കോന്നി സുരേന്ദ്രന്‍: കുങ്കിയാനകളിലെ വമ്പന്‍ : സുരേന്ദ്രന് മുന്നില്‍ പി. റ്റി. സെവന്‍ കീഴടങ്ങി 

 

 

konnivartha.com : ധോണിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ   പി.റ്റി സെവന്‍ എന്ന് നാമകരണം ചെയ്ത കാട്ടു കൊമ്പനെ  പൂട്ടാനുള്ള ദൗത്യത്തില്‍ പ്രധാന പങ്കു വഹിച്ച കുങ്കിയാനയാണ്‌ കോന്നി സുരേന്ദ്രന്‍.പി.റ്റി.-സേവ  പിടികൂടാന്‍ രൂപവത്കരിച്ച സ്‌ക്വാഡില്‍ കുങ്കി ആനകളുടെ കൂട്ടത്തില്‍ സുരേന്ദ്രന്‍  ആദ്യം ഇല്ലായിരുന്നു  .മികച്ച കുങ്കി പരിശീലനം നേടിയ സുരേന്ദ്രനെക്കൂടി ഒടുവില്‍ ഗ്രൂപ്പില്‍  ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു . അങ്ങനെ ആണ് പി റ്റി സെവനെ വളഞ്ഞിട്ട് പിടിക്കാന്‍ സുരേന്ദ്രനെ കൂടി നിയോഗിച്ചത് .

 

കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങി ശല്യം വിതച്ചതോടെ ആണ് വനം വകുപ്പ് കുങ്കിയാന പരിശീലന പദ്ധതി ആവിഷ്കരിച്ചത് . ആദ്യ ബാച്ചില്‍ തന്നെ സുരേന്ദ്രന്‍ ഇടം പിടിച്ചു .കോന്നിയില്‍ നിന്നും സുരേന്ദ്രനെ കൊണ്ട് പോകുന്നത് നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എങ്കിലും വനം വകുപ്പ് ഉറച്ച തീരുമാനം എടുത്തു . തമിഴ്‌നാട്ടിലെ മുതുമല ക്യാമ്പില്‍ ആയിരുന്നു കുങ്കി പരിശീലനം. പരിശീലനം പൂര്‍ത്തിയായതോടെ സുരേന്ദ്രന്‍ കഴിവ് തെളിയിച്ചു .

പാലക്കാട്  ഭാഗത്ത്‌ കാട്ടാന നാട്ടില്‍ ഇറങ്ങിയാല്‍ അവയെ തുരത്താന്‍ സുരേന്ദ്രനെ കൂടി നിയോഗിക്കാറുണ്ട് . സുരേന്ദ്രനെ തിരികെ കോന്നിയില്‍ എത്തിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം . കുങ്കി പരിശീലനം ലഭിച്ചതോടെ സുരേന്ദ്രനെ കോന്നിയിലേക്ക് അയക്കേണ്ട എന്ന് വനം വകുപ്പ് തീരുമാനിച്ചിരുന്നു .

പത്ത് കുങ്കിയാനകള്‍ വനം വകുപ്പിന് ഉണ്ട് .കൂടുതല്‍ ആനകള്‍ക്ക് കുങ്കി പരിശീലനം നല്‍കണം എന്നാണ് ആവശ്യം . കോന്നിയുടെ മലയോര മേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെ നിയോഗിക്കണം എന്നാണ് ആവശ്യം

error: Content is protected !!