രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിങ് 5000 വീതമായി പരിമിതപ്പെടുത്തും വെർച്വൽ ക്യൂ 25ന് 50000 26ന് 60000 ശബരിമല: മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ, തൽസമയ ബുക്കിങ്ങുകളിൽ(സ്പോട്ട് ബുക്കിങ്) ക്രമീകരണം. തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50000 തീർഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബർ 26ന് 60000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുവദിക്കുകയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഈ രണ്ടുദിവസങ്ങളിലും 5000 തീർഥാടകരെ വീതമായിരിക്കും തത്സസമയ ഓൺലൈൻ ബുക്കിങ്ങിലൂടെയും ദർശനത്തിന് അനുവദിക്കുക.
Read Moreവിഭാഗം: SABARIMALA SPECIAL DIARY
തീർഥാടകപ്രവാഹത്തിലും സുഖദർശനം ഇന്നലെയെത്തിയത് 96007 ഭക്തർ
തീർഥാടകപ്രവാഹത്തിലും സുഖദർശനം ഇന്നലെയെത്തിയത് 96007 ഭക്തർ; സീസണിലെ റെക്കോഡ്; konnivartha.com/ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് , 96,007 ഭക്തർ. സ്പോട്ട് ബുക്കിങ്ങിലും വൻ വർധന. ഇന്നലെ മാത്രം 22,121 പേർ സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാക്കി. ഭക്തജനത്തിരക്കിൽ കാര്യമായ വർധനയുണ്ട്.ഇന്നലെ ഉച്ചയ്ക്കു 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്. പമ്പ വഴി 51818 പേരും പുൽമേടുവഴി 2281 പേരുമാണ് ഉച്ചയ്ക്കു 12 മണിവരെ എത്തിയത്. ഇതിൽ സ്പോട്ട് ബുക്കിങ് മാത്രം 11657 പേർ.ഉച്ചയ്ക്കു 12 വരെ 46000 പേരാണ് പമ്പ വഴി എത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് ഈ സമയം വരെയുള്ള വർധന ആറായിരത്തോളം. സീസണിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കുണ്ടായിട്ടും ദർശനം സുഗമമാക്കാനും ഭക്തർക്കു പരാതിരഹിതമായി അയ്യപ്പനെ കണ്ടുമടങ്ങാനും പോലീസും മറ്റു സംവിധാനങ്ങളും വഴിയൊരുക്കുന്നുണ്ട്. ക്യൂവിന്റെ നീളം കൂടുന്നുണ്ടെങ്കിലും അനാവശ്യമായ…
Read Moreമണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി: ഉന്നത തലയോഗം
ശബരിമല മണ്ഡലപൂജയ്ക്ക് ഒരുങ്ങുന്നതോടെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്തുകൊണ്ടുള്ള ഒരുക്കങ്ങൾ ചെയ്തുകഴിഞ്ഞതായി വ്യാഴാഴ്ച എഡിഎം അരുൺ എസ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ഡിസംബർ 22 മുതലുള്ള ദിവസങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലപൂജ, തങ്കയങ്കി ദീപാരാധന എന്നിവയ്ക്ക് പുറമേ സ്കൂൾ അവധിക്കാലം കൂടി പരിഗണിച്ചു കൂടുതൽ ഭക്തർ മല കയറും. സുഗമ ദർശനത്തിനായി ഇതുവരെ ചെയ്ത എല്ലാ മികച്ച പ്രവർത്തനങ്ങളും പരീക്ഷിക്കപ്പെടുന്ന ദിവസങ്ങളാണ് വരാൻ പോകുന്നതെന്ന് എഡിഎം ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കേണ്ട ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് ഉന്നത തല സമിതി കൺവീനറും സന്നിധാനം സ്പെഷ്യൽ പോലീസ് ഓഫീസറുമായ ബി കൃഷ്ണകുമാർ പറഞ്ഞു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തുടരുകയും ഭക്തജന തിരക്ക്, മണ്ഡലപൂജ, തങ്കയങ്കി ഘോഷയാത്ര, എന്നിവ പരിഗണിച്ച് കൂടുതൽ ജാഗ്രതയോടെ ഇടപെടുകയും വേണമെന്ന് വിവിധവകുപ്പ് പ്രതിനിധികൾക്ക് സ്പെഷ്യൽ…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 19/12/2024 )
കാനനപാതയിലൂടെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് പ്രത്യേകം പാസ്സ് ശബരിമല എ ഡി എം ഉദ്ഘാടനം ചെയ്തു കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ ഓളം കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുന്നത്. മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസ്സുമായി പുതുശ്ശേരി താവളത്തിൽ നിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്. വനം വകുപ്പാണ് പാസ് നൽകുന്നത്. രാവിലെ മുക്കുഴിയിൽ നടന്ന ചടങ്ങിൽ ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഡോ അരുൺ എസ് നായർ പാസ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുകേഷ് എം കെ,…
Read Moreപരമ്പരാഗത കാനന പാതയിലൂടെ നടന്നു വരുന്ന തീർഥാടകർക്ക് പ്രത്യേക പാസ്; ഉദ്ഘാടനംഇന്ന് (ബുധൻ)
അയ്യപ്പനെ കാണാൻ പരമ്പരാഗത കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് പ്രത്യേക പാസ് അനുവദിക്കുന്നതിന്റെ ഉദ്ഘാടനം ഡിസംബർ 18 ന് രാവിലെ 7 ന് മുക്കുഴിയിൽ എഡിഎം അരുൺ എസ് നായർ നിർവഹിക്കും. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് വനം വകുപ്പുമായി സഹകരിച്ചാണ് പ്രത്യേക പാസ് നൽകുന്നത്. ഇവർക്ക് പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. നടപന്തലിൽ എത്തുന്ന പ്രത്യേക പാസ് ഉള്ള തീർത്ഥാടകർക്ക് പ്രത്യേക വരിയിലൂടെ ദർശനം സാധ്യമാകും.
Read Moreശബരിമല മണ്ഡലപൂജക്കൊരുങ്ങുന്നു(ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി)
തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ഒഴിവാക്കണം:മേൽശാന്തി ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഒരു മാസം പിന്നിടുമ്പോൾ ശബരീശ ദർശനത്തിന് എത്തുന്ന തീർത്ഥാടകർ വർദ്ധിച്ചിട്ടുണ്ട്.ശബരിമല പുണ്യ പൂങ്കാവനത്തിലേക്ക് പ്ലാസ്റ്റിക് കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി അഭ്യർത്ഥിച്ചു. “ഏതാനും ദിവസങ്ങൾ കൊണ്ട് പ്ലാസ്റ്റിക് ഉപയോഗം നിശ്ശേഷം ഒഴിവാക്കാൻ സാധിക്കില്ല. പക്ഷേ, പരമാവധി പരിശ്രമിച്ചാൽ ഒന്നോ രണ്ടോ വർഷങ്ങൾക്കകം തന്നെ പ്ലാസ്റ്റിക്കിനെ പൂർണമായും പടി കടത്താം. ഭഗവാന്റെ പൂങ്കാവനം പുണ്യമാണ്. പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും മനസുവെക്കണം,” അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് തിരക്ക് കൂടി വരുന്ന പശ്ചാത്തലത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ സൂക്ഷിച്ചുവേണം ഭഗവദ് ദർശനത്തിന് എത്തേണ്ടത്.മണ്ഡലകാലം തുടങ്ങി 41 ദിവസത്തിലേക്ക് അടുക്കുമ്പോൾ ഏറ്റവും വിശേഷപ്പെട്ട മണ്ഡലപൂജയ്ക്ക് ഉള്ള ഒരുക്കങ്ങൾ നടക്കുകയാണ്. അയ്യപ്പന് ഏറ്റവും വിശേഷപ്പെട്ട മണ്ഡലപൂജയിൽ എല്ലാവരും പങ്കെടുത്ത്, നാമജപത്തോടെ…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/12/2024 )
സൗകര്യങ്ങൾ അഭിനന്ദനാർഹം : തമിഴ്നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു മണ്ഡലം മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിൽ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ ഭക്തർക്ക് സുഖദർശനത്തിന് പര്യാപ്തമാണെന്നും സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയ സൗകര്യങ്ങൾ അഭിനന്ദനാർഹമാണെന്നും തമിഴ്നാട് ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു അഭിപ്രായപ്പെട്ടു പുല്ലുമേട്, എരുമേലി വഴി കിലോമീറ്ററുകൾ നടന്നു വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഉടൻ: ദേവസ്വം ബോർഡ് പ്രസിഡന്റ് അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി…
Read Moreദേവസ്വം ബോർഡ് സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് :ടെമ്പിൾ സോഫ്റ്റ്വെയർ തയാറാക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് അടുത്തവർഷം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. നിലവിൽ ഇന്റർനെറ്റ് കവറേജ് വേണ്ടത്ര ലഭ്യമല്ലാത്തതാണ് ശബരിമലയിലെ പ്രശ്നം. ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കാൻ ബോർഡ് നിലയ്ക്കൽ മുതൽ പമ്പ വരെ ഡക്ട് ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കും. ഡക്ട് യാഥാർഥ്യമായാൽ ശബരിമലയിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് പൂർണ്ണ തോതിൽ ലഭ്യമാക്കാമെന്ന് ബി എസ് എൻ എൽ ഉൾപ്പെടെ ഇൻറർനെറ്റ് സേവനദാതാക്കളായ കമ്പനികൾ അറിയിച്ചിട്ടുണ്ട്. നിലവിൽ മണ്ഡലമകര വിളക്ക് മഹോത്സവ സമയത്താണ് ശബരിമലയിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത്. ബ്രോഡ്ബാൻഡ് വന്നാൽ 365 ദിവസവും ഇൻറർനെറ്റ് ലഭ്യമാകും– പ്രസിഡണ്ട് വ്യക്തമാക്കി. സമ്പൂർണ ഡിജിറ്റലൈസേഷൻ ബോർഡ് പ്രവർത്തനം സമ്പൂർണമായി ഡിജിറ്റിലൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ അടുത്ത വർഷം തുടങ്ങും. ഇതിനായി കേരള പോലീസിന്റെ സൈബർ ഉപദേശകനായ ഡോ. വിനോദ് ഭട്ടതിരിയെ ചീഫ്…
Read Moreശബരിമല:വരുമാനം 163.89 കോടി
29 ദിവസങ്ങളിൽ ദർശനം നടത്തിയത് 22.67 ലക്ഷം ഭക്തർ; വരുമാനം 163.89 കോടി -അരവണ വിറ്റുവരവ് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 17.41 കോടി വർധിച്ചു ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഡിസംബർ 14ന് 29 ദിവസം പൂർത്തിയായപ്പോൾ 22,67,956 ഭക്തർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം എത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ കൂടുതലാണിത്. ദർശനത്തിനെത്തിയതീർത്ഥാടകർക്കും,ഒരു മാസക്കാലം സുഗമ ദർശനം സാധ്യമാക്കിയ എല്ലാ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും പ്രസിഡന്റ് നന്ദി അറിയിച്ചു. മാധ്യമപ്രവർത്തകർക്കും നന്ദി അറിയിച്ചു. 29 ദിവസങ്ങൾക്കുള്ളിൽ ലഭിച്ച ആകെ വരുമാനം 163,89,20,204 രൂപയാണ്. ഇതിൽ അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്. കാണിക്കയിൽ നിന്നുള്ള വരുമാനം 52.27 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച വരുമാനത്തെക്കാൾ…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 15/12/2024 )
ശബരിമലയില്‍ സുഗമ ദർശനം :സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ മണ്ഡലകാലം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ സുഗമമായ ദർശനമാണ് ശബരിമലയിൽ. കൃത്യമായി നടത്തിയ മുന്നൊരുക്കമാണ് സുഗമമായ ദർശനം സാധ്യമാക്കിയതെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. “വളരെ സന്തോഷത്തോടെയാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. മണ്ഡലകാലം തുടങ്ങും മുന്നേ നടത്തിയ മുന്നൊരുക്കം കൃത്യമായി നടപ്പാക്കിയതിന്റെ ഗുണമാണ്. തിരക്ക് കൂടുമ്പോൾ പതിനെട്ടാം പടിയിൽ അത് പ്രതിഫലിക്കും. നേരത്തെ 20 മിനിറ്റ് നീളമുള്ള ഒരു ടേൺ ആയിരുന്നു പതിനെട്ടാം പടിയിൽ പോലീസുകാരുടെ ഡ്യൂട്ടി. അത് ഒരു ടേണിൽ 15 മിനിറ്റ് ആക്കി കുറച്ചു. അതോടെ പോലീസുകാരുടെ സമ്മർദ്ദം കുറയുകയും കാര്യക്ഷമത വർധിക്കുകയും ചെയ്തു. ഇതോടെ ഭക്തർക്ക് തടസ്സമില്ലാതെ പതിനെട്ടാം പടി കടന്ന് പോകാവുന്ന സ്ഥിതിയായി,” കൃഷ്ണകുമാർ വിശദീകരിച്ചു. ഒരേ സമയം 15 ഓളം പോലീസുകാരാണ് പതിനെട്ടാം പടിയുടെ…
Read More