പത്തനംതിട്ട ജില്ലയിലെ കായിക താരങ്ങള്‍ക്ക് മറ്റു ജില്ലകാരുടെ മുന്നില്‍ വസ്ത്രം ഇല്ലാത്തവരായി മാറുന്നു .സ്വന്തമായി ജേഴ്സിയില്ല സ്പൈക്ക്സ് ഷൂസും ഇല്ല.വികസനകാര്യത്തില്‍ ജില്ലയുടെ കായിക പ്രതിഭകള്‍ ക്ക് മാനം കാക്കുവാന്‍ ജില്ലാ ഭരണാധികാരി ഉടന്‍ ഇടപെടണം .
ജേഴ്സിയില്ലാതെ പത്തനംതിട്ടയുടെ താരങ്ങൾ ഓടുകയും ചാടുകയും ചെയ്യണം . മുൻ വർഷങ്ങളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ജേഴ്സി തയാറാക്കി നൽകി. പണം വി്നിയോഗിച്ചതിനെതിരെ ഓഡിറ്റ് തർക്കം ഉണ്ടായി . അതിനാല്‍ ഇക്കുറി ഫണ്ടില്ലെന്ന നിലപാട് സ്വീകരിച്ചു .കായിക താരങ്ങള്‍ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് ഒന്നും ചെയ്യുന്നില്ല .ആ ആക്ഷേപം മാറുവാന്‍ പുറമേ നിന്ന് സ്പോണ്‍സർമാരെ കണ്ടെത്തുവാന്‍ ഉള്ള ശ്രമം തുടങ്ങി .250 ജേഴ്സി വേണം . ഇതിന് ഒരു ലക്ഷം രൂപ വേണം . ജില്ലയില്‍ ഒരു സ്പോര്‍ട്സ് കൌണ്‍സില്‍ ഉണ്ട് .അവരും കുട്ടികളുടെ കാര്യത്തില്‍ ഉള്ള കുട്ടിക്കളി നിര്‍ത്തിയില്ല .