ലഹരി ഉപയോഗം വിലക്കിയതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ മര്‍ദിച്ചു. തിരുവനന്തപുരം പാലോടാണ് വിതുര മേമല സ്വദേശിയായ 57-കാരിയായ മെഴ്സിയെയാണ് മകനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്.അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശിനി സംഗീത ദാസ് എന്നിവരെ പാലോട് പോലീസ് പിടികൂടി . ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതോടെ അനൂപും സംഗീതയും മെഴ്സിയെ മര്‍ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വെല്‍ഡിങ് തൊഴിലാളിയായ അനൂപിനൊപ്പം സംഗീത താമസിക്കാന്‍ തുടങ്ങിയത്.
Read Moreവിഭാഗം: Digital Diary
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 24/03/2025 )
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ക്യാമ്പ് ജില്ലയില്‍ (മാര്‍ച്ച് 25) വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി നോര്‍ക്ക റൂട്ട്സ് പ്രത്യേക അറ്റസ്റ്റേഷന് ക്യാമ്പ് ജില്ലയില്‍ (മാര്‍ച്ച് 25). രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന് ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ംംം.ിീൃസമൃീേീ.െീൃഴ ല്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം എത്തണം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഇന്ന് (മാര്‍ച്ച് 25) ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നല്‍കാനാകൂ. വിവരങ്ങള്‍ക്ക് 0471-2770500, 2329951, +91-8281004903 (പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍…
Read Moreപത്തനംതിട്ട ജില്ലയില്‍ നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ക്യാമ്പ് (മാര്‍ച്ച് 25)
konnivartha.com: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി നോര്‍ക്ക റൂട്ട്സ് പ്രത്യേക അറ്റസ്റ്റേഷന് ക്യാമ്പ് പത്തനംതിട്ട ജില്ലയില്‍ (മാര്‍ച്ച് 25). രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന് ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം എത്തണം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് (മാര്‍ച്ച് 25) ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നല്‍കാനാകൂ. വിവരങ്ങള്‍ക്ക് 0471-2770500, 2329951, +91-8281004903 (പ്രവൃത്തിദിനങ്ങളില്‍) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91-8802012345 വിദേശത്തു…
Read Moreഫിഷറീസ്:റിസര്‍ച്ച് അസിസ്റ്റന്റ് /ഹാച്ചറി ടെക്നീഷ്യന്
konnivartha.com: പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് /ഹാച്ചറി ടെക്നീഷ്യന് തസ്തികയിലെ ഒരു ഒഴിവിലേക്ക് മാര്‍ച്ച് 28ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസല്‍ രേഖകള്‍ സഹിതം ജില്ലാ ഫിഷറീസ് കാര്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2214589.
Read Moreകോന്നി മെഡിക്കല്‍ കോളജ് :ജൂനിയര്‍ റസിഡന്റുമാര്‍(11 ഒഴിവ് )
konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ വിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം മാര്‍ച്ച് 28ന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ :0468 2344803.
Read Moreമഹാത്മ അന്തേവാസി ലക്ഷ്മികുട്ടി (മണി ) അന്തരിച്ചു
അടൂർ മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി മണിയെന്ന് വിളിപ്പേരുള്ള ലക്ഷ്മിക്കുട്ടി വാർദ്ധക്യ സഹചമായ രോഗകാരണങ്ങളാൽ അന്തരിച്ചു ആറൻമുള ക്ഷേത്രത്തിന് സമീപമുള്ള ആൽത്തറയിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന ആളാണ്. രോഗാതുരയായതോടെ ആറൻമുള പോലീസ് ഇടപെട്ട് 2019 ഡിസംബർ മാസത്തിലാണ് സംരക്ഷണത്തിനായി മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ ആരെങ്കിലും തിരിച്ചറിഞ്ഞ് എത്തിയാൽ വിട്ടുനല്‍കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. 04734291900
Read Moreകോന്നി നിവാസിനിയെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു
konnivartha.com: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്റെ മകൾ മേഘ മധു (25)വിനെ ചാക്കയിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പോലീസ് വിശദമായ അന്വേഷണം തുടങ്ങി.ഇന്നലെ രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്.
Read Moreവാഹനാപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം
വിദേശത്തുനിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തിൽ മരണപ്പെട്ടു . ആയൂർ കമ്പങ്കോട് നടന്ന അപകടത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരണപ്പെട്ടത് . ഷാർജയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിന്ദു അവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് കാർ അപകടത്തിൽപെട്ടത്.ബിന്ദു പിൻസീറ്റിലാണ് ഇരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി.കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് ജോലി ചെയ്തിരുന്നു ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കൾ: അഞ്ജലീന വീനസ്
Read Moreപത്തനംതിട്ട ജില്ലയില്‍ കഞ്ചാവുമായി ആസ്സാം സ്വദേശി ഉൾപ്പെടെ 6 പേർ പിടിയിൽ
പത്തനംതിട്ട ജില്ലയിൽ ലഹരിമരുന്നുകൾക്കെതിരായ റെയ്ഡുകൾ തുടരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും കഞ്ചാവുമായി ആസ്സാം സ്വദേശി ഉൾപ്പെടെ 6 പേരെ പോലീസ് പിടികൂടി. പോലീസ് മേധാവിയുടെ നിർദേശപ്രകാരം തുടരുന്ന പ്രത്യേകപരിശോധനയിലാണ് നടപടി. വില്പനക്ക് കൈവശം വച്ച കഞ്ചാവുമായി ആസ്സാം സ്വദേശി അടൂരിൽ പിടിയിലായി. ആസാം ഉദൽരി തേജ്പൂർ എറക്കുറ്റിപത്താർ മാഫിസ് ഉധിറിന്റെ മകൻ സദ്ദീർ ഹുസൈൻ ( 30) ആണ് 11.6 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഡാൻസാഫ് സംഘത്തിന്റെയും അടൂർ പോലിസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളെ അടൂർ കണ്ണങ്കോട് നിന്നും കസ്റ്റഡിയിലെടുത്തത്. കീഴ്വായ്പ്പൂർ പോലീസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ 5 യുവാക്കൾ പിടിയിലായി. ഇതിൽ ഒരാളിൽ നിന്നും 5 ഗ്രാം കഞ്ചാവ് കണ്ടെടുത്തു, ഇയാൾക്കെതിരെ, വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് കേസെടുത്തു. ബാക്കിയുള്ളവർക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. കുന്നന്താനം വള്ളമല ഷാപ്പിൻെറ…
Read Moreബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു
കേരള ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. മുൻ കേന്ദ്ര മന്ത്രിയും, വ്യവസായിയും, ടെക്നോക്രാറ്റുമായ അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത് പാർട്ടിക്ക് കൂടുതൽ കരുത്തേകും എന്ന് ദേശീയ നേതൃത്വം വിലയിരുത്തി . ഹാർവാർഡ് സർവകലാശാലയിൽ പഠിച്ച ഇദ്ദേഹത്തിന് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ട് എന്നും കണ്ടെത്തിയാണ് പുതിയ ചുമതല നല്‍കിയത് . ബിജെപിയുടെ ദേശീയ വക്താവും, എൻഡിഎ കേരളത്തിൻ്റെ വൈസ് ചെയർമാനുമായിരുന്നു. കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് എത്തിയ അദ്ദേഹം കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, സ്കിൽ ഡെവലപ്മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് വകുപ്പ് സഹമന്ത്രിയായിരുന്നു. വികസനത്തെക്കുറിച്ചും സാങ്കേതിക വിദ്യയിലൂന്നിയ ഭാവിയെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളും ആശയങ്ങളുമുള്ള നേതാവാണ് . കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു. പുതുതലമുറയെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച…
Read More