പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി

പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി എടുക്കും. കെ-കെ.ശൈലജ ടീച്ചർ’.ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശങ്ങള്‍ നൽകി

പീഡനത്തിനിരയായ പെൺകുട്ടിയെ പരിശോധിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടി എടുക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ-കെ.ശൈലജ .

പീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതിൽ പത്തനംതിട്ട ജില്ലാ ആശുപത്രിക്ക് ഗുരുതര വീഴ്ച ഉണ്ടായി . കുട്ടിയെ പരിശോധിക്കാതിരുന്ന ഡോക്ടർമാർക്കെതിരെയുള്ള റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കളക്ടർ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചിരുന്നു . പത്തനംതിട്ട അയിരൂരിൽ

പീഡനത്തിനിരയായ 5 വയസുകാരിയെയാണ് കോഴഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനക്കായി 6 മണി്ക്കൂർ നിർത്തിയ ശേഷം ഇറക്കിവിട്ടത്.

കഴിഞ്ഞമാസം 15 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പീഡനത്തിനിരയായ 5 വയസ് കാരിയെ പരിശോധിക്കാൻ വിസമ്മതിച്ചത് . കോയിപ്രം പോലീസിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയെ ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടർ ഗംഗയും തുടർന്ന് ഡ്യൂട്ടിക്കെത്തിയ ഡോക്ടർ ലേഖയും പരിശോധി്ക്കാൻ തയാറായില്ല , 3 മണി മുതൽ രാത്രി 8 മണി വരെ കുട്ടിയെ അവിടെ നിർ്ത്തുകയായിരുന്നു
2 ഡോക്ടർമാരും കുട്ടിയെയും ബന്ധുക്കളെയും ആട്ടിയിറക്കി തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയത്.
സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വൻ വീഴ്ച സംഭവിച്ചതായി പത്തനംതിട്ട ജില്ല ാമെഡിക്കൽ ഓഫീസർ കണ്ടെത്തി പത്തനംതിട്ട ജില്ലാ കളക്ടർ ആർ ഗിരിജ ഈ റിപ്പോർട്ട്
ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചിരുന്നു .

അതേ സമയം കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ഡോക്ടടർമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടെങ്കിലും കേസ് എടുത്തിട്ടില്ല.
4 മാസം മുൻപ് കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ച കേസിൽ 14 നാണ് കോയിപ്രം പോലീസ് കേസെടുത്തത് . സംഭവത്തിൽ ഓട്ടോ ഡ്രൈ വ റായ റെജിയെ പോലീസ് പോക്സോ പ്രകാരം അറസ്ററ് ചെയ്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!