പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : പ്രതികളെ ഇ ഡി കസ്റ്റഡിയില്‍ വാങ്ങി

 

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : പ്രതികളെ ഇ ഡി കസ്റ്റഡിയില്‍ വാങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ഉടമ തോമസ് ഡാനിയല്‍ മകള്‍ റിനു മറിയം തോമസ് എന്നിവരെ കൂടുതല്‍ അന്വേഷണത്തിന് വേണ്ടി ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി ഉത്തരവായി . ഈ മാസം 18 വരെയാണ് ഇരുവരും ഇ ഡിയുടെ കസ്റ്റഡിയില്‍ ഉള്ളത് . പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ഉത്തരവ് ഇറക്കിയത് .
റിനുവിന് കോടതി അനുവദിച്ച ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം അവസാനിച്ചു . തോമസ് ഡാനിയലിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി 18 വരെയുള്ളത് അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയാക്കി മാറ്റി

 

കോടികളുടെ തട്ടിപ്പ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണം എന്ന് ഇ ഡി കോടതിയില്‍ ബോധിപ്പിച്ചു . കഴിഞ്ഞ 10 നു ഇരുവരെയും അറസ്റ്റ് ചെയ്തു കോടതിയില്‍ എത്തിച്ചു എങ്കിലും അന്ന് കസ്റ്റഡിയില്‍ ലഭിച്ചില്ല .

 

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് 1976 മുതല്‍ ഇന്ന് വരെയുള്ള കാല ഘട്ടത്തില്‍ നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം ശേഖരിച്ചു . 2000 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . നിക്ഷേപകരുടെ വലുതും ചെറുതുമായ തുകകള്‍ അവര്‍ അറിയാതെ 21 കടലാസ് ഷെയര്‍ കമ്പനിയിലൂടെ വക മാറ്റുകയും സ്ഥാപനം പൊളിച്ച് ഉടമയും ഭാര്യയും 3 പെണ്‍ മക്കളും വിദേശത്തേക്ക് കടക്കുവാന്‍ ഉള്ള ശ്രമത്തിന് ഇടയിലാണ് പിടിയിലായത് .
പോപ്പുലര്‍ ഫിനാന്‍സ് പൊളിയുന്നകാര്യം ” കോന്നി വാര്‍ത്ത ഡോട്ട് കോം ” നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .

കേരളത്തിലും പുറത്തും ഉള്ള 258 ബാങ്ക് ശാഖകളിലൂടെ കോടികണക്കിന് രൂപയുടെ ഇടപാടുകള്‍ കുറഞ്ഞ കാലം കൊണ്ട് ഉടമയും മക്കളും നടത്തി . നിക്ഷേപക തുക അന്ന് തന്നെ വക മാറ്റി കടത്തി . ഭൂരിപക്ഷം തുകയും വിദേശത്തേക്ക് കടത്തി എന്നാണ് പോലീസ് കണ്ടെത്തല്‍ . 300 കോടി രൂപ കോന്നിയിലെ ചില ബിനാമികളുടെ പേരില്‍ വക മാറ്റിയതായും ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് .

15 വാഹനം പോലീസ് കസ്റ്റഡിയില്‍ ഉണ്ട് . കേരളത്തിന് വെളിയിലെ ചില വസ്തു പോലീസ് കണ്ടെത്തി . വകയാര്‍ ഹെഡ് ഓഫീസും വകയാറിലെ വീടും പോലീസ് സീല്‍ ചെയ്തു . മറ്റ് ഓഫീസുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നത് . കോന്നി ,തിരുവനന്തപുരം കൊച്ചി എന്നിവിടെ ഉള്ള കെട്ടിടങ്ങള്‍ വിറ്റിരുന്നു .
തോമസ് ഡാനിയലും റിനു മറിയം എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത് എന്നാണ് ഇ ഡി നിഗമനം .മറ്റ് രണ്ടു പെണ്‍ മക്കള്‍ക്കും തോമസ് ഡാനിയലിന്‍റെ ഭാര്യ പ്രഭയ്ക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് കണ്ടെത്തല്‍ .
സി ബി ഐ അന്വേഷണവും നടക്കുന്നു . പ്രതികളില്‍ ഒരാളായ സ്ഥാപന ഉടമകളില്‍ ഒരാളായ തോമസ് ഡാനിയലിന്‍റെ മാതാവ് വിദേശത്താണ് . ഇവരെ നേരത്തെ തന്നെ വിദേശത്തേക്ക് കടത്തി എന്നാണ് കണ്ടെത്തല്‍ . ഇവരെ അവിടെ നിന്നും കേരളത്തില്‍ എത്തിക്കാന്‍ സി ബി ഐ ഇന്‍റര്‍പോള്‍ സഹായം തേടും . വിദേശത്തെ നിക്ഷേപം സംബന്ധിച്ചാണ് സി ബി ഐ പ്രധാനമായി അന്വേഷിക്കുക .

ED arrests Thomas Daniel, daughter in Kerala Popular Finance scam

Cracking its whip in the Popular Finance scam case in Kerala, the Enforcement Directorate (ED) has arrested its managing director Thomas Daniel and his daughter and company’s CEO Rinu Mariam, officials said on Tuesday

An ED official related to the probe told IANS, “The agency has arrested Daniel and Mariam in connection with the case after questioning
The official said that they were arrested after their role in the alleged Rs 2000 crore scam came to the fore under the prevention of Money Laundering Act (PMLA)
The CBI registered a case on the orders of the Kerala High Court in November last year into as many as 1,368 cases registered against the directors of the Popular Finance companies in connection with the cheating of depositors. Thomas Daniel’s wife Prabha and two other daughters are also under investigation

The ED found that the accused had deposited the proceeds in various places as benami deposits

The ED examined in detail the documents and electronic evidence relating to the land transaction made by the accused

error: Content is protected !!