മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിന് കേരളത്തിന്റെ ‘ലാൽ സലാം’ :സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയതിന്റെ ആഘോഷമായി ‘മലയാളം വാനോളം ലാൽസലാം’ പരിപാടി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ (ഒക്ടോബർ 4) അരങ്ങേറി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ അനുപമമായ ചടങ്ങ് പ്രിയ നടനോടുള്ള ആയിരങ്ങളുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി. ജനസാഗരത്തിന്റെ ആദരവ്, സുരക്ഷിതമായ സംഘാടനം വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി…

Read More

ഓറഞ്ച് നിറത്തില്‍ കറ്റാര്‍വാഴ പൂവിട്ടു :വിരളമായി മാത്രമേ ഈ ഔഷധ സസ്യം പൂവിടാറുള്ളൂ

  konnivartha.com; ഔഷധഗുണം ഏറെയുള്ള സസ്യമാണ് കറ്റാർ വാഴ. അത്യപൂർവമായി മാത്രമേ കറ്റാർവാഴ പൂവിടാറുള്ളൂ. കോന്നിയിലും പൂവിട്ടു . കോന്നി വകയാര്‍ മേലേതില്‍ പടിയിലെ അനുവിന്‍റെ വീട്ടിലെത്തിയാൽ ഈ അപൂർവ കാഴ്ച കാണാം. കറ്റാർ വാഴ പൂത്തു നിൽക്കുന്നത് പലരും കണ്ടിട്ടുണ്ടാവില്ല. വിരളമായി മാത്രമേ ഈ ഔഷധ സസ്യം പൂവിടാറുള്ളൂ.വകയാറില്‍ ആണ് കറ്റാർ വാഴ പൂക്കൾ തലയുയർത്തി നിൽക്കുന്നത്.പ്രത്യേക വള പ്രയോഗം ആവശ്യം ഇല്ല . ഓറഞ്ച് നിറത്തിലുള്ള ഈ പൂക്കളാണ് ഇപ്പോൾ നാട്ടിലെ താരം. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് കറ്റാർവാഴ പൂവിട്ടത് .കനത്ത മഴ സമയത്ത് ചീയല്‍ രോഗം ഉണ്ടാകും .ഇതെല്ലം തരണം ചെയ്തു ആണ് കറ്റാര്‍ വാഴ പൂവിട്ടത് .രോഗ പ്രതിരോധ ശേഷിയാണ് ഇത് കാണിക്കുന്നത് . ഒരു കറ്റാർ വാഴ പൂവ് അതിന്റെ ചെടിക്ക് നാല് വർഷത്തിൽ കൂടുതൽ പ്രായമാകുമ്പോഴാണ് പൂക്കുന്നത്. കറ്റാർ…

Read More

രാജ്യാന്തര മാധ്യമോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര മാധ്യമോത്സവം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ നെടുംതൂണായി പ്രവർത്തിച്ച കാലത്ത് നിന്നും മാധ്യമ പ്രവർത്തനം വലിയതോതിൽ മാറി. രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെയും നിയന്ത്രണം കോർപ്പറേറ്റുകളുടെ കയ്യിലാണ്. ഇത്തരം പ്രവണതകൾക്കെതിരെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ കടുത്ത ആക്രമണങ്ങൾക്ക് വിധേയരാവുകയാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനം നഷ്ടമാകുന്നിടത്ത് ജനാധിപത്യം അവസാനിക്കും. ഭരണഘടന വെല്ലുവിളി നേരിടും. വിമർശനാത്മക ചിന്ത അവസാനിക്കും. വ്യാജ വാർത്തകൾ ആധിപത്യം നേടും. ഇതില്ലാതാക്കാൻ നാം ഒറ്റക്കെട്ടായി പോരാടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ പലസ്തീൻ ഐക്യദാർഢ്യ രേഖ ഫലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷ്വേഷിന് മുഖ്യമന്ത്രി കൈമാറി. ശ്രദ്ധേയരായ മാധ്യമപ്രവർത്തകർക്കുള്ള വിവിധ പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. 2024 ലെ മീഡിയ പേഴ്‌സൺ ഓഫ് ദ…

Read More

ശുചിത്വ സന്ദേശം നല്‍കി ജില്ലാ കലക്ടറുടെ ചിത്രവര

    കലക്ടറേറ്റ് വരാന്തയില്‍ വലിച്ചു കെട്ടിയ വെള്ള തുണിയില്‍ മനോഹര പൂചെടി ചിത്രം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വരച്ചിട്ടമ്പോള്‍ ജീവനക്കാരുടെ നിറഞ്ഞ കയ്യടി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കലക്ടറേറ്റില്‍ പത്തനംതിട്ട നഗരസഭ സംഘടിപ്പിച്ച ചിത്രരചന കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജില്ലാ കലക്ടറുടെ കരവിരുത്. മാത്യു ടി തോമസ് എംഎല്‍എ, എഡിഎം ബി ജ്യോതി, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, സംവിധായകന്‍ ഡോ.ബിജു, തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എ എസ് നൈസാം, പത്തനംതിട്ട നഗരസഭ സെക്രട്ടറി എ മുംതാസ്, തിരുവല്ല നഗരസഭ സെക്രട്ടറി കെ ദീപേഷ്, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, ക്ലീന്‍സിറ്റി മാനേജര്‍ എം പി വിനോദ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചിത്രചനയില്‍ പങ്കാളികളായി. രാവിലെ ആരംഭിച്ച കാമ്പയിന്‍ വൈകിട്ട് പൂര്‍ത്തിയാകുമ്പോള്‍ 15 മീറ്റര്‍ നീളമുള്ള ബാനറില്‍ തെളിഞ്ഞത്…

Read More

നടി ഷീലയ്ക്കും ഗായിക പി.കെ. മേദിനിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

  ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പർ സ്റ്റാറും നിത്യഹരിത നായികയുമായ ഷീല, പ്രശസ്ത ഗായിക പി കെ മേദിനി എന്നിവരെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌ക്കാരങ്ങൾക്ക് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാര തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ മികവുറ്റ സംഭാവനകൾക്ക് വയോജന കമ്മീഷൻ അംഗം കൂടിയായ അമരവിള രാമകൃഷ്ണനെ പ്രത്യേക ആദരത്തിന് തിരഞ്ഞെടുത്തതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറുപതുകളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡിയെന്ന റെക്കോർഡ് പ്രേം നസീറിനൊപ്പം പങ്കിട്ടിരുന്നു. ജെ സി ഡാനിയേൽ പുരസ്‌കാരവും നിരവധി തവണ ദേശീയ-സംസ്ഥാന അവാർഡുകളും തേടിയെത്തിയിട്ടുള്ള ചലച്ചിത്ര പ്രതിഭയാണ് ഷീല. ഗായികയും സംഗീതജ്ഞയും എന്നതിനൊപ്പം പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം…

Read More

സമന്വയ കാനഡ ഒരുക്കുന്ന “സമന്വയം-2025” ഒക്ടോബര്‍ 18 ന്

konnivartha.com: ഒന്റാരിയോ : കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന “സമന്വയം-2025”, ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കലയുടെ കൈപിടിച്ച് ഒരു സായന്തനം…. കാനഡയിലെ മലയാളിമനസുകളുടെ മഹാസമന്വയം. ഒക്ടോബര്‍ 18ന് മൈക്കില്‍ പവര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് വേദി. (105 Eringate Dr. Etobicoke, ON M9C 3Z7) മുന്‍ പതിപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണത്തെ പ്രത്യേകത ഒരു ലിറ്ററേച്ചർ ഫെസ്റ്റ് കൂടി സംഘടിപ്പിക്കുന്നു എന്നതാണ് . Battle of the Books എന്ന പുസ്തകപ്പയറ്റ് കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമാകും. രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് സാഹിത്യ സദസ്സ് നടക്കുക. പ്രശസ്ത എഴുത്തുകാരായ സാറാ ജോസഫ്, ആർ.രാജശ്രീ, എസ്, ഹരീഷ് എന്നിവർ പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കും. ഉച്ചക്ക് ശേഷം മികച്ച കലാവിരുന്നുകളുമായി സമന്വയം 2025 അരങ്ങേറും. കേരളീയകലകളെയും സംസ്കാരത്തെയും ചേര്‍ത്തുപിടിക്കുക,…

Read More

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

  രാഷ്ട്രപതി ദ്രൗപദി മുർമു 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് നൽകി ആദരിച്ചു.ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, എല്ലാ പുരസ്കാര ജേതാക്കളെയും ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെയും അഭിനന്ദിച്ചു. ‘കംപ്ലീറ്റ് ആക്ടർ’ എന്ന വിശേഷണത്തിന് അനുരൂപമായി മോഹൻലാൽ കഥാപാത്രങ്ങളിലൂടെ ഏറ്റവും മൃദുലവും തീവ്രവുമായ വികാരങ്ങളെ അനായാസം അവതരിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീ കേന്ദ്രീകൃതമായ മികച്ച സിനിമകൾ നിർമ്മിക്കപ്പെടുന്നതിലും അവയ്ക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതിലും രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ദാരിദ്ര്യം, പുരുഷാധിപത്യം അല്ലെങ്കിൽ മുൻവിധി എന്നിവയുമായി സ്ത്രീകൾ ഒരു പരിധിവരെ പോരാടുന്നത് നമുക്ക് കാണാനാവുമെന്ന് അവർ പറഞ്ഞു. കുട്ടികളുടെ ധാർമ്മികത രൂപപ്പെടുത്തുന്ന അമ്മമാരുടെ കഥകൾ, സാമൂഹിക മുൻവിധികളെ നേരിടാൻ സ്ത്രീകളുടെ ഒരുമിച്ചുള്ള പ്രയത്നം; വീട്, കുടുംബം, സാമൂഹ്യക്രമം എന്നിവയുടെ സങ്കീർണ്ണതകൾക്കിടയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന ദുരവസ്ഥ; പുരുഷാധിപത്യത്തിൻ്റെ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ധീരരായ…

Read More

പെരണിനാട്യം : മൺകുടത്തിന് മുകളിൽ ശരീരംക്കൊണ്ട് എഴുതിയ പെരണി കവിത

  konnivartha.com: കമിഴ്ത്തിവെച്ച മൺകുടത്തിന് മുകളിൽ ‘ മൂന്ന് നർത്തകിമാർ കയറി നിന്ന് തലയിൽ കൂജയും വെച്ച് നൃത്തം ചെയ്തപ്പോൾ, സദസ്സ് ഒന്നടക്കം നിശബ്ദമായി നൃത്തത്തിൽ ലയിച്ചു. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത പെരണിനാട്യമായിരുന്നു അത്. ഓരോ ആസ്വാദകനും ഇമവെട്ടാതെ നർത്തകിമാർ ശരീരം കൊണ്ട് എഴുതിയ പെരണിനാട്യം ആസ്വദിച്ചു. കലാഗ്രാമം സിറാജുദ്ദീൻ പരിശീലിപ്പിച്ച ഗൗരി ഹരീഷ് , ഗായത്രി ഹരീഷ്, റുമിൻ ഫാത്തിമ എന്നിവരാണ് പെരണിനാട്യം അവതരിപ്പിച്ചത്. കണിശമായ പരിശീലനം ആവിശ്യമുള്ള ഈ നൃത്തം ശിവൻ്റെ പ്രപഞ്ച നടനത്തിൽ നിന്ന് ഉത്ഭവിച്ചുവെന്നാണ് പറയപ്പെടുന്നത്.   ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക മുരളി, മീനാക്ഷി നായർ,ഹിത ശശിധരൻ,…

Read More

അമ്മയും മകളും മഹാരി നൃത്തവുമായി പുരിയിൽ നിന്ന് ത്രിഭംഗിയിൽ

  konnivartha.com: ഒഡീസ്സയിലെ പുരിയിൽ നിന്ന് മഹാരി നൃത്തവുമായി ഒരമ്മയും മകളും ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം വേദിയിൽ എത്തി. മഹാരി നർത്തകിയായ രൂപശ്രീ മഹാപത്രയും മകൾ ദേബരൂപ ദാസ് ഗുപ്തയുമാണ് ത്രിഭംഗിയിൽ മഹാരി നൃത്തം അവതരിപ്പിച്ചത്. പുരി ജഗനാഥ ക്ഷേത്രത്തിലെ പരമ്പരാഗത നൃത്തമാണ് മഹാരിനൃത്തം. ഒഡീസ്സി ഉൾപ്പെടെയുള്ള നൃത്തരൂപങ്ങൾ ഉത്ഭവിച്ചത് മഹാരി നൃത്തത്തിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. 42 വർഷമായി മഹാരി നൃത്തം ചെയ്യുന്ന രൂപശ്രീ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ദേവദാസി നർത്തകിമാരുടെ ശിക്ഷണത്തിലാണ് താൻ മഹാരിനൃത്തം അഭ്യസിച്ചതെന്ന് രൂപശ്രീ മഹാപത്ര പറഞ്ഞു.   ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക…

Read More

നവഭാവങ്ങളെ ഉണര്‍ത്തി നവരാത്രി പൂജകള്‍ക്ക് ആരംഭം

  konnivartha.com: ദീപനാളങ്ങള്‍ ദേവീസ്വരൂപങ്ങളുടെ നവ ഭാവങ്ങള്‍ വര്‍ണ്ണിക്കുന്ന നവ രാത്രി പൂജകള്‍ക്ക് ഇന്ന് ആരംഭം കുറിക്കുന്നു . ഒന്‍പതു ദിന രാത്രങ്ങള്‍ പ്രകൃതിയുടെ ചലനം നിയന്ത്രിയ്ക്കുന്ന ഒന്‍പതു ദേവീ ഭാവങ്ങള്‍ക്ക് പൂജകള്‍ . തുടര്‍ന്ന് പൂജ വെപ്പും ആയുധ പൂജയും വിദ്യാരംഭം ചടങ്ങും ഉള്ള വിശേഷാല്‍ ചടങ്ങുകള്‍ നടക്കും .   ശകവർഷ കലണ്ടർ പ്രകാരം ആശ്വിന മാസത്തിലെ വെളുത്തപക്ഷ പ്രഥമയ്ക്കാണു നവരാത്രി ആരംഭം.ദുർഗാദേവിയുടെ വിവിധ രൂപങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെയും കഥകളുമാണ് നവരാത്രിയുടെ ആധാരം.അസുരശക്തികളെ നിഗ്രഹിക്കാൻ പരാശക്തി അമ്മ വിവിധ അവതാരങ്ങൾ കൈക്കൊണ്ടുവെന്നാണ് ഐതീഹ്യം . അക്ഷരമാകുന്ന അഗ്നിയെ ജ്വലിപ്പിച്ചു അറിവ് എന്ന മഹാ പ്രപഞ്ചത്തിലേക്ക് മനസ്സിനെ അഴിച്ചു വിടുന്ന വലിയൊരു സത്യം ആണ് മാനവ കുലം ഇന്നും ആഘോഷിക്കുന്നത് ആചരിക്കുന്നത് .ആചാരവും അനുഷ്ടാനവും നിലപാട് തറകളില്‍ കുടിയിരിക്കുന്നു . ഇവിടെ ദേവിയുടെ നവ…

Read More