konnivartha.com: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു.കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.മറ്റുള്ളവരുടെ വിലാസം ലഭ്യമായിട്ടില്ല . തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരണപ്പെട്ടു . ഇതിൽ 7 പേരുടെ നില ഗുരുതരമാണ്.അൻപതിലേറെപ്പേർക്കു പരുക്കുണ്ട്. മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീ പിടിത്തം . 195 പേരാണ് ആറു നില കെട്ടിടത്തില്‍ ഉണ്ടായിരുന്നത് . മിക്കവരും മലയാളികള്‍ ആണ് . കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്ലാറ്റിലെ താമസക്കാര്‍ പറയുന്നു . 21 പേരുടെ വിവരങ്ങൾ ലഭ്യമായി 1.ഷിബു വർഗീസ് 2 തോമസ് ജോസഫ് 3.പ്രവീൺ മാധവ് സിംഗ് 4.ഷമീർ 5. ലൂക്കോസ്…
Read Moreലേഖകന്‍: News Editor
കല്ലേലി വന മേഖലയോട് ചേര്‍ന്ന കൈതകൃഷി നിര്‍ത്താന്‍ നിര്‍ദേശം
konnivartha.com: കോന്നി വനം ഡിവിഷനിലെ അരുവാപ്പുലം കല്ലേലിയില്‍ ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന തോട്ടത്തിലെ കൈത കൃഷി നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയതായി കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ സബ് മിഷന് വനം വകുപ്പ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി . കോന്നി മണ്ഡലത്തിലെ രൂക്ഷമായ വന്യ മൃഗ ശല്യം സംബന്ധിച്ച് കെ യു ജനീഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ച വിവിധ വിഷങ്ങളില്‍ ആണ് മന്ത്രി മറുപടി പറഞ്ഞത് . മനുഷ്യ മൃഗ ശല്യം ലഘൂകരിക്കാന്‍ വനം വകുപ്പ് അശ്രാന്തം പരിശ്രമിച്ചു വരുന്നതായും എം എല്‍ എ യുടെ ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടിയില്‍ പറയുന്നു . കല്ലേലി , കലഞ്ഞൂര്‍ , പാടം , പോത്ത് പാറ , ഇഞ്ചപ്പാറ , തണ്ണിതോട് ,കൊക്കാത്തോട്…
Read Moreകുവൈറ്റില്‍ ഫ്ലാറ്റിനു തീപിടിച്ചു: 49 മരണം : മരിച്ചവരില്‍ മലയാളികളും
തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായുള്ള കുവൈറ്റ് ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പർ: +965-65505246 konnivartha.com: കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു . പത്തനംതിട്ട തിരുവല്ല നിവാസിയായ കെ ജി എബ്രഹാമിന്‍റെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് 49 പേര്‍ മരിച്ചു . മരിച്ചവരില്‍ അഞ്ചു മലയാളികളും ഉണ്ട് . 15 ആളുകള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നു മങ്കെഫിലെ മലയാളികള്‍ പറയുന്നു . ആറു നില കെട്ടിടത്തില്‍ ആണ് തീപിടിത്തം ഉണ്ടായത് . അഗ്നിശമനസേനയും പോലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു .കുവൈറ്റ് മംഗഫില്‍ എബ്രഹാം എന്ന മലയാളിയുടെ എന്‍ ബി റ്റി സി വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കുവൈറ്റ് മങ്കെഫ് ബ്ലോക്ക് നാലില്‍ ഉള്ള എന്‍ ബി…
Read Moreകുവൈറ്റില്‍ ഫ്ലാറ്റിനു തീപിടിച്ചു: 41 മരണം : മരിച്ചവരില്‍ മലയാളികളും
konnivartha.com: കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു . പത്തനംതിട്ട തിരുവല്ല നിവാസിയായ കെ ജി എബ്രഹാമിന്‍റെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് 41 പേര്‍ മരിച്ചു . മരിച്ചവരില്‍ അഞ്ചു മലയാളികളും ഉണ്ട് . 15 ആളുകള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.ആറു നില കെട്ടിടത്തില്‍ ആണ് തീപിടിത്തം ഉണ്ടായത് . അഗ്നിശമനസേനയും പോലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു .കുവൈറ്റ് മംഗഫില്‍ എബ്രഹാം എന്ന മലയാളിയുടെ എന്‍ ബി റ്റി സി വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കുവൈറ്റ് മങ്കെഫ് ബ്ലോക്ക് നാലില്‍ ഉള്ള എന്‍ ബി റ്റി സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ആണ് തീ പിടിത്തം ഉണ്ടായത് . മലയാളികള്‍ ഏറെ താമസിച്ചിരുന്ന ഫ്ലാറ്റ് ആണ് . ആദ്യം…
Read Moreവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
12-06-2024: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 16-06-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreകുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു :4 മരണം : 43 പേര്‍ക്ക് പരിക്ക്
konnivartha.com: കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു .കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് .നാല് പേര്‍ മരിച്ചു .നാല്പത്തി മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.ആറു നില കെട്ടിടത്തില്‍ ആണ് തീപിടിത്തം ഉണ്ടായത് . അഗ്നിശമനസേനയും പോലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു . കുവൈറ്റ് മങ്കെഫ് ബ്ലോക്ക് നാലില്‍ ഉള്ള എന്‍ ബി റ്റി സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ആണ് തീ പിടിത്തം ഉണ്ടായത് . മലയാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റ് ആണ് . അദാന്‍ ആശുപത്രിയില്‍ പത്തു പേരെ എത്തിച്ചു . ജാബൈര്‍ , മുബാറക്ക് ,ഫര്‍വാനിയ ആശുപത്രിയിലും ആളുകളെ എത്തിച്ചിട്ടുണ്ട് . പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും…
Read Moreനിരവധി തൊഴില്‍ അവസരങ്ങള്‍ ( 12/06/2024 )
വാക് ഇൻ ഇന്റർവ്യൂ 25ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർ ടേക്കർ, കുക്ക് എന്നീ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 25നു രാവിലെ 11ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്:…
Read Moreആൾമാറാട്ടം നടത്തി പരീക്ഷയെഴുതി : പി.എസ്.സിയുടെ ആജീവനാന്ത വിലക്ക്
ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് സഹോദരങ്ങൾക്ക് പി.എസ്.സി. ആജീവനാന്ത വിലക്കേർപ്പെടുത്തി. സഹോദരങ്ങളായ തിരുവനന്തപുരം നേമം മണ്ണങ്കൽത്തേരി അഖിൽജിത്ത്, അമൽജിത്ത് എന്നിവരെയാണ് പി.എസ്.സി.യുടെ പരീക്ഷാ നടപടികളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് . ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതുകയായിരുന്നു. രണ്ടാം ഘട്ട പരീക്ഷയ്ക്കെത്തിയപ്പോൾ ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ പിടിക്കപ്പെടും എന്നായപ്പോള്‍ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി.പോലീസിന്റെയും പി.എസ്.സി. വിജിലൻസിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ശിക്ഷ തീരുമാനിച്ചത്. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതി പിടിക്കപെട്ടാല്‍ പി എസ് സിയുടെ കടുത്ത നടപടിയാണ് വിലക്ക് ഏര്‍പ്പെടുത്തല്‍ . പി എസ് സി പരീക്ഷകള്‍ ഇനി ഇവര്‍ക്ക് എഴുതാന്‍ കഴിയില്ല .
Read Moreകൊടുമണ്ണില്‍ പ്രതിഷേധം, അറസ്റ്റ്, ഹർത്താൽ
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രതിഷേധം.കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നിൽ ഓട നിർമാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതില്‍ പ്രതിഷേധിച്ചു കൊടുമൺ പഞ്ചായത്തിൽ ഇന്നു വൈകിട്ട് ആറു വരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നു ആണ് ആരോപണം . ഓടയുടെ ഗതിമാറ്റിയതെന്നാണ് കോൺഗ്രസ് ആരോപണം.ഓട റോഡിന്റെ അതിർത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു കോൺഗ്രസ് പ്രവർത്തകർ പറയുന്നു . റോഡിന്റെ പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിർമിക്കുന്നതിനു മുൻപാണു റോഡിന്റെ അലൈൻമെന്റ് നടത്തിയതെന്നും വികസനത്തിനായി ഇനിയും സ്ഥലം വിട്ടു നൽകാൻ തയാറാണെന്നും വീണയുടെ ഭര്‍ത്താവ് ജോർജ് ജോസഫ് പറയുന്നു .
Read Moreപെട്രോളിയം ,ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു
കേരളത്തിലെ തൃശൂരിൽ നിന്നുള്ള പാർലമെൻ്റ് അംഗം സുരേഷ് ഗോപി പെട്രോളിയം, പ്രകൃതി വാതക ,ടൂറിസംവകുപ്പ് സഹമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയിട്ടുള്ള സുരേഷ് ഗോപി, ശ്രീരാമേശ്വർ തെലിയ്ക്ക് പിന്നാലെയാണ് പെട്രോളിയം സഹ മന്ത്രി പദവി ഏറ്റെടുക്കുന്നത്. പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, ശ് സുരേഷ് ഗോപിയെ ഊഷ്മളമായി സ്വാഗതം ചെയ്തു. ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതിയും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു.ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മന്ത്രി ആശയവിനിമയം നടത്തുകയും രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിനായുള്ള തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു കേരളത്തിലെ ആലപ്പുഴയിൽ 1958 ജൂൺ 26 ന് ജനിച്ച സുരേഷ് ഗോപി, വിനോദ വ്യവസായ മേഖലയ്ക്കൊപ്പം പൊതുസേവന രംഗത്തും മികച്ച രീതിയിൽ…
Read More