പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് വ്യക്തമായ ബന്ധമുണ്ടെന്നും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ . നിർണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും റോയും ഐ ബിയും തങ്ങളുടെ ആസ്ഥാന കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . ഭീകരരുടെ പാക്ക് ബന്ധം സ്ഥിരീകരിച്ചെന്നു ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമായി ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളില്‍ ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമായി പറയുന്നു . ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നടത്തിയ ഫോൺ സംഭാഷണങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നു . ഭീകരരായ നാല് പേര്‍ക്കും പാകിസ്ഥാനില്‍ ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചു .ഭീകര സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ഇലക്ട്രോണിക് സിഗ്നേച്ചർ പാക്കിസ്ഥാനിലെ രണ്ടു സ്ഥലത്ത് ലഭിച്ചു…
Read More