാര്യത്തിന് വേണ്ടി ശബ്ദിച്ചു . വകയാര്‍ മ്ലാംന്തടം ജനിച്ചു വളര്‍ന്ന ലോകം ആരാധിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം വേണ്ടി . 2017 മുതല്‍ കോന്നി വാര്‍ത്ത സാംസ്കാരിക വകുപ്പിലും മുഖ്യ മന്ത്രിയ്ക്കും സ്ഥലം എം എല്‍ എയ്ക്കും നിവേദനം നല്‍കി .ഒടുവില്‍ 2019ല്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി കോന്നി വാര്‍ത്തയെ നേരിട്ടു വിളിച്ചു . സ്ഥലം ഉണ്ടെങ്കില്‍ സാംസ്കാരിക നിലയം വരും എന്നും പറഞ്ഞു .

എം എല്‍ എ ജനീഷ് കുമാറിന് കോന്നി വാര്‍ത്ത ഇമെയില്‍ആയി നിവേദനം നല്‍കി . സാംസ്കാരിക വകുപ്പില്‍ എം എല്‍ എ ഇടപെട്ടു . പണം അനുവദിച്ചു . 45 കോടി . പക്ഷേ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല .ആദ്യം കോന്നി മെഡിക്കല്‍ കോളേജിലെ ശേഷിക്കുന്ന സ്ഥലം പിന്നെ പ്രമാടം 5 ഏക്കര്‍ സ്ഥലം കണ്ടെത്തി ഇപ്പോള്‍ ഏനാദിമംഗലം കുറെ സ്ഥലം . ഏനാദിമംഗലം ആണോ നിത്യ ചൈതന്യ യതിയുടെ സ്മാരകംവേണ്ടേ . ആ പ്രദേശം കോന്നി മണ്ഡല സ്ഥലം ആണെന്ന് കരുതി ബഹുമാന്യ എം എല്‍ എല്‍ എ ആ സ്ഥലം ദയവായി നിര്‍ദ്ദേശിക്കരുത് .കാരണം യതി ആരാണ് എന്നുംഎന്താണ് എന്നും മനസ്സിലാക്കുക .

വകയാര്‍ ,അല്ലെങ്കില്‍ പ്രമാടം അതും അല്ലെങ്കില്‍ കോന്നി എവിടെ എങ്കിലും മതി യതിയുടെ പേരില്‍ ഉള്ള സാംസ്കാരിക നിലയം . ഇതിന് വേണ്ടി കോന്നി വാര്‍ത്ത ഒരുപാട് നിവേദനം അയച്ചു .
യതിയുടെ പേരില്‍ കോന്നി വാര്‍ത്ത സാംസ്കാരിക സംഘടന രൂപീകരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റ് ദേശത്തേക്ക് യതിയുടെ പേരില്‍ ഒന്നും അനുവദിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല . നിങ്ങള്‍ എം എല്‍ എ ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചിക്കുക .