കാന്താരിമുളക് മുതല്‍ ചക്ക വരെ : കോന്നിയില്‍ നാട്ടു ചന്ത കിസാന്‍ ജീപ്പ് യാത്ര തുടരുന്നു

കാന്താരിമുളക് മുതല്‍ ചക്ക വരെ : കോന്നിയില്‍ നാട്ടു ചന്ത കിസാന്‍ ജീപ്പ് യാത്ര തുടരുന്നു

അഗ്നി/കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നി വാര്‍ത്ത ഡോട്ട് കോം :ഹരിത ഭൂമിയുടെ ഹൃദയ താളം തൊട്ടറിഞ്ഞു കോന്നിയെന്ന മലയോര ഭൂമികയില്‍ വിളയുന്ന കാര്‍ഷിക വിളകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിക്കാന്‍ കിസാന്‍ ജീപ്പ് യാത്ര തുടരുന്നു . കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷന്‍ മെംബര്‍ പ്രവീണ്‍ പ്ലാവിളയുടെ ആശയമാണ് കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്നത് .

കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക് ഡൌണ്‍ കാലത്ത് കോന്നി ചൈനാമുക്ക് കേന്ദ്രമാക്കി രൂപീകരിച്ച നാട്ടു ചന്ത നവ മാധ്യമ കൂട്ടായ്മയിലൂടെ പ്രദേശത്തെ വീടുകളില്‍ നിന്നും ഉള്ള ചെറിയ വിഭവങ്ങള്‍ നേരിട്ട് വാങ്ങാന്‍ ചന്ത തന്നെ തുടങ്ങി . അതില്‍ വിജയം കണ്ടതോടെ ആശയം വിപുലീകരിച്ചു . പ്രവീണിന്റെ ഭാര്യ അമ്പിളിയാണ് കൂട്ടായ്മയുടെ കോ ഓര്‍ഡിനേറ്റര്‍ .

തണ്ണിത്തോട് മണ്ണീറ എന്ന മലയോര കുടിയേറ്റ ഗ്രാമത്തിലെ കര്‍ഷകര്‍ അവരുടെ കാര്‍ഷിക വിളകള്‍ കിസാന്‍ ജീപ്പില്‍ എത്തിച്ചു . പറമ്പില്‍ വിളഞ്ഞ കാന്താരി മുളക് , ചീമച്ചക്ക , വാഴകുല ,നാടന്‍ തോട്ട് പുളി , പിഴി പുളി , കോഴി മുട്ട , കുരുമുളക് തുടങ്ങിയ ഗ്രാമത്തിലെ എല്ലാ വിഭവവും കിസാന്‍ ജീപ്പില്‍ കര്‍ഷകര്‍ എത്തിച്ച് നല്‍കി .

കിസാന്‍ ജീപ്പ് ഗ്രാമ വീഥിയിലൂടെ കടന്നു വരുമ്പോള്‍ നാടന്‍ വിളകള്‍ വാങ്ങുവാന്‍ ഗ്രാമ വാസികള്‍ എല്ലാ സ്ഥലത്തും എത്തി ചേര്‍ന്നു . കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഇതിലൂടെ നേരിട്ട് ലഭിക്കുന്നു എന്നതാണ് മേന്‍മ .കോന്നി മേഖലയിലെ ഓരോ ഗ്രാമത്തിലും കിസാന്‍ ജീപ്പ് എത്തിച്ചേരും . അതിനായി വിളിക്കുക : 9846166617

 

 

error: Content is protected !!