konnivartha.com: കേരള തീരത്തിനടുത്ത് കടലിൽ എംഎൽസി എൽസ-3 ചരക്കുകപ്പൽ മറിഞ്ഞതിനു കാരണം യന്ത്രത്തകരാറാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡയറക്ടേറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉന്നത ഉദ്യോഗസ്ഥർ. അപകടത്തിനുപിന്നിൽ അട്ടിമറിസാധ്യതയില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജൂലായ് മൂന്നിനകം ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ഡയറക്ടർ ശ്യാം ജഗന്നാഥൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2025 മെയ് 25 ന് കേരള തീരത്തോടടുത്ത് എംഎസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട പ്രതികരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാന്‍ സമുദ്രവ്യാപാര വകുപ്പ് (എംഎംഡി) കൊച്ചി മർച്ചന്റ് നേവി ക്ലബ്ബിൽ പത്രസമ്മേളനം നടത്തി. കേന്ദ്ര സര്‍ക്കാറിന്റെ നോട്ടിക്കൽ ഉപദേഷ്ടാവ് ക്യാപ്റ്റൻ അബുൾ കലാം ആസാദ്, ഷിപ്പിംഗ് ഡയറക്ടർ ജനറലും കേന്ദ്ര അഡീഷണൽ സെക്രട്ടറിയുമായ ശ്യാം ജഗന്നാഥൻ ഐഎഎസ്, കേന്ദ്ര ചീഫ് സർവേയർ അജിത്കുമാർ സുകുമാരൻ, എംഎംഡി കൊച്ചി പ്രിൻസിപ്പൽ ഓഫീസർ സെന്തിൽ കുമാർ എന്നിവർ…
Read Moreവിഭാഗം: News Diary
പത്തനംതിട്ടയിലും കോട്ടയത്തും അനധികൃത റിക്രൂട്ടിംഗ് ഏജൻസികളിൽ റെയ്ഡ്
konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും, കേരള പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡിൻ്റെ മൂന്നാം ഘട്ടത്തിൽ 2025 മെയ് 20 ന് പത്തനംതിട്ടയിലും, മെയ് 23 ന് കോട്ടയത്തും വിവിധ റിക്രൂട്ടിംഗ് ഏജൻസികളിൽ റെയ്ഡ് നടത്തി. പരിശോധനയിൽ, വ്യാജ പരസ്യങ്ങൾ (പ്രത്യേകിച്ച് സമൂഹ മാധ്യമം), രേഖകൾ, അനധികൃത വിദേശ റിക്രൂട്ട്മെന്റ് എന്നിവയുൾപ്പെടെയുള്ള 1983 ലെ എമിഗ്രേഷൻ ആക്ട് അനുസരിച്ചുള്ള നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി. വ്യാജ തൊഴിൽ കരാറുകൾ, പരിചയ സമ്പന്നരല്ലാത്ത തൊഴിലന്വേഷകരെ ലക്ഷ്യം വച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കുറ്റകരമായ രേഖകൾ (സോഫ്റ്റ്, ഹാർഡ് കോപ്പികൾ) ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ സാധുവായ ലൈസൻസുകളില്ലാതെയാണ് ഈ ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും, വ്യാജമായി ഇന്ത്യൻ തൊഴിലാളികളെ വിദേശത്തേക്ക് അയയ്ക്കുന്നതിൽ പങ്കാളികളാണെന്നും, ഇത് പലപ്പോഴും ചൂഷണത്തിനും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കും…
Read Moreകേരളത്തിലെ 100 ആയുഷ് സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍എബിഎച്ച് അംഗീകാരം
konnivartha.com: കേരളത്തിലെ തെരഞ്ഞെടുത്ത 100 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെ (AHWCs) NABH എൻട്രി ലെവൽ നിലവാരത്തിലേക്ക് ഉയർത്തി. തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ്ജ് NABH സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ആയുഷ് ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനും രോഗികൾക്ക് മികച്ചതും കൂടുതൽ വിശ്വസനീയവുമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. സംസ്ഥാനത്ത് ആയുര്‍വേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിലെ ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് & ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (NABH) ആണ് ഈ സർട്ടിഫിക്കേഷൻ അനുവദിച്ചിരിക്കുന്നത്. സർട്ടിഫൈഡ് സെന്ററുകൾ അവരുടെ രോഗി പരിചരണ രീതികൾ, അണുബാധ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 28/05/2025 )
മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ജൂണ്‍ ഒന്നു വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് ജൂണ്‍ ഒന്നു വരെ ജില്ലയിലെ എല്ലാ…
Read Moreപത്തനംതിട്ട ജില്ല : ക്വാറികളുടെ പ്രവര്‍ത്തനം ജൂണ്‍ ഒന്നു വരെ നിരോധിച്ചു
konnivartha.com: പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് ജൂണ്‍ ഒന്നു വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെടാം.
Read Moreകടലിൽ നിന്നുള്ള മത്സ്യം കഴിക്കാം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല
കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല:ജൂൺ 9 മുതൽ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം konnivartha.com: കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്നും ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോൾ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷാംശമുള്ള മാലിന്യങ്ങളാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണിയെ ഊർജിതപ്പെടുത്തുന്നതിനാ യി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകൾ ട്രേഡ് യൂണിയൻ…
Read Moreവാർത്തകൾ/വിശേഷങ്ങൾ (28/05/2025)
◾ ഭീകരവാദത്തിലൂടെ പാകിസ്ഥാന്‍ നടത്തുന്നത് നിഴല്‍ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകള്‍ തുടങ്ങിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ തല്ക്കാലത്തേക്ക് മാറ്റി വച്ചപ്പോള്‍ തന്നെ പാകിസ്ഥാന്‍ വിയര്‍ത്തു തുടങ്ങിയെന്നും നരേന്ദ്ര മോദി ഗാന്ധിനഗറില്‍ പറഞ്ഞു. ◾ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസ ഇന്റര്‍വ്യൂ മരവിപ്പിച്ച് ട്രംപ് ഭരണകൂടം. എഫ്, എം, ജെ വീസ അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ക്കാണ് നടപടി ബാധകമാകുക. അതേ സമയം നിലവില്‍ ഇന്റര്‍വ്യൂ അപ്പോയിന്‍മെന്റുകള്‍ ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ കോണ്‍സുലേറ്റുകള്‍ക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്. ◾ സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്,…
Read Moreപ്രളയ സാധ്യത മുന്നറിയിപ്പ് (28/05/2025)
കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി…
Read Moreകാലാവസ്ഥാ അറിയിപ്പുകള്‍ ( 28/05/2025 )
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് (ഓറഞ്ച് അലേർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Moderate rainfall & gusty winds speed reaching 60 kmph is likely at isolated places in Thrissur, Palakkad, Malappuram & Kozhikode (ORANGE ALERT: Alert valid for the next 3 hours) districts and Light rainfall & gusty winds speed reaching 50 kmph is…
Read Moreനിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ( 28/05/2025 )
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഇവിഎം, വിവിപാറ്റ് ആദ്യ റാണ്ടമൈസേഷൻ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎം, വിവിപാറ്റ് ആദ്യ റാണ്ടമൈസേഷൻ മെയ് 31ന് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23 രാവിലെ 8 മണി മുതൽ നിലമ്പൂർ ഉപതിരഞ്ഞെട്ടപ്പിന്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടുമണി മുതലായിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന് വിജ്ഞാപനം ഇറങ്ങി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന് നടത്തുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം (മെയ്: 26 ന്) ഇറങ്ങി. വോട്ടെണ്ണൽ ജുൺ 23 ന് ആണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 നും നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തീയതി ജുൺ 3…
Read More