കോന്നി മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐ.സി.യു ഉടന്‍ സ്ഥാപിക്കും

കോന്നി മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐ.സി.യു ഉടന്‍ സ്ഥാപിക്കും

പത്തനംതിട്ടയ്ക്ക് അഞ്ച് ആര്‍.ടി.പി.സി.ആര്‍ വാഹനങ്ങള്‍കൂടി; ഫ്‌ളാഗ് ഓഫ് ആരോഗ്യമന്ത്രി  വീണാ ജോര്‍ജ് നിര്‍വഹിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടുതല്‍ ആളുകളിലേക്ക് നേരിട്ടെത്തി കോവിഡ് സ്രവ പരിശോധനയ്ക്ക് കഴിയുന്ന ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങള്‍ പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയോജനംചെയ്യുമെന്ന് ആരോഗ്യമന്ത്രി വകുപ്പ് വീണാ ജോര്‍ജ് പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗത്തെ ജില്ലയ്ക്ക് ഫലപ്രദമായി നേരിടാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൊബൈല്‍ ലാബ് യൂണിറ്റിന്റേയും അഞ്ച് വാഹന യൂണിറ്റുകളുടേയും ഫ്‌ളാഗ് ഓഫ് കളക്ടറേറ്റ് പരിസരത്ത് നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങളിലൂടെ ഒരു ദിവസം 1800ന് മുകളില്‍ സ്രവ പരിശോധന നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്താനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. കേന്ദ്ര വാക്‌സിന്‍ നയത്തിനനുസരിച്ച് സംസ്ഥാനത്തിന് വാക്‌സിന്‍ ലഭ്യമാകുകയാണെങ്കില്‍ ജൂണ്‍ 21 മുതല്‍ 18 വയസുമുതലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് രജിസ്‌ട്രേഷന് ആവശ്യമാണ്. ഈ രജിസ്‌ട്രേഷന്‍ എല്ലാവര്‍ക്കും പ്രയോജനകരമാക്കുന്നതിനാണ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിന് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മൊബൈല്‍ ലാബ് യൂണിറ്റ് കോഴഞ്ചേരി റീജിയണല്‍ പബ്ലിക്ക് ഹെത്ത് ലാബിനോട് ചേര്‍ന്നാണു പ്രവര്‍ത്തനം നടത്തുക. ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനത്തില്‍ രണ്ട് ആര്‍.ടി.പി.സി.ആര്‍ മെഷീനുകളാണുള്ളത്. ഒരു മണിക്കൂറില്‍ 200 സാമ്പിളുകള്‍ ശേഖരിക്കാന്‍ ഈ വാഹനത്തിനു കഴിയും. ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങളില്‍ ശേഖരിക്കുന്ന ശ്രവ പരിശോധനകളുടെ ഫലം 24 മണിക്കൂറിനുള്ളില്‍ അറിയാന്‍ സാധിക്കും.

ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എന്‍.എച്ച്.എം: ഡി.പി.എം ഡോ.എബി സുഷന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ജില്ലാ ഒഫ്ത്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ എം.സി അജിത്ത് കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ സുനില്‍ കുമാര്‍, എന്‍.എച്ച്.എം കണ്‍സള്‍ട്ടന്റ് തേജസ് ഉഴവത്ത്, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

പത്തനംതിട്ടയിലെ നാല് ആശുപത്രികളില്‍ മൂന്നു മാസത്തിനകം ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയില്‍ മൂന്നു മാസത്തിനകം നാല് ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപതി, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോന്നി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണു മൂന്നു മാസത്തിനകം ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണു മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്.

തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മിനിട്ടില്‍ 1000 ലിറ്റര്‍ വീതം ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റുകളാണു സ്ഥാപിക്കുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് ഒരുക്കും. കോന്നി മെഡിക്കല്‍ കോളജില്‍ മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാവുന്ന പുതിയ പ്ലാന്റാണ് എന്‍.എച്ച്.എമ്മിന്റെ സഹായത്തോടെ ഒരുങ്ങുന്നത്. ഇതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റാകും ആദ്യം യാഥാര്‍ത്ഥ്യമാകുക. ജില്ലയിലെ ഈ നാല് ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ ജില്ല ബഹുദൂരം മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ കോന്നി മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ എന്‍.എച്ച്.എമ്മിന്റെ സഹായത്തോടെയാണ് പീഡിയാട്രിക് ഐ.സി.യു ഒരുക്കുന്നത്.

error: Content is protected !!