അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിന് അനുമതി നല്‍കി തമിഴ്‌നാട് വനംവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.ഞായറാഴ്ച( 28/05/2023) രാവിലെയോടെ ‘മിഷന്‍ അരിസ്സിക്കൊമ്പന്‍’ എന്ന ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കമ്പം നഗരത്തിന്‍റെ അതിർത്തി മേഖലയിലാണ് ആനയുള്ളത്.പുളിമരച്ചുവട്ടില്‍ ശാന്തനായി നിന്നിരുന്ന അരിക്കൊമ്പന്‍ പെട്ടെന്ന് പരിഭ്രാന്തനായി റോഡിലിറങ്ങി ഓടുകയായിരുന്നു. ദൃശ്യങ്ങൾ പകര്‍ത്തുന്നതിന് ചിലർ ഡ്രോണ്‍ പറപ്പിച്ചതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. വിളറിപിടിച്ച ആന കമ്പം-കമ്പംമേട് ബൈപ്പാസിലൂടെ ഗൂഡല്ലൂര്‍ ഭാഗത്തേക്ക് ഓടുകയായിരുന്നു. Tamil Nadu Forest Department ordered to drug the elephant in the background of re-entering the inhabited area of Tamil Nadu. It is reported that Arikompane will be drugged tomorrow. The current decision of the Tamil Nadu Forest Department is to chase…
Read Moreവിഭാഗം: Information Diary
കോന്നി പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു : രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു
konnivartha.com : കോന്നി ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണം മാലിന്യനിർമാർജനം രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു.ഗ്രാമപഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. പ്രസിഡന്റ് സുലേഖ വി നായർ അധ്യക്ഷയായിരുന്നു.ജനപ്രതിനിധികൾ വിവിധ ഘടക സ്ഥാപനം മേധാവികൾ കോന്നി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ എച്ച്ഐ വ്യാപാരി വ്യവസായി പ്രതിനിധികൾ കുടുംബശ്രീ പ്രവർത്തകർ ഹരിത കർമ്മ സേന അംഗങ്ങൾ തോട്ടം ഉടമകൾ അന്യ സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന കെട്ടിട ഉടമകൾ പോലീസ് ഫയർഫോഴ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് രോഗപ്രതിരോധ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്നതിനു യോഗം തീരുമാനിച്ചു
Read Moreപത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 26/05/2023)
പെണ്‍കുട്ടികളുടെ എന്‍ട്രി ഹോം ഉദ്ഘാടനം (27) സംസ്ഥാന വനിത ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം (27) രാവിലെ 9ന് കോന്നി ടി.വി.എം ആശുപത്രി അങ്കണത്തില്‍ ആരോഗ്യ,വനിതാ,ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് എന്‍ട്രി ഹോം ആരംഭിക്കുന്നത്. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തും.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക പദ്ധതി വിശദീകരണം നടത്തും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ, ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാല്‍, സി.ഡബ്ലു.സി ചെയര്‍മാന്‍ അഡ്വ. രാജീവ്, പി.ആര്‍.പി.സി. ചെയര്‍മാന്‍ കെ.പി ഉദയഭാനു, നിര്‍ഭയ സെല്‍…
Read Moreഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം
എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം . എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വളരെ നേരത്തെ തന്നെ യോഗം ചേർന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കും പ്രധാന്യം നൽകണം. അവബോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. വീടിന്റെ…
Read Moreകുമ്പഴ ചന്ത മൈതാനം അളന്നു തിട്ടപ്പെടുത്തണം : കയ്യേറ്റം ഒഴിപ്പിക്കണം
konnivartha.com/പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള പതിനഞ്ചാം വാര്‍ഡിലെ കുമ്പഴ ചന്ത മൈതാനം (ഇപ്പോള്‍ ഓപ്പണ്‍ സ്റ്റേജ്, ഹെല്‍ത്ത് സെന്റര്‍ ഇരിക്കുന്ന സ്ഥലം) നിയമപരമായി അളന്ന് തിട്ടപ്പെടുത്തണമെന്നും കയ്യേറ്റം ഉണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നഗരസഭാ സെക്രട്ടറിക്ക് പരാതി . നഗരസഭയിലെ താമസക്കാരനായ കുമ്പഴ ഇഞ്ചത്താനം വീട്ടില്‍ പ്രകാശ് ആണ് പരാതിക്കാരന്‍ . നഗരസഭയുടെ വസ്തുവകകളും സ്വത്തുക്കളും പലരീതിയിലും അന്യാധീനപ്പെട്ടു പോകുകയോ ചില സ്വകാര്യ വ്യക്തികള്‍ കയ്യേറുകയോ ചെയ്തിട്ടുണ്ടെന്നും ഇപ്രകാരം നഗരസഭയ്ക്ക് നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തന്‍റെ കൂടി നഷ്ടം ആണെന്നും പരാതിക്കാരന്‍ പറയുന്നു. പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലും തീറാധാരത്തിലും കരം തീരുവയിലും ഉള്ളതാണ് പതിനഞ്ചാം വാര്‍ഡില്‍ കുമ്പഴ ജംഗ്ഷനില്‍ മലയാലപ്പുഴ റോഡിന് അഭിമുഖമായുള്ള ചന്ത മൈതാനം. മുമ്പ് ഇവിടം വോളിബോള്‍ കോര്‍ട്ട് ആയി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇവിടെ നഗരസഭയുടെ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ അടുത്തകാലത്ത്…
Read Moreപാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി
konnivartha.com : പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി . കോന്നി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെങ്ങറ, മിച്ചഭൂമി, ചരിവുപറമ്പില്‍ ബാലചന്ദ്രന്റെ വീട്ടിൽ രാവിലെ 8 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ ഗ്യാസ് സിലണ്ടർ തുറന്നപ്പോഴാണ് ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റിയത്. തുടർന്ന് പരിസരം മുഴുവൻ വെള്ള പുകപോലെയായി. അപകട സൂചന മനസിലായതുകൊണ്ട് വീട്ടുകാർ അടുപ്പ് കത്തിച്ചില്ല .തുടർന്ന് സിലണ്ടർ വീടിന്റെ പുറത്താക്കിയശേഷം ഫയർ ഫോഴ്‌സ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തും വെളുത്ത പുകപോലെ ഗ്യാസ് നിറഞ്ഞു.സ്ഥലത്തെത്തിയ അഗ്നി ശമന സേന വലിയ പാത്രത്തിൽ വെള്ളം നിറച്ചു ഗ്യാസ് സിലിണ്ടർ അതിൽ മുക്കി നിർത്തിയാണ് ദുരന്തം ഒഴിവാക്കിയത്. സംഭവമറിഞ്ഞു മലയാലപ്പുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.
Read Moreറിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് നിർവചനത്തിൽ കൂടുതൽ വ്യക്തത
റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാർട്ട്മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടിൽ കുറവാണെങ്കിൽ പോലും വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ച.മീറ്ററിൽ കൂടുതലാണെങ്കിൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അതു പോലെ വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ച.മീറ്ററിൽ കുറവാണെങ്കിൽ പോലും അതിലെ അപ്പാർട്ട്മെന്റുകളുടെ എണ്ണം എട്ടിൽ കൂടുതലാണെങ്കിൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അവ നിർബന്ധമായും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരവ്. ഇതിൽ വീഴ്ച വരുത്തുന്ന പ്രൊമോട്ടർമാർക്കെതിരേ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) നിയമം 2016 ലെ സെക്ഷൻ 59 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. നിയമത്തിന്റെ സെക്ഷൻ 3(2)(a) യിലാണ് പരമാവധി വിസ്തൃതിയും യൂണിറ്റുകളുടെ എണ്ണവും സംബന്ധിച്ച് പ്രതിപാദിക്കുന്നത്. ഈ പരിധിയെപ്പറ്റി ചില പ്രോമോട്ടർമാർക്കിടയിൽ…
Read More2022-ലെ സിവിൽ സർവീസസ് പരീക്ഷയുടെ (സിഎസ്ഇ) അന്തിമ ഫലം ഇന്ന് (2023 മെയ് 23) പ്രഖ്യാപിച്ചു
2022-ലെ സിവിൽ സർവീസസ് പരീക്ഷയുടെ (സിഎസ്ഇ) അന്തിമ ഫലം ഇന്ന് (2023 മെയ് 23) പ്രഖ്യാപിച്ചു. ഫലത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ നൽകിയിരിക്കുന്നു • 2022-ലെ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ 2022 ജൂൺ 5-ന് നടത്തി. ആകെ 11,35,697 ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചു, അതിൽ 5,73,735 ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി. • 2022 സെപ്റ്റംബറിൽ നടന്ന എഴുത്ത് (മെയിൻ) പരീക്ഷക്കായി ആകെ 13,090 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി. • പരീക്ഷയുടെ പേഴ്സണാലിറ്റി ടെസ്റ്റിന് 2,529 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി. • മൊത്തം 933 ഉദ്യോഗാർത്ഥികളെ (613 പുരുഷന്മാരും 320 സ്ത്രീകളും) വിവിധ സർവീസുകളിലേക്കുള്ള നിയമനത്തിനായി കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. അന്തിമ യോഗ്യത നേടിയവരിൽ ആദ്യ നാല് പേർ സ്ത്രീകളാണ്. • 2022ലെ സിവിൽ സർവീസസ് പരീക്ഷയിൽ ഇഷിത കിഷോർ (റോൾ നമ്പർ 5809986 ) ഒന്നാം റാങ്ക്…
Read Moreകക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
കക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി: മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം konnivartha.com/പത്തനംതിട്ട: കക്കാട് പവര്‍ ഹൗസില്‍ രണ്ടു ജനറേറ്ററുകള്‍ ഡ്രിപ്പായി. മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് റെഡ് അലെര്‍ട്ട പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതു കാരണം ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കക്കാട്ടാറിന്റെയും മൂഴിയാര്‍ മുതല്‍ കക്കാട് പവര്‍ ഹൗസ് വരെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Read Moreറവന്യു നിയമ ലംഘനങ്ങൾ അറിയിക്കാൻ അലർട്ട് പോർട്ടൽ
റവന്യു സംബന്ധമായ വിഷയങ്ങളിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് റവന്യൂ വകുപ്പ് തയാറാക്കിയ അലർട്ട് പോർട്ടലിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധിക്യത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് അലർട്ട് പോർട്ടലിൽ (http://alert.revenue.kerala.gov.in) അപ് ലോഡ് ചെയ്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയും. പോർട്ടലിൽ ലഭിക്കുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ലഭ്യമാകും. പരാതി അന്വേഷിച്ച് അധികൃതർ പരാതിക്കാർക്ക് മറുപടി ലഭ്യമാക്കും. പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ,…
Read More