ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല: പക്ഷി-മൃഗാദികൾക്ക് തീറ്റ വേണം പത്തനംതിട്ട : “എന്നോടൊപ്പം സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന നൂറോളം പക്ഷി-മൃഗാദികൾക്ക് തീറ്റ തീർന്നിരിക്കുന്നു. നെല്ലോ , പൗൾട്രി ഫുഡോ ഗോതമ്പോ ധാന്യപ്പൊടിയോ എത്തിച്ചു തരാൻ ആരെങ്കിലും സന്മസ്സുകാണിക്കുമോ? ജീവനുതുല്യം സ്നേഹിച്ച് ഓമനിച്ചുവളർത്തുന്ന ഇവ വിശന്നിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ എനിക്കും തോന്നുന്നില്ല.” “കോന്നി വാര്‍ത്ത ഡോട്ട് കോമി”ലേക്ക് ഇന്ന് രാവിലെ എത്തിയ സന്ദേശം ആണ് ഇത് . അയച്ചത് ലോക പ്രശസ്ത അതിവേഗ കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി . പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറൂ വാർഡിൽ കല്ലുഴത്തിൽ വീട്ടിലാണു മിണ്ടാപ്രാണികളോടൊരുമിച്ച് ജിതേഷ് ജിയുടെ താമസം. പന്തളം – പത്തനംതിട്ട റൂട്ടിൽ നരിയാപുരത്തെത്തിയാൽ നേരെ നരിയാപുരം സെന്റ് പോൾസ് ഹൈസ്കൂൾ. അതിനു തൊട്ടടുത്താണു നൂറുകണക്കിനു പക്ഷി-മൃഗാദികൾക്ക് അന്നവും പരിചരണവും സ്നേഹവും നല്‍കുന്ന ഈ മനസ്സ് താമസിക്കുന്നത് .…
Read More