തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു

പത്തനംതിട്ട.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ മൂന്നര പതിറ്റാണ്ട് കാലത്തെ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു. പന്ത്രെണ്ട് വര്‍ഷം മുന്‍പ് 52 സ്ഥിരം തൊഴിലാളികളെയും 18താത്കാലിക പണിക്കരെയും അവരുടെ സര്‍വീസ് നിലനിര്‍ത്തി സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷനില്‍ നിന്ന് ഏറ്റെടുത്ത റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ എ .കെ .രമണി എന്ന ടാപ്പിംഗ് തൊഴിലാളി കൂടി പിരിഞ്ഞതോടെ ആകെ ജീവനക്കാരുടെ എണ്ണം 18 ആയി കുറഞ്ഞു. തോട്ടത്തിലെ ജലവിതരണ ചുമതല ഉണ്ടായിരുന്ന ചന്ദ്രന്‍ കഴിഞ്ഞ മാസം വിരമിച്ചു.അടുത്ത ജൂണില്‍ ടാപ്പിംഗ് തൊഴിലാളികളായ എം എന്‍ സോരാജന്‍,പി എസ്‌ ചന്ദ്രമണി,പി.ഗണേഷ്‌ എന്നിവര്‍ പിരിയും.തൊട്ടടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ആറു ടാപ്പിംഗ് തൊഴിലാളികള്‍ ഒന്നിച്ചു വിരമിക്കും.ഏറ്റവും അവസാനത്തെ തൊഴിലാളിയും പിരിയാന്‍ 2027 വരെ വേണമെങ്കിലും നാല്‌ വര്‍ഷത്തിന് ശേഷം തോട്ടം മുന്നോട്ടു പോകില്ല.താത്കാലിക തൊഴിലാളികള്‍ നേരത്തെ വേറെ പണി നോക്കി . ആകെ…

Read More