konnivartha.com; തിരുവനന്തപുരം: രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ക്യാംപെയ്ൻ ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’യുടെ ഭാഗമായി തിരുവനന്തപുരത്ത് വാക്കത്തോൺ സംഘടിപ്പിച്ചു. വാസ്കുലാർ രോഗങ്ങളെ പ്രതിരോധിക്കുക, കൈകാലുകൾ മുറിച്ചുമാറ്റുന്ന അവസ്ഥയിലെത്താതെ ഫലപ്രദമായി ചികിത്സ ലഭ്യമാക്കുക തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വാക്കത്തോൺ നടത്തിയത്. ലുലു മാളിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ഒമ്പത് മണിയോട് കൂടി ഒരുവാതിൽക്കോട്ടയിലുള്ള പ്രാൺ ആശുപത്രിക്ക് മുമ്പിൽ സമാപിച്ചു. ദക്ഷിണമേഖലാ ഐജി ശ്യാം സുന്ദർ ഐപിഎസ് വാക്കത്തോൺ ഫ്ലാഗ്ഓഫ് ചെയ്തു. ജിഎസ്ടി അഡീഷണൽ കമ്മീഷണറും ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് സ്പോർട്സ് ഫോർ ഓൾ ദേശീയ പ്രസിഡന്‍റുമായ ഡോ ഷറഫ് എ കൽപാലയം വാക്കത്തോണിനെക്കുറിച്ചുള്ള സന്ദേശം നൽകി. ഡോ. ശിവനേശൻ പി (ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വാസ്കുലാർ ഡിവിഷൻ മേധാവി), പ്രൊഫ:ഉണ്ണികൃഷ്ണൻ…
Read Moreവിഭാഗം: Healthy family
അരുവാപ്പുലത്ത് ഇനി പഞ്ചകർമയും
konnivartha.com; അരുവാപ്പുലം :അരുവാപ്പുലംഗ്രാമപഞ്ചായത്ത് കല്ലേലിആയുർവേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു.സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സമഗ്രമായ ആയുർവേദ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് “ആയുർകർമ്മ”എന്ന പേരിൽ പദ്ധതിആരംഭിച്ചിരിക്കുന്നത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രേഷ്മ മറിയം റോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോന്നി എം എൽ എ അഡ്വക്കേറ്റ് കെ യു ജെനീഷ് കുമാർ കല്ലേലി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെ ആയുർകർമ്മ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓ പി ലെവൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വേണ്ടി ഡോക്ടർ അടക്കം4 ജീവനക്കാരെ പദ്ധതിനടത്തിപ്പിന് ആയുഷ് മിഷൻ നിയമിച്ചിട്ടുണ്ട്. നിലവിൽ ആയുർ കർമ്മ പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ഏക സർക്കാർ ആയുർവേദ ഡിസ്പെൻസറിയാണ് മാതൃകാ ഡിസ്പെൻസറിയായ കല്ലേലി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി . കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി…
Read Moreരാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം
konnivartha.com; ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകൾ അനുവദിച്ചിരുന്നു. കാത്ത് ലാബുകൾക്കും സിസിയുകൾക്കുമായി മൂന്ന് മെഡിക്കൽ കോളേജുകൾക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതോടെ 5 കാത്ത് ലാബുകൾക്കാണ് പുതുതായി അനുമതി…
Read Moreകോന്നി താലൂക്ക് ആശുപത്രി: പ്രധാന പാതയുടെ നിർമ്മാണം പൂർത്തീകരിച്ചു
konnivartha.com; കോന്നി താലൂക്ക് ആശുപത്രിയുടെ പുതിയതായി പണികഴിപ്പിക്കുന്ന ആശുപത്രി കെട്ടിടത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. അഗ്നി സുരക്ഷ വാഹനം, ആമ്പുലൻസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്ന തരത്തിലാണ് പ്രധാന പാത നിർമ്മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷികപദ്ധതിയിൽ 21 ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി നിർമ്മാണം പൂർത്തീകരിച്ച പാതയുടെ കോൺക്രീറ്റ്, പാർശ്വഭിത്തി നിർമ്മാണം, പ്രവേശന കവാടം ഉൾപ്പെടെ 2025 – 26 വാർഷിപദ്ധതിയിൽ വകയിരുത്തിയ 27 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ തുളസീ മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ…
Read Moreഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. Yogaraja Gulgulu, Vasudeva Vilasam Herbal Remedies P.Ltd., KINFRA Industrial Park, Kazhakuttom, Thiruvananthapuram- 695 586, E-162, 05/2028. Glimilex 1 (Glimepiride Tablets IP), APY Pharma, Plot No. 15, I.G.C, Chhattabari, Chhaygaon, South Kamrup-781 123 (Assam), V24457, 10/2026. Metformin Hydrochloride (SR)…
Read Moreമെഡിക്കൽ കോളേജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകൾക്ക് 18.87 കോടി
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകൾക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ എന്നീ 5 മെഡിക്കൽ കോളേജുകളിലാണ് സ്‌ട്രോക്ക് സെന്ററുകൾ വിപുലീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും അപെക്സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിലെ 12 സ്ട്രോക്ക് യൂണിറ്റുകളിലൂടെയും നൽകി വരുന്നുണ്ട്. സംസ്ഥാനത്തെ 6 സ്ട്രോക്ക് സെന്ററുകളെ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യു.എസ്.ഒ.), എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 1.53 കോടി, കോട്ടയം മെഡിക്കൽ കോളേജിന് 1.55 കോടി, തൃശൂർ മെഡിക്കൽ കോളേജിന് 4.78 കോടി, എറണാകുളം…
Read Moreറാന്നി പെരുനാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഐപി കെട്ടിടം നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും പ്രധാന സംഭാവനകളിലൊന്നാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാന്നി പെരുനാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഐപി കെട്ടിടം നിര്‍മാണോദ്ഘാടനം, നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം, എക്‌സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിലും രോഗനിര്‍മാര്‍ജനത്തിലും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. 5417 കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി 2023ല്‍ ഉദ്ഘാടനം ചെയ്തത്. റാന്നിയിലെ വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. പെരുനാട് കുടുംബാരോഗ്യകേന്ദത്തില്‍ നിലവില്‍ കിടത്തി ചികിത്സ ലഭ്യമാണ്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37.5 ലക്ഷം രൂപ ചെലവഴിച്ച് ഒപി കെട്ടിടം നവീകരിച്ചു. സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 2.25 കോടി രൂപ മുടക്കിയാണ് പുതിയ ഐ പി കെട്ടിടം നിര്‍മിക്കുന്നത്.…
Read Moreഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായി. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള വിഭാഗം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂര്‍ ശങ്കരന്‍, റോബിന്‍ പീറ്റര്‍, സ്മിത സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ആര്‍ വര്‍ഗീസ്, പി സുജാത, സുരേഷ് ഓലത്തുണ്ടില്‍,…
Read Moreആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോര്‍ജ്
സമാനതകളില്ലാത്ത വികസനമാണ് ആരോഗ്യ രംഗത്ത് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ചുറ്റും കണ്ണോടിച്ചാല്‍ വികസനകാഴ്ച ലഭിക്കും. ജില്ലയിലെ ജറനല്‍, താലൂക്ക്, ആരോഗ്യ കേന്ദ്രങ്ങള്‍ ഉന്നത നിലവാരത്തിലെത്തി. ഏറ്റവും കൂടുതല്‍ വികസനം നടന്ന കാലഘട്ടമാണ്. ഇലന്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. 2.88 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒ പി ബ്ലോക്ക് നിര്‍മിക്കുന്നത്. 2022-23 വര്‍ത്തെ ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 88 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പുതിയ കാലഘട്ടത്തിന് അനുസരിച്ചാകും ഒ പി ബ്ലോക്ക് നിര്‍മിക്കുക. എല്ലാ സൗകര്യവും ഒരുക്കും. ഇലന്തൂരിനുള്ള സമ്മാനമാണ് പുതിയ കെട്ടിടമെന്ന് മന്ത്രി പറഞ്ഞു. നാടാകെ വികസന വഴിയിലാണ്. ആശുപത്രി, പാലം, റോഡ്, സ്‌കൂളുകള്‍ തുടങ്ങിയവ നിര്‍മിച്ചു. ഓരോ കുടുംബത്തിനും…
Read Moreരാജ്യത്ത് ഇതാദ്യം: നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യമായി
സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നിർണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആന്റ് സ്പോക്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സർക്കാർ ലാബുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ലാബുകളെ പരസ്പരം ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിൽ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് നിർണയ എന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന ലാബ് പരിശോധനകൾ, സങ്കീർണ ലാബ് പരിശോധനകൾ, എഎംആർ സർവയലൻസ്, മെറ്റാബോളിക്ക് സ്‌ക്രീനിങ്, ടിബി -ക്യാൻസർ സ്‌ക്രീനിങ്, ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പരിശോധനകൾ, സാംക്രമിക രോഗ നിർണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ 7 ഡൊമൈനുകളായി തരം തിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ…
Read More