ശരവേഗ സേവനവുമായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി) മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മല ചവിട്ടുന്ന അയ്യപ്പന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി). പമ്പ മുതല്‍ സന്നിധാനം വരെയും വിവിധ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചും 17 ഇ.എം.സി സെന്ററുകളാണ് പ്രവര്‍ത്തനം നടത്തുന്നത്. സന്നിധാനത്ത് മാത്രം നാല് പ്രധാന ആശുപത്രികള്‍ക്ക് പുറമേ വിവിധ ഇടങ്ങളിലായി മൂന്ന് ഇ.എം.സികളും പ്രവര്‍ത്തിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക ശുശ്രൂഷ ഇ.എം.സി സെന്ററുകളില്‍ നിന്നും നല്‍കി കൂടുതല്‍ ചികിത്സ ആവശ്യമായി വരുന്നവരെ സന്നിധാനത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്കും തുടര്‍ ചികിത്സ ആവശ്യമായി വരുന്ന പക്ഷം പമ്പ ആശുപത്രിയിലേക്കും മാറ്റുന്ന രീതിയാണ് ഇഎംസി സെന്ററുകളില്‍ നടക്കുന്നത്. കാര്‍ഡിയാക് അറസ്റ്റ്, ഫസ്റ്റ് എയ്ഡ്, മുറിവുകള്‍ ഡ്രസ്സിംഗ്, ബി.പി, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കേണ്ട എല്ലാ സജ്ജീകരണങ്ങളും കേന്ദ്രങ്ങളില്‍ സജ്ജമാണ്.…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണ പറത്തല്‍ നടത്തി
ഡ്രോണ്‍ നിരീക്ഷണ പറത്തല്‍ നടത്തി ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണ പറത്തല്‍ നടത്തി. പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം സന്നിധാന പരിസരം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് തിങ്കളാഴ്ച നിരീക്ഷിച്ചത്. പാണ്ടിത്താവളത്തില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ ഡ്രോണ്‍ വനഭാഗങ്ങള്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തി. 120 മീറ്റര്‍ ഉയരത്തില്‍ പറന്ന് 900 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കിയതായി പോലീസ് അറിയിച്ചു. സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടോ എന്നറിയാനാണ് വനഭാഗങ്ങളില്‍ ഉള്‍പ്പെടെ ആകാശനിരീക്ഷണം നടത്തിയതെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. സന്നിധാനത്തിന്റെ പുറത്തുള്ള പ്രദേശങ്ങളാണ് കൂടുതല്‍ നിരീക്ഷണ വിധേയമാക്കിയത്. വനംവകുപ്പ് ശബരിമലയില്‍ നിന്ന് നാടുകടത്തിയത് 75 പന്നികളെ * സന്നിധാനത്ത് വകുപ്പ് നടത്തിയത് വിപുലമായ മുന്നൊരുക്കങ്ങള്‍* *ഇതുവരെ പിടികൂടിയത് 61 പാമ്പുകളെ* ശബരിമല മണ്ഡലകാലം മകരവിളക്ക് മഹോത്സവമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് സന്നിധാനത്ത്…
Read Moreശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
കനത്ത സുരക്ഷയില്‍ സന്നിധാനം :വിര്‍ച്വല്‍ ക്യൂവില്‍ ഏറ്റവും കൂടുതല്‍ ബുക്കിംഗ് തിങ്കളാഴ്ച; 89,737 പേര്‍ ശബരിമല അയ്യപ്പ സന്നിധിയിലും, പമ്പ, നിലയ്ക്കല്‍, തുടങ്ങി വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി വിവിധ വകുപ്പുകള്‍. സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച്ച സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ കമാന്‍ഡോസ്, കേരള പോലീസ്, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, എക്‌സൈസ്, ഫോറസ്റ്റ്, ബോംബ് സ്‌ക്വാഡ് തുടങ്ങിയ വകുപ്പുകള്‍ സന്നിധാനം നടപ്പന്തലില്‍ നിന്നും മരക്കൂട്ടം വരെ മാര്‍ച്ച് പാസ്റ്റ് നടത്തി. സന്നിധാനത്തിന് പുറമേ നിലയ്ക്കല്‍, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളില്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എല്ലാ അയ്യപ്പഭക്തന്മാരെയും കൃത്യമായി പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. സുരക്ഷ കടുപ്പിക്കുന്നതിന്റെ ഭാഗമായി 100 പേര്‍ അടങ്ങുന്ന പുതിയ കമ്പനി ഡിസംബര്‍ 4 ന് വൈകീട്ട് സന്നിധാനത്ത് റിപ്പോര്‍ട്ട് ചെയ്തു. മെറ്റല്‍ ഡിറ്റക്ടര്‍, ബോംബ് ഡിറ്റക്ടര്‍…
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 04/12/2022)
സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിപുലമായ താമസ സൗകര്യങ്ങള്‍ ഒരേസമയം 17,017 ഭക്തര്‍ക്ക് താമസസൗകര്യം സ്‌പോട്ട് ബുക്കിങ്ങിന് 454 മുറികളും ഓണ്‍ലൈന്‍ ബുക്കിങ്ങിന് 104 മുറികളും മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിപുലമായ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രതിദിനം ശരാശരി 80000 തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. കനത്ത സുരക്ഷ മുന്‍നിര്‍ത്തി വിവിധ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയ ശേഷമാണ് അയ്യപ്പഭക്തര്‍ സന്നിധാനത്ത് എത്തുന്നത്. സന്നിധാനത്ത് ഒരേസമയം 17,017 ഭക്തര്‍ക്കുള്ള താമസ സൗകര്യമുണ്ട്. കുറഞ്ഞ ചിലവില്‍ രണ്ടുപേര്‍ക്ക് 12 മണിക്കൂര്‍ താമസിക്കാന്‍ കഴിയുന്ന പ്രണവം ഗസ്റ്റ് ഹൗസിന് 250 രൂപയാണ് നിരക്ക്. കൂട്ടമായി എത്തുന്ന അയ്യപ്പ സംഘങ്ങള്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യവും വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന 6200 ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും സജ്ജമാണ്. ഭക്തജനങ്ങള്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ഓണ്‍ലൈന്‍ ബുക്കിലൂടെയും മുറികള്‍ ബുക്ക്…
Read Moreതിരുവാഭരണയാത്രയുടെ പുണ്യം നിറച്ച് ജയദേവകുമാറിന്‍റെ ചിത്രപ്രദർശനം
പത്തനംതിട്ട : ശബരീശസന്നിധിയിലേക്ക് കല്ലും മുള്ളും നിറഞ്ഞ ദുർഘടപാതയിലൂടെ തിരുവാഭരണവുംവഹിച്ചുള്ള, ക്ഷീണമറിയാത്ത യാത്രയുടെ ഭക്തിസാന്ദ്രവും അനുഭൂതിദായകവുമായ ഓരോ നിമിഷവും പുനർജനിക്കുകയാണ് ജയദേവകുമാറിന്റെ ക്യാമറകണ്ണിലൂടെ. ഭക്തർക്കായി അനുഗ്രഹീതമായ ജീവസ്സുറ്റ ചിത്രങ്ങൾ വീണ്ടും സമ്മാനിക്കുകയാണ് ശ്രദ്ധേയമായ ഒരുപാട് കേസുകൾ തെളിയിക്കുന്നതിൽ സംസാരിക്കുന്ന തെളിവുകളായി മാറിയ, നിരവധി ചിത്രങ്ങൾ ഒപ്പിയെടുത്ത പോലീസ് ഫോട്ടോഗ്രാഫർ ജി ജയദേവകുമാറിന്റെ ക്യാമറ. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ,തിരുവാഭരണഘോഷയാത്രയുടെ ചിത്രപ്രദർശനം ശനി വൈകിട്ട് 5 മണിക്ക് പന്തളം കൊട്ടാരം തിരുവാഭരണ നടപ്പന്തലിൽ പത്തനംതിട്ട ജില്ല പോലീസ് മേധാവി സ്വപിനിൽ മധുകർ മഹാജൻ ഐ പി എസ് ഉൽഘാടനം ചെയ്തു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിലാണ് ഫോട്ടോപ്രദർശനം. ജീവൻ തുടിയ്ക്കുന്ന ചിത്രങ്ങൾ ഈശ്വരചൈതന്യം നിറഞ്ഞുനിൽക്കുന്നവയാണെന്നും, ഭക്തരുടെ മനം നിറയ്ക്കുമെന്നും, ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു. പോലീസിന്റെ അഭിമാനമാണ് ഇത്തരം വ്യക്തിത്വങ്ങളെന്ന്, ജയദേവകുമാറിനെ അഭിനന്ദിച്ചുകൊണ്ട് ജില്ലാ…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2022)
സന്നിധാനം പോസ്റ്റ് ഓഫീസ് ഷഷ്ടിപൂര്‍ത്തി നിറവില്‍ *സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713* *തപാല്‍ പ്രസാദ വിതരണത്തിന് രണ്ടാഴ്ച്ചക്കുള്ളില്‍ ലഭിച്ചത് 208 ഓര്‍ഡറുകള്‍* സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 60 വയസിലേക്ക്. 1963 ല്‍ ആണ് സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിറവി. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതോടെ സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം സജീവമായി. തപാല്‍ പ്രസാദ വിതരണം പുനരാരംഭിച്ചതോടെ കഴിഞ്ഞ 15 ദിവസത്തിനകം 208 ഓര്‍ഡറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്നിധാനം പോസ്റ്റ് ഓഫീസിന് ലഭിച്ചത്. ഇതുവഴി 1,34,800 രൂപ സമാഹരിച്ചു. ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് മൂന്ന് കിറ്റുകളാണ് ഉള്ളത്; 520 രൂപ കിറ്റില്‍ ഒരു അരവണയും , 960 രൂപ കിറ്റില്‍ നാല് അരവണയും, 1760 രൂപ കിറ്റില്‍ 10 അരവണയും ഉണ്ടാകും.…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 02/12/2022 )
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’; അറിയിപ്പ് നല്‍കുന്നത് ശ്രീനിവാസും ഗോപാലകൃഷ്ണന്‍ നായരും രണ്ട് ദശാബ്ദക്കാലമായി സന്നിധാനത്തെ അനൗണ്‍സ്‌മെന്റ് താരങ്ങള്‍ ശബരിമല അയ്യപ്പ സന്നിധിയെ കഴിഞ്ഞ 24 വര്‍ഷങ്ങളായി ‘ശബ്ദമുഖരിത’മാക്കുകയാണ് ആര്‍. എം. ശ്രീനിവാസനും എ.പി ഗോപാലകൃഷ്ണന്‍ നായരും. ദേവസ്വം ബോര്‍ഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ അനൗണ്‍സര്‍മാരാണ് 64-കാരായ ഇരുവരും. അറിയിപ്പുകള്‍ക്ക് പുറമേ ‘ശ്രീകോവില്‍ …’, ‘ഹരിവരാസനം’ തുടങ്ങിയ ഭക്തിഗാനങ്ങളും ഇവിടെ നിന്നാണ് നിയന്ത്രിക്കുന്നത്. നഷ്ടപ്പെടുന്ന വസ്തുക്കള്‍, ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ ആചാരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, വഴിപാട് സമയ ക്രമീകരണങ്ങള്‍, ശ്രീകോവില്‍ അടയ്ക്കല്‍, തുറക്കല്‍ വിവരങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നും വിവിധ ഭാഷകളില്‍ ഭക്തരിലേക്ക് എത്തിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്ന സന്നിധാനത്ത് അഞ്ചു ഭാഷകളിലാണ് അറിയിപ്പുകള്‍ നല്‍കുന്നത്. കര്‍ണാടക ബംഗ്ലൂരു സ്വദേശിയായ ആര്‍. എം. ശ്രീനിവാസന്‍ കഴിഞ്ഞ 24 വര്‍ഷമായി അനൗണ്‍സറായി തെലുങ്ക്, കന്നഡ,…
Read Moreശബരിമലയ്ക്കായി അടൂരിന് രണ്ടും പന്തളത്തിന് ഒന്നും അധിക ബസുകള്‍ അനുവദിച്ചു
അടൂരിന് രണ്ടും പന്തളത്തിന് ഒന്നും പുതിയ വണ്ടികള്‍ അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍ മണ്ഡലകാലം പ്രമാണിച്ച് ശബരിമലയ്ക്കായി അടൂരിന് രണ്ടും പന്തളത്തിന് ഒന്നും അധിക ബസുകള്‍ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ അനുഭവിക്കുന്ന യാത്രാക്ലേശം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗതാഗത മന്ത്രിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒപ്പം തീര്‍ഥാടകരുടെ എണ്ണം അനുസരിച്ച് അധിക സര്‍വീസുകള്‍ അനുവദിക്കുന്നതിന് ബന്ധപെട്ട എറ്റിഒയ്ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. നിലവില്‍ ഡ്രൈവര്‍മാരുടെ ദൗര്‍ലഭ്യം ഉള്ളതിനാല്‍ നിലവിലുള്ള ജീവനക്കാരെ വച്ചാണ് ഇത് ഓപ്പറേറ്റ് ചെയ്യുന്നത്. പുതിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഇന്റര്‍വ്യു കഴിഞ്ഞ സാഹചര്യത്തില്‍ ഏഴാം തീയതിയോടെ അവരെ നിയമിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പുതിയതായി അനുവദിച്ച അധിക സര്‍വീസുകള്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും.
Read Moreശബരിമലയില്‍ ആരോഗ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തും
സന്നിധാനത്തും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങളില്‍ ഉള്ളവരിലും ദേവസ്വം തൊഴിലാളികള്‍ക്കിടയിലും ആരോഗ്യ കാര്‍ഡ് ഇല്ലാത്തവര്‍ക്കായി ഉടന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആരോഗ്യ വകുപ്പ് സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരിക്കും സന്നിധാനത്തോ പരിസരത്തോ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുകയെന്ന് യോഗത്തില്‍ പങ്കെടുത്ത ശബരിമല എ.ഡി. എം വിഷ്ണുരാജ് പി വ്യക്തമാക്കി. ക്യാമ്പിന്റെ തീയ്യതി ഉടന്‍ തീരുമാനിക്കും. രക്ത സാമ്പിള്‍ എടുത്ത് മുഖ്യമായും ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ പരിശോധിച്ചാണ് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്യുക. ഇത്തവണ മണ്ഡലകാലം തുടങ്ങിയശേഷം സന്നിധാനത്തും പാതയിലുമായി എട്ട് അയ്യപ്പ ഭക്തരാണ് മരണപ്പെട്ടത്. ഇത് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അവശ നിലയിലായ പല അയ്യപ്പ ഭക്തര്‍ക്കും ഗോള്‍ഡണ്‍ അവറില്‍ തന്നെ ശുശ്രൂഷ നല്‍കാന്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി) വഴി…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (01/12/2022)
ആത്മനിര്‍വൃതിയുടെ പന്ത്രണ്ടാം വര്‍ഷം: പുണ്യം പൂങ്കാവനം ഭക്തജന ലക്ഷങ്ങളിലേക്ക് ഭക്ത ലക്ഷങ്ങള്‍ ദര്‍ശനപുണ്യം തേടി എത്തുന്ന അയ്യന്റെ തിരുസന്നിധിയെ മാലിന്യമുക്തമാക്കുന്ന മഹത് പദ്ധതി ‘പുണ്യം പൂങ്കാവനം’ വിജയകരമായി പന്ത്രണ്ടാം വര്‍ഷത്തിലേക്ക്. ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസിനൊപ്പം മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ കൈകാര്‍ത്തതോടെ അയ്യന്റെ തിരുസന്നിധി അക്ഷരാര്‍ത്ഥത്തില്‍ പുണ്യഭൂമിയായി മാറുകയാണ്. എല്ലാദിവസവും ഒരു മണിക്കൂര്‍ ശുചീകരണ യജ്ഞവും തുടര്‍ന്ന് ബോധവല്‍ക്കരണവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇരുമുടിക്കെട്ട് തയ്യാറാക്കുമ്പോള്‍ തന്നെ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന ബോധവല്‍ക്കരണം എല്ലാ സ്വാമിമാര്‍ക്കും നല്‍കുന്നുണ്ട്. പുണ്യം പൂങ്കാവനം പദ്ധതിയില്‍ ഇക്കൊല്ലം വോളണ്ടിയര്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തി. ഇതിലൂടെ സേവന സന്നദ്ധ അറിയിക്കുന്നവര്‍ക്ക് അയ്യന്റെ തിരുസന്നിധിയെ മാലിന്യമുക്തമാക്കുന്ന ബൃഹത് പദ്ധതിയില്‍ പങ്കാളിയാകാം. ശബരിമലയ്ക്ക് പുറമേ പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി…
Read More