konnivartha.com: ഒന്റാരിയോ : കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന “സമന്വയം-2025”, ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കലയുടെ കൈപിടിച്ച് ഒരു സായന്തനം…. കാനഡയിലെ മലയാളിമനസുകളുടെ മഹാസമന്വയം. ഒക്ടോബര്‍ 18ന് മൈക്കില്‍ പവര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് വേദി. (105 Eringate Dr. Etobicoke, ON M9C 3Z7) മുന്‍ പതിപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണത്തെ പ്രത്യേകത ഒരു ലിറ്ററേച്ചർ ഫെസ്റ്റ് കൂടി സംഘടിപ്പിക്കുന്നു എന്നതാണ് . Battle of the Books എന്ന പുസ്തകപ്പയറ്റ് കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമാകും. രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് സാഹിത്യ സദസ്സ് നടക്കുക. പ്രശസ്ത എഴുത്തുകാരായ സാറാ ജോസഫ്, ആർ.രാജശ്രീ, എസ്, ഹരീഷ് എന്നിവർ പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കും. ഉച്ചക്ക് ശേഷം മികച്ച കലാവിരുന്നുകളുമായി സമന്വയം 2025 അരങ്ങേറും. കേരളീയകലകളെയും സംസ്കാരത്തെയും ചേര്‍ത്തുപിടിക്കുക,…
Read Moreവിഭാഗം: Entertainment Diary
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
രാഷ്ട്രപതി ദ്രൗപദി മുർമു 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് നൽകി ആദരിച്ചു.ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, എല്ലാ പുരസ്കാര ജേതാക്കളെയും ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെയും അഭിനന്ദിച്ചു. ‘കംപ്ലീറ്റ് ആക്ടർ’ എന്ന വിശേഷണത്തിന് അനുരൂപമായി മോഹൻലാൽ കഥാപാത്രങ്ങളിലൂടെ ഏറ്റവും മൃദുലവും തീവ്രവുമായ വികാരങ്ങളെ അനായാസം അവതരിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീ കേന്ദ്രീകൃതമായ മികച്ച സിനിമകൾ നിർമ്മിക്കപ്പെടുന്നതിലും അവയ്ക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതിലും രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ദാരിദ്ര്യം, പുരുഷാധിപത്യം അല്ലെങ്കിൽ മുൻവിധി എന്നിവയുമായി സ്ത്രീകൾ ഒരു പരിധിവരെ പോരാടുന്നത് നമുക്ക് കാണാനാവുമെന്ന് അവർ പറഞ്ഞു. കുട്ടികളുടെ ധാർമ്മികത രൂപപ്പെടുത്തുന്ന അമ്മമാരുടെ കഥകൾ, സാമൂഹിക മുൻവിധികളെ നേരിടാൻ സ്ത്രീകളുടെ ഒരുമിച്ചുള്ള പ്രയത്നം; വീട്, കുടുംബം, സാമൂഹ്യക്രമം എന്നിവയുടെ സങ്കീർണ്ണതകൾക്കിടയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന ദുരവസ്ഥ; പുരുഷാധിപത്യത്തിൻ്റെ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ധീരരായ…
Read Moreപെരണിനാട്യം : മൺകുടത്തിന് മുകളിൽ ശരീരംക്കൊണ്ട് എഴുതിയ പെരണി കവിത
konnivartha.com: കമിഴ്ത്തിവെച്ച മൺകുടത്തിന് മുകളിൽ ‘ മൂന്ന് നർത്തകിമാർ കയറി നിന്ന് തലയിൽ കൂജയും വെച്ച് നൃത്തം ചെയ്തപ്പോൾ, സദസ്സ് ഒന്നടക്കം നിശബ്ദമായി നൃത്തത്തിൽ ലയിച്ചു. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത പെരണിനാട്യമായിരുന്നു അത്. ഓരോ ആസ്വാദകനും ഇമവെട്ടാതെ നർത്തകിമാർ ശരീരം കൊണ്ട് എഴുതിയ പെരണിനാട്യം ആസ്വദിച്ചു. കലാഗ്രാമം സിറാജുദ്ദീൻ പരിശീലിപ്പിച്ച ഗൗരി ഹരീഷ് , ഗായത്രി ഹരീഷ്, റുമിൻ ഫാത്തിമ എന്നിവരാണ് പെരണിനാട്യം അവതരിപ്പിച്ചത്. കണിശമായ പരിശീലനം ആവിശ്യമുള്ള ഈ നൃത്തം ശിവൻ്റെ പ്രപഞ്ച നടനത്തിൽ നിന്ന് ഉത്ഭവിച്ചുവെന്നാണ് പറയപ്പെടുന്നത്. ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക മുരളി, മീനാക്ഷി നായർ,ഹിത ശശിധരൻ,…
Read Moreഅമ്മയും മകളും മഹാരി നൃത്തവുമായി പുരിയിൽ നിന്ന് ത്രിഭംഗിയിൽ
konnivartha.com: ഒഡീസ്സയിലെ പുരിയിൽ നിന്ന് മഹാരി നൃത്തവുമായി ഒരമ്മയും മകളും ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം വേദിയിൽ എത്തി. മഹാരി നർത്തകിയായ രൂപശ്രീ മഹാപത്രയും മകൾ ദേബരൂപ ദാസ് ഗുപ്തയുമാണ് ത്രിഭംഗിയിൽ മഹാരി നൃത്തം അവതരിപ്പിച്ചത്. പുരി ജഗനാഥ ക്ഷേത്രത്തിലെ പരമ്പരാഗത നൃത്തമാണ് മഹാരിനൃത്തം. ഒഡീസ്സി ഉൾപ്പെടെയുള്ള നൃത്തരൂപങ്ങൾ ഉത്ഭവിച്ചത് മഹാരി നൃത്തത്തിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. 42 വർഷമായി മഹാരി നൃത്തം ചെയ്യുന്ന രൂപശ്രീ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ദേവദാസി നർത്തകിമാരുടെ ശിക്ഷണത്തിലാണ് താൻ മഹാരിനൃത്തം അഭ്യസിച്ചതെന്ന് രൂപശ്രീ മഹാപത്ര പറഞ്ഞു. ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക…
Read Moreനവഭാവങ്ങളെ ഉണര്‍ത്തി നവരാത്രി പൂജകള്‍ക്ക് ആരംഭം
konnivartha.com: ദീപനാളങ്ങള്‍ ദേവീസ്വരൂപങ്ങളുടെ നവ ഭാവങ്ങള്‍ വര്‍ണ്ണിക്കുന്ന നവ രാത്രി പൂജകള്‍ക്ക് ഇന്ന് ആരംഭം കുറിക്കുന്നു . ഒന്‍പതു ദിന രാത്രങ്ങള്‍ പ്രകൃതിയുടെ ചലനം നിയന്ത്രിയ്ക്കുന്ന ഒന്‍പതു ദേവീ ഭാവങ്ങള്‍ക്ക് പൂജകള്‍ . തുടര്‍ന്ന് പൂജ വെപ്പും ആയുധ പൂജയും വിദ്യാരംഭം ചടങ്ങും ഉള്ള വിശേഷാല്‍ ചടങ്ങുകള്‍ നടക്കും . ശകവർഷ കലണ്ടർ പ്രകാരം ആശ്വിന മാസത്തിലെ വെളുത്തപക്ഷ പ്രഥമയ്ക്കാണു നവരാത്രി ആരംഭം.ദുർഗാദേവിയുടെ വിവിധ രൂപങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെയും കഥകളുമാണ് നവരാത്രിയുടെ ആധാരം.അസുരശക്തികളെ നിഗ്രഹിക്കാൻ പരാശക്തി അമ്മ വിവിധ അവതാരങ്ങൾ കൈക്കൊണ്ടുവെന്നാണ് ഐതീഹ്യം . അക്ഷരമാകുന്ന അഗ്നിയെ ജ്വലിപ്പിച്ചു അറിവ് എന്ന മഹാ പ്രപഞ്ചത്തിലേക്ക് മനസ്സിനെ അഴിച്ചു വിടുന്ന വലിയൊരു സത്യം ആണ് മാനവ കുലം ഇന്നും ആഘോഷിക്കുന്നത് ആചരിക്കുന്നത് .ആചാരവും അനുഷ്ടാനവും നിലപാട് തറകളില്‍ കുടിയിരിക്കുന്നു . ഇവിടെ ദേവിയുടെ നവ…
Read MorePM congratulates Mohanlal on receiving Dadasaheb Phalke Award
konnivartha.com: The Prime Minister, Narendra Modi, has congratulated Mohanlal on being conferred with the Dadasaheb Phalke Award. Modi said that Shri Mohanlal Ji is an epitome of talent and acting versatility. “With a unique artistic career spanning decades, he stands as a leading figure in Malayalam cinema and theatre, and has a deep passion for Kerala culture. He has also delivered remarkable performances in Telugu, Tamil, Kannada and Hindi films. His brilliance across the mediums of film and theatre is a true inspiration,” Modi said. ദാദാസാഹിബ് ഫാൽക്കെ അവാർഡ്…
Read Moreമോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
konnivartha.com: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു അവാർഡ് സമ്മാനിക്കും.ഇന്ത്യയിലെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം. കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻ ലാലിന്റെ ജനനം.മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.2001ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ…
Read MoreNational Award-Winning Film ‘Chalo Jeete Hain’ Set for Special Nationwide Re-release
konnivartha.com: National Award-winning film “Chalo Jeete Hain”—a moving cinematic tribute to Swami Vivekananda’s philosophy “Bas wahi jeete hain, jo doosro ke liye jeete hain” (Only those are truly successful who live for others)—is set for a special re-release across India from September 17 to October 2, 2025. The critically acclaimed film, among the most viewed short films of 2018, will be screened in lakhs of schools and nearly 500 cinema halls nationwide, including PVRInox, Cinepolis, Rajhans and Miraj. Inspiring Young Minds To mark the re-release, the ‘Chalo Jeete Hain:…
Read More‘ചലോ ജീത്തേ ഹേ ‘ രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു
ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രം ‘ചലോ ജീത്തേ ഹേ ‘ രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു ദേശീയ അവാർഡ് നേടിയ ചലച്ചിത്രം “ചലോ ജീത്തേ ഹേ” — “ബസ് വഹീ ജീത്തെ ഹേ, ജോ ദൂസ്രോ കേ ലിയേ ജീത്തേ ഹേ” (മറ്റുള്ളവർക്കായി ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ വിജയിക്കുന്നവർ) എന്ന സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തയ്ക്കുള്ള ഹൃദയസ്പർശിയായ ചലച്ചിത്രാവിഷ്കാരമാണ്. 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി ഇത് പ്രത്യേക റീ-റിലീസിന് ഒരുങ്ങുന്നു. 2018ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഷോർട്ട് ഫിലിമുകളിലൊന്നും നിരൂപക പ്രശംസ നേടിയതുമായ ഈ ചിത്രം, ലക്ഷക്കണക്കിന് സ്കൂളുകളിലും രാജ്യത്തുടനീളം പിവിആർ ഐനോക്സ്, സിനീപോളിസ്, രാജ്ഹൻസ്, മിറാജ് എന്നിവയുൾപ്പെടെ ഏകദേശം 500 സിനിമാ ശാലകളിലും പ്രദർശിപ്പിക്കും. യുവമനസ്സുകൾക്ക് പ്രചോദനാത്മകം റീ-റിലീസിനോടനുബന്ധിച്ച് ‘ചലോ ജീത്തേ ഹേ : സേവാ കാ സമ്മാൻ’ എന്ന പ്രത്യേക പരിപാടിക്കും…
Read Moreകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
konnivartha.com: വൈജ്ഞാനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരം 2025 ഈ വർഷവും നൽകുവാൻ തീരുമാനിച്ചിട്ടുളളതാണ്. എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാരം (ശാസ്ത്രം / ശാസ്ത്രേതരം), എം.പി കുമാരൻ സ്മാരക വിവർത്തന പുരസ്കാരം. എന്നീ മൂന്നു വിഭാഗങ്ങളിലായി , ഓരോ ലക്ഷം രൂപയും , പ്രശസ്തി പത്രവും, ശിൽപവുമടങ്ങുന്ന പുരസ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും,അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി / പോസ്റ്റ് പി എച്ച് ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങൾക്കായി പരിഗണിച്ചത്. ഓരോ വിഭാഗത്തിലും മൂന്ന് വിദഗ്ദ്ധരും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മെമ്പർ സെക്രട്ടറിയുമായ ജൂറികളാണ് വിധിനിർണയം നടത്തിയിട്ടുളളത്. 1. എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം…
Read More