മഹാരാഷ്ട്ര ഭരണം ബി ജെ പി നിയന്ത്രണത്തിലാക്കിയതിന് പിന്നില്‍ അമിത് ഷാ

 

konnivartha.com : ഇന്ത്യയുടെ നിലവിലെ ആഭ്യന്തരമന്ത്രി ആണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. രാഷ്ട്രീയത്തിലെ ഏറ്റവും ബുദ്ധി രാക്ഷസന്‍ എന്ന് ഇനി വിശേഷിപ്പിക്കാം .മഹാരാഷ്ട്ര ഭരണം ബി ജെ പി നിയന്ത്രണത്തിലാക്കിയതിന് പിന്നില്‍ അമിത് ഷാ ആണ് നായകന്‍ . രാഷ്ട്രീയ നാടകീയതകള്‍ക്കും വിമത നീക്കങ്ങള്‍ക്കും ശേഷമാണ് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് . ബിജെപി പിന്തുണയോടെ മഹാരാഷ്ട്രയുടെ 20-ാം മുഖ്യമന്ത്രിയായിട്ടാണ് ഷിന്ദേ അധികാരമേറ്റത് . ശിവ സേനയുടെ പടയോട്ടം കെട്ടി വരിഞ്ഞു മുറുക്കി . നാളെകളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നുള്ള വിശേഷണം കൂടി ഉണ്ട് ഈ പേരിന് മുന്നില്‍ .

ആരാണ് അമിത് അനിൽചന്ദ്ര ഷാ

ഇന്ത്യയുടെ നിലവിലെ ആഭ്യന്തരമന്ത്രി ആണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ (ജനനം 22 ഒക്ടോബർ 1964). 2019 മേയ് 30-ന്ആണ്ഇദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്

1997 (ഉപതിരഞ്ഞെടുപ്പ്), 1998, 2002, 2007 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ സാകേജ് നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച് നിയമസഭാംഗമായി. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹപ്രവർത്തകരിൽ ഒരാൾ കൂടിയാണ് അമിത് ഷാ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, പല നിർണ്ണായ തീരുമാനങ്ങളും എടുത്തിരുന്നത് ഷാ ആയിരുന്നു. 2012 ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ നാരാൺപുര മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു, വീണ്ടും ഗുജറാത്ത് നിയമസഭയിലെത്തി.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതല അമിത് ഷാക്കായിരുന്നു. മത്സരിച്ച 80 സീറ്റുകളിൽ 73 സീറ്റുകളിലും വിജയിച്ച് ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി. ഈ വിജയത്തോടെ, അമിത് ഷാ, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1964 ഒക്ടോബർ 22 നു ബോംബെയിലെ ഒരു ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്. പിതാവ് അനിൽചന്ദ്ര ഷാ ഒരു ബിസിനസ്സുകാരനായിരുന്നു. ബോംബെയിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ഉപരിപഠനത്തിനായി ഗുജറാത്തിലേക്കു പോയി. അഹമ്മദാബാദിലെ യു.സി.ഷാ കോളേജിൽ ബയോകെമിസ്ട്രിയിൽ അദ്ദേഹം പ്രവേശനം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം, പിതാവിനെ വ്യാപാരത്തിൽ സഹായിക്കാൻ തുടങ്ങി.അഹമ്മദാബാദിലെ സഹകരണ സംഘങ്ങളിൽ ഓഹരി ദല്ലാളായും അമിത് ജോലി ചെയ്തിട്ടുണ്ട്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ഷാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. അയൽപക്കത്തുള്ള ശാഖകളിൽ ഷാ, സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അഹമ്മദാബാദിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഒരു സന്നദ്ധപ്രവർത്തകനായി സംഘത്തിൽ ചേരുന്നത്. ആർ.എസ്സ്.എസ്സ് പ്രവർത്തനകാലഘട്ടത്തിലാണ് 1982 ൽ അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആർ.എസ്സ്.എസ്സ് പ്രചാരക് ആയിരുന്നു അക്കാലത്ത് നരേന്ദ്ര മോദി.രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്1986 ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി. ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു ഷാ. പാർട്ടിയിലെ നേതൃത്വപടവുകൾ ഷാ, അതിവേഗം കീഴടക്കി. 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്വാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് ഷാ ആയിരുന്നു.1995 ൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി ആദ്യത്തെ സർക്കാരുണ്ടാക്കി. കോൺഗ്രസ്സിനു ശക്തമായ സ്വാധീനമുള്ള ഗുജറാത്തിലെ ഗ്രാമീണ മേഖലകളിൽ നരേന്ദ്ര മോദിയുടേയും, അമിത് ഷായുടേയും പ്രവർത്തന ഫലമായി ഭാരതീയ ജനതാ പാർട്ടിക്കു മുന്നേറ്റം നേടാനായി. ഓരോ ഗ്രാമങ്ങളിലും ചെന്ന് അവിടെ സ്വാധീനമുള്ള വ്യക്തിയെ ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാക്കുക എന്ന നയമാണ് ഇരുവരും സ്വീകരിച്ചത്ഇത്തരത്തിൽ ഏതാണ്ട് എണ്ണായിരത്തോളം നേതാക്കളെ അവർ ഭാരതീയ ജനതാ പാർട്ടി അംഗങ്ങളാക്കി.

ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു, അവിടത്തെ സഹകരണപ്രസ്ഥാനങ്ങൾ. ഈ സഹകരണസംഘങ്ങളിലെല്ലാം കോൺഗ്രസ്സിനായിരുന്നു സ്വാധീനം. മോദിയും, ഷായും മുൻ തന്ത്രമുപയോഗിച്ചു തന്നെ, ഇവിടങ്ങളിൽ കോൺഗ്രസ്സിന്റെ സ്വാധീനം കുറച്ചു. 1999 ൽ ഇന്ത്യയിലെ തന്നെ വലിയ സഹകരണസ്ഥാപനങ്ങളിലൊന്നായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. ജാതി വോട്ടുകളുടെ പിൻബലത്തിലാണ് സാധാരണ ഇത്തരം സ്ഥാപനങ്ങളിൽ നേതൃസ്ഥാനത്തേക്ക് ആളുകൾ തിരഞ്ഞെടുക്കപ്പെടുന്നത്. പട്ടേൽ, ക്ഷത്രിയ വിഭാഗങ്ങളിലൊന്നും പെടാഞ്ഞിട്ടു പോലും ഷാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 36 കോടി കടം ഉള്ള ബാങ്ക്, അക്കാലത്ത് തകർച്ചയുടെ വക്കിലായിരുന്നു. ഷായുടെ സാരഥ്യത്തിനു കീഴിൽ അടുത്ത വർഷം, ബാങ്കിന്റെ ലാഭം 27 കോടി രൂപയായി മാറി. 2014 ആയപ്പോഴേക്കും, ബാങ്കിന്റെ ലാഭം 250 കോടി രൂപയായി. ബാങ്കിന്റെ ഭരണസമിതിയിൽ ഭൂരിഭാഗവും, ഭാരതീയ ജനതാ പാർട്ടിയോടു ആഭിമുഖ്യമുള്ളവരോ, പാർട്ടി പ്രവർത്തകരോ ആയിരിക്കാൻ ഷാ പ്രത്യേകം ശ്രദ്ധിച്ചിരുന്നുഗുജറാത്തിലെ കായിക സംഘടനകളുടെ ഭരണവും, തങ്ങളുടെ കൈപിടിയിലൊതുക്കാൻ മോദിയും, ഷായും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗുജറാത്ത് സ്റ്റേറ്റ് ചെസ്സ് അസ്സോസ്സിയേഷന്റെ പ്രസി‍‍ഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു2009 ൽ ഗുജറാത്ത് ക്രിക്കറ്റ് അസ്സോസ്സിയേഷൻ വൈസ്-പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലയളവിൽ നരേന്ദ്ര മോദി ആയിരുന്നു സംഘടനയുടെ പ്രസിഡന്റ്, 2014 ൽ മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ, ഷാ അസ്സോസ്സിയേഷന്റെ പ്രസിഡന്റായി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു1990 കളിൽ നരേന്ദ്ര മോദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ ഉയർച്ചകൾ തുടങ്ങി. നരേന്ദ്ര മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫൈനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. ശങ്കർസിങ് വഗേല മുതലായ വിമതർ പാർട്ടിയിൽ മോദിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, ഭാരതീയ ജനതാ പാർട്ടി, മോദിയെ ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്കു മാറ്റി.

1997 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാ സാർകേജ് മണ്ഡലത്തിൽ നിന്നും ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തി. മോദിയുടെ സ്വാധീനം മൂലമാണ് ഷാക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 1998 തിരഞ്ഞെടുപ്പിൽ ഷാ ഇതേ മണ്ഡലത്തിൽ നിന്നും ജയിച്ചു2001 ൽ ഭരണ കെടുകാര്യസ്ഥത ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി, കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി പകരം നരേന്ദ്ര മോദിയെ അവരോധിച്ചു. ഭരണ സാരഥ്യം കൈയിൽ വന്ന നരേന്ദ്ര മോദിയും, ഷായും കൂടി വളരെ കുറച്ചു കാലം കൊണ്ട്, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കി. 2002 നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാ, വീണ്ടും സാർകേജ് മണ്ഡലത്തിൽ നിന്നും മത്സരിക്കുകയും, 158,036 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. രേഖപ്പെടുത്തിയ വോട്ടുകളുടെ 36 ശതമാനം ആയിരുന്നു ഷായുടെ ഭൂരിപക്ഷംനരേന്ദ്ര മോദി, പന്ത്രണ്ടു വർഷക്കാലം, ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ഇക്കാലയളവുകൊണ്ട്, സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവായി ഷാ മാറി. 2002 മോദി മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഷാ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനു വിവിധ വകുപ്പുകളുടെ ചുമതലകളുണ്ടായിരുന്നു. ഒരു കാലയളവിൽ 12 വകുപ്പുകൾ ഷാ കൈകാര്യം ചെയ്തിരുന്നു.

തീവ്രവാദ നിരോധന നിയമം തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു എന്നാരോപിച്ച് അതു പിൻവലിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടു. പോട്ട പിൻവലിക്കുന്നതിനു പകരമായി, ഗുജറാത്ത് കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം എന്നൊരു ഭേദഗതി ബിൽ ഷാ നിയമസഭയിൽ അവതരിപ്പിച്ചു. ബില്ലിന്റെ വോട്ടെടുപ്പു വേളയിൽ കോൺഗ്രസ്സ് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയെങ്കിലും, ചെറിയ ഭേദഗതികളോടെ ബിൽ പാസ്സാക്കിഷാ, ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ച, മതപരിവർത്തന നിരോധന ബിൽ ഏറെ ഒച്ചപ്പാടുകൾ ഉണ്ടാക്കി. ഇന്ത്യൻ ഭരണഘടന ഒരു പൗരനു ഉറപ്പു നൽകിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഈ ബില്ലെന്നു കോൺഗ്രസ്സ് ആരോപിച്ചുഎന്നാൽ ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യത്തെ ഷാ പ്രതിരോധിക്കുകയും, ബിൽ സഭയിൽ പാസ്സാക്കിയെടുക്കുകയും ചെയ്തു. ഇത് ആർ.എസ്.എസ് നേതൃത്വത്തിൽ മതിപ്പുളവാക്കി

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിച്ചതോടെ, ഷായുടെ പാർട്ടിയിലുള്ള സ്വാധീനവും വർദ്ധിച്ചു. മുതിർന്ന നേതാക്കളായ, അദ്വാനി, മുരളീമനോഹർ ജോഷി, ജസ്വന്ത് പട്ടേൽ എന്നിവരെയെല്ലാം രാഷ്ട്രീയമായി അരികിലേക്കു മാറ്റി നിർത്തിയാണ് ഇരുവരും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃതലത്തിലേക്കെത്തിച്ചേർന്നത്. ഷാ ഇതിനകം, അഭിനവ ചാണക്യൻ എന്ന പേരു നേടിക്കഴിഞ്ഞിരുന്നു. സ്ഥാനാർത്ഥികൾക്കു വേണ്ടി തിരഞ്ഞെടുപ്പുകളിൽ പ്രചാരണ സാരഥ്യം വഹിക്കുക വഴിയാണ് ഈ പേര് ഷാക്കു ചാർത്തി കിട്ടിയത്.ഷാ ഭാരതീയ ജനതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു, ഇതു കൂടാതെ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലും പാർട്ടി അദ്ദേഹത്തിനു നൽകി. ഗുജറാത്തിൽ കോൺഗ്രസ്സിന്റെ കൈപ്പിടിയിലായിരുന്ന പല സ്ഥാപനങ്ങളുടേയും ഭരണാധികാരം, തിരികെ പിടിക്കാൻ ഷാ കാണിച്ച കൗശലത്തിലും, രാഷ്ട്രീയപാടവത്തിലും സംതൃപ്തനായ ഭാരതീയ ജനതാ പാർട്ടി നേതാവ് രാജ്നാഥ് സിങ് ആയിരുന്നു ഷായെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നാമനിർദ്ദേശം ചെയ്തത്. ഈ തീരുമാനം, പല നേതാക്കളിലും അതൃപ്തി ഉളവാക്കി, ഷായുടെ പേരിലുള്ള ക്രിമിനൽ കേസുകൾ പാർട്ടിക്കു തന്നെ ബാദ്ധ്യതയായേക്കാമെന്നു പലരും സംശയം പ്രകടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകനായ ശേഖർ ഗുപ്ത ഈ തീരുമാനത്തെ വിഡ്ഢിത്തം എന്നാണു വിശേഷിപ്പിച്ചത്.

എന്തായാലും ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി എന്ന പേര് ലഭിക്കും

error: Content is protected !!