താരസംഘടന “അമ്മ “പിരിച്ചു വിടണം :രമേശ്‌ ചെന്നിത്തല

 
താരസംഘടനയായ അമ്മ പിരിച്ചു വിടണം എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യ പെട്ടു.സംഘടനയുടെ പ്രവര്‍ത്തനം തന്നെ പ്രതികളെ രക്ഷിക്കുന്ന തരത്തില്‍ ആയിരുന്നു .നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി.ഗണേശ്കുമാര്‍ എന്നിവരുടെയും പങ്കിനെയും കുറിച്ചും അന്വേഷണം വേണം. ഇപ്പോള്‍ അറസ്റ്റിലായ ദിലീപിനെ സംരക്ഷിക്കാനും ന്യായീകരിക്കാനും ഇവര്‍ കാണിച്ച അമിതമായ വ്യഗ്രതയാണ് സംശയത്തിന് ഇടനല്‍കുന്നത് .വിവാദവിഷയത്തിൽ ഉയർന്ന ചോദ്യങ്ങളോട് അസഹിഷ്ണുതയോടെ പൊട്ടിത്തെറിക്കുകയാണ് ഇവർ ചെയ്തത് . ദിലീപിന്റെ വക്കീലിനെ പോലെ രംഗത്തിറങ്ങിയ ഇന്നസെന്റിന് അമ്മയുടെ പ്രസിഡന്റ്,ജനപ്രതിനിധി എന്നീ സ്ഥാനങ്ങളിൽ ഇരിക്കാൻ അർഹതയില്ല
ജയിൽപുള്ളികളുടെ ഇടപെടൽ മൂലം കുറ്റകൃത്യത്തിലെ ഗൂഢാലോചനയുടെ ചുരുൾ അഴിഞ്ഞ കേസ് എന്ന പ്രത്യേകത നടൻ ദിലീപിന്റെ അറസ്റ്റിനു പിന്നിലുണ്ട് എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു . നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നു തുടക്കത്തിലേ പറഞ്ഞു അന്വേഷണത്തെ വഴിതെറ്റിക്കുകയാണ് അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. മുഖ്യമന്ത്രിക്ക് അനിഷ്ടം വരാതിരിക്കാൻ ഗൂഢാലോചനയുടെ എല്ലാ സാധ്യതകളും പാടെ ഒഴിവാക്കി പൾസർ സുനി എന്ന ക്രിമിനലിന്റെ മനോവിചാരങ്ങളും സങ്കല്പങ്ങളും മാത്രം കുറ്റകൃത്യത്തിന്റെ കാരണമായി പോലീസ് കഥ ചമച്ചു .യഥാർത്ഥ പ്രതി പുറത്തു നിൽക്കുന്നതിനാലാണ് അന്വേഷണം സിബിഐ യ്ക്ക് വിടണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടത്.
സ്വർണപാത്രം കൊണ്ട് മൂടിവെച്ചാലും സത്യം ഒരു നാൾ പുറത്ത് വരും എന്ന് പറയുന്നത് പോലെ നടിയെ ആക്രമിച്ച കേസിലെ പ്രതികൾ ജയിലിൽ നിന്നും നടത്തിയ ഫോൺ വിളികളും കത്തും പുറത്ത് വന്നതോടെ ഇല്ലെന്നു തറപ്പിച്ചു പറഞ്ഞ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാതെ തരമില്ലെന്നായി. ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിന് വഴി തുറന്നത് സഹതടവുകാരുടെ മൊഴികളാണ് .പോലീസ് എഴുതി തള്ളിയ കേസിലെ മാസ്റ്റർ ബ്രയിൻ പുറത്തു കൊണ്ടുവന്നതിന്റെ യഥാർത്ഥ ക്രെഡിറ്റ് ജയിൽപുള്ളികൾക്കാണ് .പിണറായി തുടക്കത്തിലേ ഇടപെട്ടു വഴി തെറ്റിച്ചില്ലായിരുന്നെങ്കിൽ പോലീസിന് തെളിയിക്കാവുന്ന കേസായിരുന്നു .
കേസന്വേഷണത്തെ വഴിതിരിച്ചു വിട്ട കുറ്റത്തിന് കേരള ജനതയോട് മുഖ്യമന്ത്രി മാപ്പ് പറയണം എന്നും രമേശ്‌ ചെന്നിത്തല ആവശ്യപെട്ടു .
.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!