ജില്ലയിലെ നിരത്തുകളും പാലങ്ങളും നിര്‍നിര്‍മ്മിക്കുന്നതിന് 563.31 കോടിയുടെ പദ്ധതി

ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിനു കീഴില്‍ നിരത്തുകളും പാലങ്ങളും നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 2016-17ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നത് 563.31 കോടി രൂപയുടെ പദ്ധതികള്‍. ഇവയുടെ ഡിറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ കിഫ്ബിക്ക് നല്‍കിക്കഴിഞ്ഞു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 16 പ്രവൃത്തികള്‍ക്കാണ് 2016-17ല്‍ തുക വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന ബജറ്റിനു പുറത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് രൂപീകരിച്ചിട്ടുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) ഉള്‍പ്പെടുത്തി വകയിരുത്തിയിട്ടുള്ള ഈ തുക ജില്ലയുടെ മുഖച്ഛായതന്നെ മാറ്റും. ആറന്മുള നിയോജക മണ്ഡലത്തിലെ മഞ്ഞിനിക്കര-ഇലവുംതിട്ട-കിടങ്ങന്നൂര്‍-മുളക്കുഴ റോഡ് (41.1 കോടി), കോഴഞ്ചേരി പുതിയ പാലം (21.89 കോടി), കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ് (25.89 കോടി), കോന്നി നിയോജക മണ്ഡലത്തിലെ അട്ടച്ചാക്കല്‍-കുമ്പളാംപൊയ്ക റോഡ് (17.82 കോടി), കലഞ്ഞൂര്‍-പാടം റോഡ് (28.86 കോടി) അടൂര്‍ നിയോജക മണ്ഡലത്തിലെ ആനയടി-പഴകുളം-കുരമ്പാല-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡ് (163.26 കോടി), പന്തളം ബൈപ്പാസ് (36.15 കോടി),…

Read More