Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. രേഷ്മ പുതിയ പഞ്ചായത്ത്‌ പ്രസിഡന്‍റാകും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍

കോന്നി പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫീസിൽ സി ബി ഐ പരിശോധന

News Editor

ഓഗസ്റ്റ്‌ 1, 2022 • 3:48 am

കോന്നി പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫീസിൽ സി ബി ഐ പരിശോധന

 

Konnivartha. Com :കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ കോന്നി വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ വകയാർ ഹെഡ് ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള സി ബി ഐ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പരിശോധന നടത്തുന്നു. ഇന്ന് രാവിലെ മുതൽ ആണ് വലിയ പോലീസ് സുരക്ഷയോടെ പരിശോധന തുടങ്ങിയത്

 

പോപ്പുലർ ഫിനാൻസ് ഉടമകൾ 265 ശാഖകൾ വഴി 1600 കോടി രൂപ വിദേശത്തേക്ക് കടത്തി എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. 6 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

നിക്ഷേപകരിൽ നിന്നും സി ബി ഐ തെളിവ് എടുപ്പ് തുടങ്ങിയിരുന്നു. നിയമങ്ങൾ എല്ലാം ലംഘിച്ചാണ് ഏറെ വർഷമായി പോപ്പുലർ ഫിനാൻസ് പ്രവർത്തിച്ചത് എന്നും ഇ ഡി മനസ്സിലാക്കിരുന്നു.

രാവിലെ മുതൽ വലിയ പോലീസ് സന്നാഹത്തോടെ ആണ് സി ബി ഐ വകയാർ ഹെഡ് ഓഫീസിൽ എത്തിയത്. കൂടുതൽ തെളിവുകൾ ഇവിടെ നിന്നും ലഭിക്കും എന്ന നിഗമനത്തിൽ ആണ് പരിശോധന.

കേരളത്തിലും കേരളത്തിന്‌ പുറത്തും വാങ്ങി കൂട്ടിയ വസ്തുക്കൾ കെട്ടിടം എന്നിവയിൽ ചിലതു മാത്രം ആണ് കണ്ടെത്താൻ കഴിഞ്ഞത്. പിടിച്ചെടുത്ത പതിനഞ്ചു വാഹനത്തെക്കാൾ ഏറെ വാഹനങ്ങൾ കണ്ടെത്താൻ ഉണ്ട്.

കോടികളുടെ നിക്ഷേപക തട്ടിപ്പ് ആണ് പ്രതികൾ കരുതി കൂട്ടി ചെയ്തത്. കോടികൾ വിദേശത്തേക്ക് അനധികൃത മാർഗത്തിലൂടെ കടത്തി എന്നും അന്വേഷണ സംഘം കണ്ടെത്തി.

 

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.