പക്ഷിപ്പനി പടരുന്നത് തടയാൻ ഗവണ്മെന്റും പൗൾട്രി വ്യവസായമേഖലയുമായി സഹകരിക്കുന്നു

രാജ്യത്ത് അടുത്തിടെയുണ്ടായ പക്ഷിപ്പനി ബാധയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ & ക്ഷീരവികസന വകുപ്പ് (DAHD)ന്യൂഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ഡിഎഎച്ച്ഡി സെക്രട്ടറി അൽക ഉപാധ്യായയുടെ അധ്യക്ഷതയിൽ, ശാസ്ത്ര വിദഗ്ധർ,പൗൾട്രി വ്യവസായ പ്രതിനിധികൾ, നയരൂപകർത്താക്കൾ എന്നിവർ പങ്കെടുത്തു. പക്ഷിപ്പനിയുടെ നിലവിലെ സാഹചര്യം അവലോകനം ചെയ്യുന്നതിനും രോഗം നിയന്ത്രിക്കുന്നതിനും വ്യാപനം തടയുന്നതിനുമുള്ള തന്ത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്. പക്ഷിപ്പനി തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ത്രിതല തന്ത്രം, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പങ്കാളികളുമായി കൂടിയാലോചിച്ച് തീരുമാനിച്ചു. പൗൾട്രി ഫാമുകളിലെ ശുചിത്വ രീതികൾ മെച്ചപ്പെടുത്തുക, ഫാമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുക, അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുക തുടങ്ങി കർശനമായ ജൈവ സുരക്ഷാ രീതികൾ; കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ; രോഗ വ്യാപന രീതി മനസ്സിലാക്കുന്നതിനും നിയന്ത്രണത്തിനുമായി പൗൾട്രി ഫാമുകളുടെ നിർബന്ധിത രജിസ്ട്രേഷൻ എന്നിവ…

Read More

രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് ബില്ല് നിയമമായി

  konnivartha.com: വഖഫ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വച്ച് രാഷ്ട്രപതി ദ്രൗപദി മുർമു . ഇതോടെ ബില്ല് നിയമമായി. ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയിരുന്നത്. 232-ന് എതിരെ 288 വോട്ടുകൾക്കാണ് ബില്ല് ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തിരുന്നു. ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി ദൈവത്തിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954ൽ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം…

Read More

മിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം:ഇടി മിന്നൽ ഏറ്റ് വീട് തകർന്നു

  konnivartha.com: മിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോഴിക്കോട് താത്തൂർ എറക്കോട്ടുമ്മൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (50) ആണ് വൈകുന്നേരം അഞ്ചുമണിയോടെ ഉണ്ടായ മിന്നലേറ്റ് മരിച്ചത്.പറമ്പിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം. ശേഖരിച്ചുവച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലിൽ കത്തിയമർന്നു.മക്കൾ: റഹീസ്, റംഷിദ, റമീസ, രഹ്‌ന ഭാനു. ഇടുക്കി നെടുങ്കണ്ടത്തിന് സമീപം ഇടി മിന്നൽ ഏറ്റു വീട് തകർന്നു.നെടുങ്കണ്ടം പ്രകാശ് ഗ്രാമം പാറയിൽ ശശിധരന്റെ വീട്ടിലാണ് ഇടിമിന്നൽ ഏറ്റത്. വീടിനുള്ളിൽ ശശിധരന്റെ മരുമകളും രണ്ടു കുട്ടികളും വീടിനുള്ളിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം. മിന്നലേറ്റു വയറിങ്ങിനു തീപിടിച്ചു. ഇതോടുകൂടി വീടിനു ആകെയും തീ പിടിക്കുകയായിരുന്നു. ശബ്ദം കേട്ടു വീട്ടിലുണ്ടായിരുന്ന സ്ത്രീ കുട്ടികളെയും എടുത്തു പുറത്തേക്കു ഓടി രക്ഷപ്പെടുകയായിരുന്നു . ഇതിനാൽ അപായമില്ലാതെ രക്ഷപ്പെടാനായി. വീട് പൂർണമായും തകർന്നിട്ടുണ്ട്.

Read More

കോന്നി ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രം : ഹനുമത് ജയന്തി മഹോത്സവം

konnivartha.com: കോന്നി ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ഹനുമത് ജയന്തി മഹോത്സവവും സഹസ്ര അവിൽ പൊങ്കാലയും 10, 11, 12 തീയതികളിൽ നടക്കും.10 ന് പുലർച്ചെ 6:30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, , 3 ന് കൊടിമര ഘോഷയാത്ര, 6:30ന് ദീപാരാധന, 7 ന് കൊടിയേറ്റ്, 8 ന് തിരുവാതിരയും കൈകൊട്ടികളിയും. ക്ലാസിക്കൽ അഖണ്ഡ നാമയജ്ഞവും.11 ന് 9 ന് ചെത്ത് കരിക്ക് പൂജ, വടപത്ര മാലചാർത്ത്, 12 ന് അന്നദാനം, 7 :30ന് പുഷ്പാഭിഷേകം, 8 ന് കൈകൊട്ടികളി, 9 ന് നാടൻപാട്ട്. 12 ന് രാവിലെ 7: 30ന് തങ്ക ജീവിത സമർപ്പണം, കൊടിക്കീഴിൽ പറയടിയിൽ, കലശപൂജ, 8 ന് സഹസ്ര അവിൽ പൊങ്കാല, സമ്മേളനം ജില്ല കളക്ടർ എസ് പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡണ്ട് സി കെ അർജുനൻ…

Read More

മുന്‍ സന്തോഷ് ട്രോഫി താരം എം.ബാബുരാജ് (60) അന്തരിച്ചു

മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻ്റ് ആയിരുന്നു.രണ്ട് തവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.1964ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിൽ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂ സ്റ്റാർ ക്ലബ്ബ് എന്നിവക്ക് വേണ്ടി നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 1986ൽ ഹവിൽദാറായി കേരള പോലീസിൽ ചേർന്നു. യു ഷറഫലി, വി പി സത്യൻ, ഐം എം വിജയൻ, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്ക് ഒപ്പം പോലീസ് ടീമിൻ്റെ ആദ്യ ഇലവനിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ബാബുരാജിന് സാധിച്ചു. 2008ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട…

Read More

എക്സൈസ്:ലഹരി മാഫിയയ്ക്ക് എതിരെ കർശന നടപടികൾ തുടരുന്നു

  konnivartha.com: ലഹരിമാഫിയയ്ക്ക് എതിരെ  കർശന നടപടികൾ തുടർന്ന് എക്സൈസ് സേന. മാർച്ച് മാസത്തിൽ എക്സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതിൽ 1686 അബ്കാരി കേസുകൾ, 1313 മയക്കുമരുന്ന് കേസുകൾ, 7483 പുകയില കേസുകളും ഉൾപ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്ന് നടത്തിയ 362 ഉൾപ്പെടെ 13639 റെയ്ഡുകൾ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവിൽ പരിശോധിച്ചത്. അബ്കാരി കേസുകളിൽ 66ഉം മയക്കുമരുന്ന് കേസുകളിൽ 67ഉം വാഹനങ്ങൾ പിടിച്ചു. അബ്കാരി കേസുകളിൽ പ്രതിചേർന്ന 1580 പേരിൽ 1501 പേരെയും, മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത 1358 പേരിൽ 1316 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി. പുകയില കേസുകളിൽ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീർത്ത എക്സൈസിനെയും,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/04/2025 )

ജലവിതരണം പൂര്‍ണമായി മുടങ്ങും പത്തനംതിട്ട നഗരത്തില്‍ കല്ലറക്കടവ് പാലത്തിന് സമീപം ജലഅതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ 11 വരെ നഗരസഭാപരിധിയില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.   അറ്റാച്ച്‌മെന്റ് ചെയ്തു നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.     മാലിന്യ സംസ്‌കരണത്തില്‍ പന്തളത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോര്‍ജ് മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം…

Read More

മാലിന്യ സംസ്‌കരണത്തില്‍ പന്തളത്തിന്‍റെ  പ്രവര്‍ത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോര്‍ജ്

konnivartha.com: മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം ബ്ലോക്കിലെ ശുചിത്വ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.   സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന് ബ്ലോക്കില്‍ പലയിടത്തും സംവിധാനം ഒരുക്കി. സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ശുചിമുറി, സോക്ക് പിറ്റ് , കമ്പോസ്റ്റ് പിറ്റ് തുടങ്ങിയവ നിര്‍മിച്ച്   കൃത്യമായ ശുചീകരണ പ്രവര്‍ത്തനമാണ് നടപ്പാക്കി. പദ്ധതി വിഹിതം 100 ശതമാനത്തിലധികം വിനിയോഗിച്ച  ബ്ലോക്കാണ് പന്തളം. കാമ്പയിന്റെ ഭാഗമായി ബ്ലോക്കില്‍ നടന്ന ശുചിത്വ സംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. പ്രഖ്യാപനത്തിന് മുന്നോടിയായി  ഹരിതകര്‍മസേനാംഗങ്ങള്‍ പങ്കെടുത്ത ശുചിത്വ സന്ദേശ റാലി നടന്നു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോന്‍ അധ്യക്ഷനായി.…

Read More

പത്തനംതിട്ട നഗരത്തില്‍ ജലവിതരണം പൂര്‍ണമായി മുടങ്ങും( ഏപ്രില്‍ 11 വരെ)

  konnivartha.com: പത്തനംതിട്ട നഗരത്തില്‍ കല്ലറക്കടവ് പാലത്തിന് സമീപം ജലഅതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന്‍റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ 11 വരെ നഗരസഭാപരിധിയില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

നിക്ഷേപതട്ടിപ്പ് : സ്ഥാവര ജംഗമ വസ്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

konnivartha.com: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. ഏതാനും വര്‍ഷമായി പത്തനംതിട്ട ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ നിക്ഷേപതട്ടിപ്പുകള്‍ നടന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ആണ് ഏറ്റവും കൂടുതല്‍ പണം തട്ടിയത് .രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് ഉണ്ടെന്നു ആണ് വിവിധ അന്വേഷണ സംഘങ്ങളുടെ പ്രാഥമിക കണ്ടെത്തല്‍ . നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ലക്ഷങ്ങള്‍ കവര്‍ന്നു . ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയും തട്ടിപ്പ് നടത്തി . കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് കേരള സര്‍ക്കാരിന്‍റെ സ്ഥാപനത്തോടുള്ള…

Read More