31 തദേശ സ്വയം ഭരണ വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ് ഫലം https://sec.kerala.gov.in/public/te/ konnivartha.com: സംസ്ഥാനത്ത് 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93454 പേരാണ് വോട്ട് ചെയ്തതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. .ആകെ 102 സ്ഥാനാര്‍ഥികള്‍ ജന വിധി തേടി .വോട്ട് എണ്ണല്‍ ഇന്ന് (ഡിസംബര്‍ :11 ) രാവിലെ 10 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും പോളിംഗ് ശതമാനം 52155f25-3a42-4f69-aed2-1b93b4f623af
Read Moreവിഭാഗം: Digital Diary
ഡ്രൈവർമാർക്ക് ചുക്കുകാപ്പിവിതരണം ഏർപ്പെടുത്തി പന്തളം പോലീസ്
konnivartha.com: തീർഥാടനകാലത്ത് രാത്രിസമയങ്ങളിൽ എം സി റോഡിൽ അപകടം കുറയ്ക്കുക ലക്ഷ്യമാക്കി ഡ്രൈവർമാർക്ക് ഉറക്കമകറ്റാൻ പന്തളം പോലീസ് വക ചുക്കുകാപ്പി വിതരണം. പന്തളം മാന്തുക ഗ്ലോബ് ജംഗ്ഷനിലാണ് ഇത്തരത്തിൽ ക്രമീകരണം പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സൗകര്യം ലഭ്യമാക്കിതുടങ്ങി. അമിതവേഗതയും ഉറക്കച്ചടവോടെ വാഹനമോടിക്കുന്നതും എം സി റോഡിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കാനാണ് പോലീസിന്റെ നീക്കം. വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് ചുക്കുകാപ്പി നൽകി അൽപനേരം വിശ്രമം ഉറപ്പാക്കിയശേഷമാവും പോലീസ് യാത്രയാക്കുക. അതതു ദിവസത്തെ സ്റ്റേഷനിലെ രാത്രികാലപട്രോളിംഗ് സംഘത്തിലെ ഓഫീസർക്കാവും ഇതിന്റെ നിരീക്ഷണച്ചുമതല. ഇക്കാര്യത്തിൽ വളരെ സന്തുഷ്ടരാണെന്ന് ഡ്രൈവർമാരും അയ്യപ്പഭക്തരും വ്യക്തമാക്കുന്നു.
Read Moreപേരതത്തകളുടെ വിളയാട്ടം : കോന്നിയില്‍ വാഴ ,പയര്‍ കര്‍ഷകര്‍ ദുരിതത്തില്‍
konnivartha.com: കോന്നി മേഖലയില്‍ പേരതത്തകളുടെ എണ്ണം പെരുകിയതോടെ വാഴകര്‍ഷകരും പയര്‍ കര്‍ഷകരും ദുരിതത്തിലായി . കാട്ടുപന്നിയും കാട്ടു കുരങ്ങും കാട്ടാനയും ആണ് കൃഷി മൂടോടെ നശിപ്പിച്ചത് എങ്കില്‍ ഇപ്പോള്‍ ഏത്തവാഴ കുലകള്‍ തിന്നുന്നത് പേരതത്തകള്‍ ആണ് . മൂപ്പ് എത്തി വരുന്ന ഏത്തവാഴകുലകളിലെ കറുത്ത അരിയാണ് ഇവ തിന്നുന്നത് . ആദായം ഉള്ള മേല്‍ പടലയിലെ കായകള്‍ കൊത്തിയരിഞ്ഞു ഉള്ളില്‍ ഉള്ള കറുത്ത അരിയാണ് തിന്നുന്നത് . കൂട്ടമായി പറന്നിറങ്ങുന്ന പേര തത്തകള്‍ കൊണ്ട് കോന്നി അരുവാപ്പുലം വകയാര്‍ മേഖലയിലെ കര്‍ഷകരാണ് പ്രതിസന്ധിയിലായത് . പടക്കം പൊട്ടിച്ചാലോ പാട്ട കൊട്ടി ഒച്ച ഉണ്ടാക്കിയാലോ ഒന്നും ഇവ പറന്ന് പോകുന്നില്ല . വാഴ കച്ചിവെച്ചു കുലകള്‍ മറച്ചാലും ഉള്ളിലേക്ക് കയറി കായകള്‍ അരിഞ്ഞു കളയുന്നു . ഇത് മൂലം ഏത്തക്കുലകള്‍ മൂപ്പ് എത്തുന്നതിനു മുന്നേ വിപണിയില്‍ എത്തിക്കേണ്ട…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/12/2024 )
കരുതലും കൈത്താങ്ങും തുടരുന്നു:ജനപക്ഷ ഇടപെടലിന്റെ ഭാഗമാണ് അദാലത്തുകള്‍- മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ ഭാഗമാണ് അദാലത്തുകള്‍ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഭിക്കുന്നപരാതികള്‍ അദാലത്തിനുശേഷവും വിവിധതലങ്ങളില്‍ പരിശോധിച്ചാണ് പരിഹാരം ഉറപ്പാക്കുക. പൂര്‍ണ്ണമായും പരിഹരിക്കപ്പെടാത്തവ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പുരോഗതി വിലയിരുത്തും. മന്ത്രിതലത്തിലും അഡീഷണല്‍ ചീഫ് സെക്രട്ടറി/ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും പരാതികളുടെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പരാതികളില്‍ ന്യായമായിഇടപെട്ട് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 32 മുന്‍ഗണന റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷനായി. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (10/12/2024 )
തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് പാര്‍ക്കിങ് സൗകര്യവും വിപുലമാക്കും ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് വാഹന പാര്‍ക്കിങ് സൗകര്യവും വിപുലമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിലെ തിരക്ക് പരിഗണിച്ച് 1200 ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള അധിക സൗകര്യം കൂടി ഈ തീര്‍ഥാടന കാലത്ത് ഒരുക്കിയിട്ടുണ്ട്. എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ 6.5 ഏക്കര്‍ സ്ഥലത്തും പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. സദാ ജാഗ്രതയോടെ അഗ്നിരക്ഷാസേന ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ ജാഗരൂകരാണ് അഗ്‌നിരക്ഷാസേന. മണ്ഡലകാലം തുടങ്ങിയതു മുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിവിധരീതിയിലുള്ള 190 ഓളം ഇടപെടലുകള്‍ നടത്തിയതായി ജില്ല ഫയര്‍ ഓഫീസര്‍ കെ. ആര്‍. അഭിലാഷ് അറിയിച്ചു. നടപ്പന്തല്‍, മരക്കൂട്ടം, ശരംകുത്തി, കെഎസ്ഇബി പോയിന്റ്, കൊപ്രാക്കളത്തിന് സമീപം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ ഫയര്‍ പോയിന്റുകളിലായി 24…
Read Moreസ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്
സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് :ലോഗോ പ്രകാശനം ചെയ്തു:പുതുതായി ഗോത്രകലകളെ ഉൾപ്പെടുത്തി അറുപത്തിമൂന്നാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈസ്‌കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നൂറ്റിപ്പത്തും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുക. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനിൽ നവംബർ 12 ൽ മന്ത്രി ജി…
Read Moreമുൻ വിദേശകാര്യമന്ത്രിയും ഗവർണറുമായിരുന്ന എസ്.എം.കൃഷ്ണ (92)അന്തരിച്ചു
മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ. 1962-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. 1967-ൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മദ്ദൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968-ൽ മാണ്ഡ്യയിൽ നടന്ന ലോക്സഭഉപ-തിരഞ്ഞെടുപ്പിൽ പി.എസ്.പി ടിക്കറ്റിൽ ആദ്യമായി ലോക്സഭാംഗയിലെത്തി.1980 മുതൽ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ.1993 വരെ നിയമസഭാ സ്പീക്കറും 1993-1994 കാലഘട്ടത്തിൽ കർണാടക ഉപ-മുഖ്യമന്ത്രിയായും പ്രവർത്തിച്ചു1999 മുതൽ 2000 വരെ കർണാടക പി.സി.സി പ്രസിഡൻന്റുമായിരുന്നു അദ്ദേഹം.1999-ലാണ് കൃഷ്ണ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.2008 മുതൽ 2014 വരെ…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (09/12/2024 )
ഫോട്ടോ : അരുണ്‍ ചന്ദ്ര ബോസ്സ് ശബരിമല ക്ഷേത്ര സമയം 10.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും ലഹരിവസ്തുക്കൾ ഉപയോഗിച്ച 1563 പേർക്കെതിരെ നടപടി ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ് ,പാൻമസാല തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളിൽ 1563പേർക്കെതിരെ നടപടിയെടുത്തതായി എക്സ്സൈസ് വകുപ്പ് അറിയിച്ചു . സിഗരറ്റ് ,പാൻമസാല ,ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ് നടപടി. സന്നിധാനം ,പമ്പ ,നിലയ്ക്കൽ ,തുടങ്ങിയ പ്രദേശങ്ങളിൽ എക്സ്സൈസ് സംഘം ഒറ്റയ്ക്കും പൊലീസ് ,മോട്ടോർവാഹനം ,വനം വകുപ്പുകളുടെ സഹകരണത്തോടെയും നടത്തിയ പരിശോധനയിൽ 13 കിലോ നിരോധിത പുകയില…
Read Moreസമന്യയം പദ്ധതി: ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു
konnivartha.com:ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി തുടക്കം കുറിച്ച സമന്യയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു .ജില്ലാ ചെയര്‍മാന്‍ ഫാ: ജിജി തോമസ് അധ്യക്ഷനായി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം സൈഫുദ്ദീന്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ എം.എച്ച് ഷാജി, ജില്ലാ കണ്‍വീനര്‍ റെയ്‌നാ ജോര്‍ജ്, നോഡല്‍ ഓഫീസര്‍ പ്രഫ: തോമസ് ഡാനിയല്‍, സിറാജുദ്ദീന്‍ വെള്ളാപ്പള്ളി, ജമാലുദ്ദീന്‍ മൗലവി , ഫാ : ജോണ്‍സണ്‍, യൂസഫ് മോളൂട്ടി , ഫാ : ബെന്യാമിന്‍ ശങ്കരത്തില്‍, അലങ്കാര്‍ അഷറഫ്, തോമസ് പാസ്റ്റര്‍, ഫാ : എല്‍വിന്‍ ചെറിയാന്‍ തോമസ്, മുഹമ്മദ് റഷിദ് ,ഷിജു തോമസ് ,ഷിജു എം സാംസണ്‍, മജീദ് കോട്ട…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/12/2024 )
മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്ത് തുടങ്ങി:അദാലത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ നടപടി – മന്ത്രി പി.രാജീവ് പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് ജില്ലയില്‍ തുടക്കം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചുള്ള പരിഹാരനടപടികള്‍. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ തവണയും അദാലത്ത് വിജയമായി എന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നതിന്റെ തെളിവാണ് പരാതികള്‍ കുറയുന്നത്. അദാലത്തുകളിലൂടെ വിപുലമായ പ്രശ്‌നപരിഹാരത്തിനാണ് അവസരം. വേഗത്തില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്ന ജനസേവകരായ ഉദ്യോഗസ്ഥരാണ് വേണ്ടത്. തീരാസംശയമുള്ള മറ്റൊരുവിഭാഗം തീരുമാനങ്ങള്‍ വൈകുന്നതിനിടയാക്കുന്നു. സംശയത്തിന്റെ കണ്ണടമാറ്റി വിശ്വാസത്തിന്റെ കണ്ണടയാണ് അവര്‍ക്കുണ്ടാകേണ്ടത്. ജനപക്ഷത്ത് നിന്ന് ചിന്തിക്കാനാകുകയാണ് പ്രധാനം. അദാലത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കണം. ഉദ്യോഗസ്ഥര്‍ നിയമങ്ങളിലെ കാലികമാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. ഫയലില്‍ നടപടി സ്വീകരിക്കാത്തതും അഴിമതിയാണന്ന്…
Read More