കുളത്തുമണ്ണിലെ ക്രഷര്‍ ക്വാറി വിരുദ്ധ സമരം : ജനകീയം

കുളത്തുമണ്ണിലെ ക്രഷര്‍ ക്വാറി വിരുദ്ധ സമരം : ജനകീയം

കോന്നി വാര്‍ത്ത ഡോട്ട് കോം : ജനം സംഘടിച്ചതോടെ കുളത്തുമണ്ണിലെ ക്രഷര്‍ ക്വാറി വിരുദ്ധ സമരം ജനകീയമായി .2 വര്‍ഷം മുന്നേ താമരപ്പള്ളി ഭാഗത്ത് ക്രെഷര്‍ തുടങ്ങാന്‍ ഉള്ള നീക്കം ഉണ്ടെന്ന് “കോന്നി വാര്‍ത്ത ഡോട്ട് “കോമിലൂടെ ജനം അറിഞ്ഞത് മുതല്‍ അവിടെയുള്ള നിവാസികള്‍ സംഘടിച്ചു .

കുളത്തുമണില്‍ പാറമടയോ ക്രഷര്‍ യൂണിറ്റോ അനുവദിക്കാന്‍ കഴിയില്ല എന്ന് പ്രദേശവാസികള്‍ ഒന്നിച്ചു പറഞ്ഞു . സമീപ സ്ഥലമായ അതിരുങ്കല്‍ മേഖലയില്‍ ഉള്ള ക്രഷര്‍ ,പാറമട എന്നിവയുടെ ദൂഷ്യ ഫലം നേരില്‍ കണ്ടവര്‍ ആണ് കുളത്തുമണ്ണിലെ ദേശക്കാര്‍ .
സമരം പ്രഖ്യാപിച്ച അന്ന് മുതല്‍ താമരപ്പള്ളി ഭാഗത്ത് സമര പന്തല്‍ ഉയര്‍ന്നു . നാട് സംരക്ഷിക്കാന്‍ രാത്രികാലങ്ങളില്‍ നാട്ടുകാര്‍ കാവല്‍ നിന്നു . രാത്രിയില്‍ റോഡ് വെട്ടാന്‍ എത്തിച്ച ജെ സി ബി ഒടുവില്‍ തിരികെ കൊണ്ട് പോകേണ്ടി വന്നു . ക്രഷര്‍ നടത്തുവാന്‍ കച്ചകെട്ടിയ ആളുകള്‍ ഇന്നും താമരപ്പള്ളി ഭാഗത്ത് പഴുത് നോക്കി നടക്കുന്നു . എന്നാല്‍ നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് ക്രഷര്‍ നടത്തുവാന്‍ ഇവര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല .
നാടിനെ കാക്കുവാന്‍ ഒരു സംഘം ആളുകള്‍ ഇന്നും സജീവമായി ഉണ്ട് . ഇവരെ കാണുവാനും സമരത്തിന് എല്ലാ പിന്‍ തുണയും നല്‍കുവാനും സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണ പിള്ള കഴിഞ്ഞ ദിവസം കുളത്തുമണില്‍ എത്തി . യാതൊരു കാരണവശാലും ഇവിടെ ക്രഷര്‍ അനുവദിക്കില്ല എന്നും ആര്‍ ഉണ്ണികൃഷ്ണ പിള്ളപറഞ്ഞു .

അഗസ്റ്റിന്‍ ജോസഫ് , അമ്പിളി വര്‍ഗീസ് , പ്രകാശ് പൊലിമല , സുരേഷ് പരിയാരം , സുജ ശശി വര്‍ഗീസ് തുടങ്ങിയവരാണ് സമര സമിതിയുടെ നേതൃത്വത്തില്‍ ഉള്ളത്

 

error: Content is protected !!