രണ്ടുകുടുംബങ്ങൾക്കു കൂടി തണലേകി സുനിൽ ടീച്ചർ

 

konnivartha.com : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 218 -ാമത്തേയും 219-ാ മത്തേയും വീടുകൾ ഏനാത്ത് പാലവിളയിൽ വൃദ്ധയായ ചെല്ലമ്മ ക്കും കുടുംബത്തിനും, വിധവയായ ചന്ദ്രമതിക്കും കുടുംബത്തിനുമായി എംഎസ് സിറിയക്കിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ ഭാര്യയായ തങ്കമ്മയുടെയും സുഹൃത്തായ മറിയാമ്മയുടെയും ഓർമ്മയ്ക്കായി നിർമ്മിച്ച് നൽകി.

വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അശരണരെ സഹായിക്കുന്നതിലൂടെ യും കരുതുന്നതിലൂടെയും നാം നടപ്പിലാക്കുന്നത് ദൈവത്തിന്റെ പദ്ധതിയാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് റോഷി അഗസ്റ്റിൻ പറഞ്ഞു. വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സ്വന്തമായി വീട് നിർമ്മിക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ
കഴിയുകയായിരുന്നു വൃദ്ധയായ ചെല്ലമ്മയും മകൾ രജനിയും ഭർത്താവും രണ്ട് കൊച്ചു കുഞ്ഞുങ്ങളും അടങ്ങിയ കുടുംബം.

ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ വീണ്ടും പണിയുവാനായി ചെന്നപ്പോൾ രഞ്ജിനിയുടെ സഹോദരിയായ ചന്ദ്രമതിയെ കാണുകയും ചന്ദ്രമതി ഭർത്താവ് മരിച്ചതിനുശേഷം ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകനോടൊപ്പം വീടില്ലാത്ത അവസ്ഥയിൽ കഴിയുകയാണെന്ന് മനസ്സിലാക്കുകയും അങ്ങനെ രണ്ട് സഹോദരികൾ ക്കുമായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ രണ്ട് ഭവനങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ അഡ്വ. എ.താജുദ്ദീൻ, ഡോ. വർഗീസ് പേരയിൽ., സജു മിഖായേൽ., ബീന ജോർജ്, കെ. പി. ജയലാൽ ., സന്തോഷ്. എം.സാം., എം.ജി. കണ്ണൻ., ജോബോയ് ജോസഫ്., മീവൽ ആൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!